കൊച്ചി: പൗരത്വനിയമ ഭേദഗതിക്കെതിരേ ഇന്നു കെആര്‍എല്‍സിസി ഭരണഘടന സംരക്ഷണദിനായി ആചരിക്കും. കേരളത്തിലെ 12 ലത്തീന്‍ രൂപതകളിലും ലത്തീന്‍ കത്തോലിക്കാ മെത്രാന്‍സമിതിയുടെ ഇടയലേഖനം വായിക്കും.
ന്യൂനപക്ഷ അവകാശങ്ങളുടെ ധ്വംസനത്തിനെതിരേയും ദളിത് ക്രൈസ്തവര്‍ക്ക് നീതി നല്കുന്നതില് വിവേചനം കാണിക്കുന്നതിനെതിരേയും പാര്‍ലമെന്റിലും നിയമസഭയിലും ആംഗ്ലോ ഇന്ത്യന്‍ സമുദായത്തിന് ലഭിച്ചുകൊണ്ടിരുന്ന പ്രാതിനിധ്യം നിര്ത്തുന്നതിനെതിരേയുമുള്ള പ്രതിഷേധം ദിനാചരണത്തിന്റെ ഭാഗമായി നടക്കും.
സംസ്ഥാനത്തെ 12 ലത്തീന്‍ രൂപതകളിലെ ഇടവകകള്‍ കേന്ദ്രീകരിച്ച് ഭരണഘടനയുടെ ആമുഖം വായന, ഭരണഘടന സംരക്ഷണപ്രതിജ്ഞ, ഭരണഘടനയുടെ മൂല്യങ്ങളെക്കുറിച്ചുള്ള ചര്ച്ചാപഠനക്ലാസുകള് എന്നിവ സംഘടിപ്പിക്കും. മതബോധനക്ലാസുകളിലും ബിസിസി (കുടുംബയോഗം)കളിലും ലത്തീന്‍ സഭയുടെ സാമൂഹ്യ സമുദായ യുവജനസംഘടനകളുടെ യോഗങ്ങളിലുമാണ്പരിപാടികള് സംഘടിപ്പിക്കുന്നത്.
കെആര്‍എല്‍സിസി പ്രസിഡന്റ് ബിഷപ് ഡോ. ജോസഫ് കരിയില്‍ ഇന്നു രാവിലെ ഒമ്പതിന് തോപ്പുംപടി സെന്റ് സെബാസ്റ്റ്യന്‍സ് സ്കൂള്‍ ഗ്രൗണ്ടില്‍ ദേശീയപതാക ഉയര്‍ത്തും. തുടര്‍ന്ന് സംരക്ഷണപ്രതിജ്ഞ ചൊല്ലിക്കൊടുക്കും.
വരാപ്പുഴ അതിരുപത ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രല്‍ ഗ്രൗണ്ടില്‍ രാവിലെ 7.45ന് ദേശീയപതാക ഉയര്‍ത്തുകയും പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്യും. തിരുവനന്തപുരത്ത് നടക്കുന്ന ഭരണഘടന സംരക്ഷണദിനാചരണപരിപാടികള് ആര്‍ച്ച്ബിഷപ് ഡോ. സൂസപാക്യം ഉദ്ഘാടനം ചെയ്യും. രാവിലെ എട്ടിന് പാളയം കത്തീഡ്രല്‍ അങ്കണത്തിൽ ദേശീയപതാക ഉയര്‍ത്തും.
കണ്ണൂര്‍ രൂപതയുടേതു രാവിലെ 8.30ന് പിലാത്തറയില്‍ നടക്കും. ബിഷപ് ഡോ. അലക്സ് വടക്കുംതല സന്ദേശം നല്‍കും. പാലക്കാട് മാതാകോവില്‍ ഗ്രൗണ്ടില്‍ രാവിലെ ഒമ്പതിന് ബിഷപ് ഡോ. പീറ്റര്‍ അബിര്‍ അന്തോണിസാമി ദേശീയപതാക ഉയര്‍ത്തും.
കോട്ടപ്പുറം രൂപതയുടെ പരിപാടികൾക്കു സെന്റ് മൈക്കിള്‍സ് കത്തീഡ്രല്‍ അങ്കണത്തിൽ ബിഷപ് ഡോ. ജോസഫ് കാരിക്കശേരി നേതൃത്വം കൊടുക്കും.
ആലപ്പുഴ വട്ടയാല്‍ സ്കൂള്‍ ഗ്രൗണ്ടില്‍ ബിഷപ് ഡോ. ജയിംസ് ആനാപറമ്പില്‍ ഉദ്ഘാടനം ചെയ്യും. കൊല്ലത്തെ ചടങ്ങുകള്‍ക്ക് ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി നേതൃത്വം കൊടുക്കും.
നെയ്യാറ്റിന്‍കര കത്തീഡ്രല്‍ ഗ്രൗണ്ടിൽ ബിഷപ് ഡോ. വിന്‍സെന്റ് സാമുവല്‍ ദേശീയപതാക ഉയര്‍ത്തും. പുനലൂരില്‍ രാവിലെ ഒമ്പതിന് ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തനും കോട്ടയത്ത് വൈകുന്നേരം അഞ്ചിന് ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരിലും ഉദ്ഘാടനം ചെയ്യും.
