തിരുവനന്തപുരം: ഭരണഘടന സംരക്ഷിക്കുക, പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി റിപ്പബ്ലിക് ദിനമായ ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് എൽഡിഎഫിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തു മനുഷ്യ മഹാശൃംഖല തീർക്കും.
കേരളം ഇതുവരെ കണ്ടതിൽവച്ച് ഏറ്റവുമധികം ജനപങ്കാളിത്തമുള്ള സാമൂഹ്യ ഇടപെടലായി മഹാശൃംഖല മാറുമെന്നാണ് എൽഡിഎഫിന്റെ പ്രതീക്ഷ. കാസർഗോഡ് മുതൽ കളിയിക്കാവിള വരെ ദേശീയപാതയിൽ തീർക്കുന്ന മഹാശൃംഖലയിൽ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻ പിള്ള കാസർഗോഡ് ആദ്യകണ്ണിയാകും.
കളിയിക്കാവിളയിൽ പൊളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി അവസാന കണ്ണിയുമാകും. തിരുവനന്തപുരം പാളയത്തു മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും.
കേരളം ഇതുവരെ കണ്ടതിൽവച്ച് ഏറ്റവുമധികം ജനപങ്കാളിത്തമുള്ള സാമൂഹ്യ ഇടപെടലായി മഹാശൃംഖല മാറുമെന്നാണ് എൽഡിഎഫിന്റെ പ്രതീക്ഷ. കാസർഗോഡ് മുതൽ കളിയിക്കാവിള വരെ ദേശീയപാതയിൽ തീർക്കുന്ന മഹാശൃംഖലയിൽ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻ പിള്ള കാസർഗോഡ് ആദ്യകണ്ണിയാകും.
കളിയിക്കാവിളയിൽ പൊളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി അവസാന കണ്ണിയുമാകും. തിരുവനന്തപുരം പാളയത്തു മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും.