തിരുവനന്തപുരം: തൃശൂര്‍ ലീഗല്‍ മെട്രോളജി ഓഫീസിലെ അസിസ്റ്റന്റ് കമ്മീഷണര്‍ ചാന്ദിനി, ഇൻസ്പെക്ടിംഗ് അസിസ്റ്റന്റ് രാധാകൃഷ്ണന് എന്നിവരില്‍നിന്നു കണക്കില്‍പ്പെടാത്ത 34,000 രൂപ തൃശൂര്‍ വിജിലന്‍സ് പിടികൂടി.
തൃശൂര്‍ ജില്ലയിലെ വിവിധ വേയിംഗ് ബ്രിഡ്ജ് സ്ഥാപനങ്ങളില്‍ പരിശോധന നടത്തി സീല്‍ ചെയ്യുന്നതിന് ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥര്‍ വന്‍ തുകകള്‍ പടി വാങ്ങുന്നതായി വിജിലന്‍സിനു രഹസ്യ വിവരം ലഭിച്ചിരുന്നു.
ഇന്നലെ നടത്തിയ മിന്നല്‍ പരിശോധനയിലാണ് അസി.കമ്മീഷണര്‍ ആയ ചാന്ദിനി, ഇൻസ്പെക്ടിംഗ് അസിസ്റ്റന്റ് രാധാകൃഷ്ണന് എന്നിവരുടെ പക്കല്‍നിന്നും ഇടനിലക്കാരനായ ജോണ്‍ സിലാസിന്റെ കാറില്‍നിന്നും കണക്കില്‍പ്പെടാത്ത 34000 രൂപ വിജിലന്‍സ് പിടികൂടിയത്.
ഏജന്റിന്റെ കാറില്‍ യാത്ര ചെയ്തു വെയിംഗ് ബ്രിഡ്ജുകളില്‍ ഉപകരണങ്ങള്‍ സീല്‍ ചെയ്തു ഇവർ മടങ്ങിയെത്തിയപ്പോഴാണു തൃശൂര്‍ വിജിലന്‍സ് ഡിവൈഎസ്പി മാത്യു രാജ് കല്ലിക്കാടന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം ഇവരെ പരിശോധിച്ചത്. വിജിലന്‍സ് സംഘത്തില്‍ ഇന്‍സ്പെക്ടര്‍മാരായ ജിം രാജ്, സലിം കുമാര്‍എന്നിവരും ഉണ്ടായിരുന്നു.
തൃശൂര്‍ ജില്ലയിലെ വിവിധ വേയിംഗ് ബ്രിഡ്ജ് സ്ഥാപനങ്ങളില്‍ പരിശോധന നടത്തി സീല്‍ ചെയ്യുന്നതിന് ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥര്‍ വന്‍ തുകകള്‍ പടി വാങ്ങുന്നതായി വിജിലന്‍സിനു രഹസ്യ വിവരം ലഭിച്ചിരുന്നു.
ഇന്നലെ നടത്തിയ മിന്നല്‍ പരിശോധനയിലാണ് അസി.കമ്മീഷണര്‍ ആയ ചാന്ദിനി, ഇൻസ്പെക്ടിംഗ് അസിസ്റ്റന്റ് രാധാകൃഷ്ണന് എന്നിവരുടെ പക്കല്‍നിന്നും ഇടനിലക്കാരനായ ജോണ്‍ സിലാസിന്റെ കാറില്‍നിന്നും കണക്കില്‍പ്പെടാത്ത 34000 രൂപ വിജിലന്‍സ് പിടികൂടിയത്.
ഏജന്റിന്റെ കാറില്‍ യാത്ര ചെയ്തു വെയിംഗ് ബ്രിഡ്ജുകളില്‍ ഉപകരണങ്ങള്‍ സീല്‍ ചെയ്തു ഇവർ മടങ്ങിയെത്തിയപ്പോഴാണു തൃശൂര്‍ വിജിലന്‍സ് ഡിവൈഎസ്പി മാത്യു രാജ് കല്ലിക്കാടന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം ഇവരെ പരിശോധിച്ചത്. വിജിലന്‍സ് സംഘത്തില്‍ ഇന്‍സ്പെക്ടര്‍മാരായ ജിം രാജ്, സലിം കുമാര്‍എന്നിവരും ഉണ്ടായിരുന്നു.