ന്യൂനപക്ഷ അവകാശങ്ങളുടെ ധ്വംസനത്തിനെതിരേയും ദളിത് ക്രൈസ്തവര്‍ക്ക് നീതി നല്കുന്നതില് വിവേചനം കാണിക്കുന്നതിനെതിരേയും പാര്‍ലമെന്റിലും നിയമസഭയിലും ആംഗ്ലോ ഇന്ത്യന്‍ സമുദായത്തിന് ലഭിച്ചുകൊണ്ടിരുന്ന പ്രാതിനിധ്യം നിര്ത്തുന്നതിനെതിരേയുമുള്ള പ്രതിഷേധം ദിനാചരണത്തിന്റെ ഭാഗമായി നടക്കും.
സംസ്ഥാനത്തെ 12 ലത്തീന്‍ രൂപതകളിലെ ഇടവകകള്‍ കേന്ദ്രീകരിച്ച് ഭരണഘടനയുടെ ആമുഖം വായന, ഭരണഘടന സംരക്ഷണപ്രതിജ്ഞ, ഭരണഘടനയുടെ മൂല്യങ്ങളെക്കുറിച്ചുള്ള ചര്ച്ചാപഠനക്ലാസുകള് എന്നിവ സംഘടിപ്പിക്കും. മതബോധനക്ലാസുകളിലും ബിസിസി (കുടുംബയോഗം)കളിലും ലത്തീന്‍ സഭയുടെ സാമൂഹ്യ സമുദായ യുവജനസംഘടനകളുടെ യോഗങ്ങളിലുമാണ്പരിപാടികള് സംഘടിപ്പിക്കുന്നത്.
കെആര്‍എല്‍സിസി പ്രസിഡന്റ് ബിഷപ് ഡോ. ജോസഫ് കരിയില്‍ ഇന്നു രാവിലെ ഒമ്പതിന് തോപ്പുംപടി സെന്റ് സെബാസ്റ്റ്യന്‍സ് സ്കൂള്‍ ഗ്രൗണ്ടില്‍ ദേശീയപതാക ഉയര്‍ത്തും. തുടര്‍ന്ന് സംരക്ഷണപ്രതിജ്ഞ ചൊല്ലിക്കൊടുക്കും.
വരാപ്പുഴ അതിരുപത ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രല്‍ ഗ്രൗണ്ടില്‍ രാവിലെ 7.45ന് ദേശീയപതാക ഉയര്‍ത്തുകയും പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്യും. തിരുവനന്തപുരത്ത് നടക്കുന്ന ഭരണഘടന സംരക്ഷണദിനാചരണപരിപാടികള് ആര്‍ച്ച്ബിഷപ് ഡോ. സൂസപാക്യം ഉദ്ഘാടനം ചെയ്യും. രാവിലെ എട്ടിന് പാളയം കത്തീഡ്രല്‍ അങ്കണത്തിൽ ദേശീയപതാക ഉയര്‍ത്തും.
കണ്ണൂര്‍ രൂപതയുടേതു രാവിലെ 8.30ന് പിലാത്തറയില്‍ നടക്കും. ബിഷപ് ഡോ. അലക്സ് വടക്കുംതല സന്ദേശം നല്‍കും. പാലക്കാട് മാതാകോവില്‍ ഗ്രൗണ്ടില്‍ രാവിലെ ഒമ്പതിന് ബിഷപ് ഡോ. പീറ്റര്‍ അബിര്‍ അന്തോണിസാമി ദേശീയപതാക ഉയര്‍ത്തും.
കോട്ടപ്പുറം രൂപതയുടെ പരിപാടികൾക്കു സെന്റ് മൈക്കിള്‍സ് കത്തീഡ്രല്‍ അങ്കണത്തിൽ ബിഷപ് ഡോ. ജോസഫ് കാരിക്കശേരി നേതൃത്വം കൊടുക്കും.
ആലപ്പുഴ വട്ടയാല്‍ സ്കൂള്‍ ഗ്രൗണ്ടില്‍ ബിഷപ് ഡോ. ജയിംസ് ആനാപറമ്പില്‍ ഉദ്ഘാടനം ചെയ്യും. കൊല്ലത്തെ ചടങ്ങുകള്‍ക്ക് ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി നേതൃത്വം കൊടുക്കും.
നെയ്യാറ്റിന്‍കര കത്തീഡ്രല്‍ ഗ്രൗണ്ടിൽ ബിഷപ് ഡോ. വിന്‍സെന്റ് സാമുവല്‍ ദേശീയപതാക ഉയര്‍ത്തും. പുനലൂരില്‍ രാവിലെ ഒമ്പതിന് ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തനും കോട്ടയത്ത് വൈകുന്നേരം അഞ്ചിന് ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരിലും ഉദ്ഘാടനം ചെയ്യും.