കൊച്ചി: പൗരത്വ നിയമ ഭേദഗതി വിഷയത്തിൽ നിയമസഭയുടെ അന്തസ് ചോദ്യംചെയ്ത ഗവർണറെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ടു നിയമസഭയിൽ പ്രമേയാവതരണാനുമതിക്കായി സ്പീക്കർക്ക് നോട്ടീസ് നൽകിയെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സഭാചട്ടം 130 അനുസരിച്ചുള്ള പ്രമേയാവതരണത്തിനാണ് സ്പീക്കറെ സമീപിച്ചിട്ടുള്ളത്.
നിയമസഭയുടെ ഭാഗമാണ് ഗവർണർ എന്നിരിക്കേ സഭാ നടപടികളെ വെല്ലുവിളിക്കുകയും സഭയുടെ അന്തസിനെ ചോദ്യംചെയ്യുകയും ജനാധിപത്യമര്യാദകൾ ലംഘിക്കുകയും ചെയ്ത ഗവർണറുടെ നിലപാട് വച്ചുപൊറുപ്പിക്കാനാവില്ല. ഗവർണറെ തിരികെവിളിക്കാൻ രാഷ്ട്രപതി തയാറാകണമെന്ന് ആവശ്യപ്പെട്ടാണ് പ്രമേയം അവതരിപ്പിക്കുന്നതെന്നും പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
കേരള നിയമസഭ മുന്പും ഇത്തരത്തിൽ പ്രമേയം പാസാക്കിയിട്ടണ്ട്. അപ്പോഴൊന്നും ഇല്ലാത്ത പ്രശ്നമാണ് പൗരത്വ വിഷയത്തിൽ ഗവർണർ ഉന്നയിക്കുന്നത്. കേരളത്തിലെ ജനങ്ങളുടെ വികാരമാണ് സഭ പ്രമേയത്തിലൂടെ അവതരിപ്പിച്ചത്. ഗവർണർക്ക് ഈ വിഷയത്തിൽ ഏതെങ്കിലും തരത്തിലുള്ള അതൃപ്തിയുണ്ടെങ്കിൽ അതു രേഖാമൂലം സ്പീക്കറെ അറിയിക്കുകയാണു വേണ്ടത്. സഭയെ പരസ്യമായി അവഹേളിക്കുന്ന ഗവർണറുടെ നിലപാടിനോടു യോജിക്കാനാവില്ല.
മുന്പ് കേരള ഗവർണറായിരുന്ന ജസ്റ്റീസ് പി. സദാശിവം ഒരുഘട്ടത്തിൽപ്പോലും മാധ്യമങ്ങളെ വിളിച്ചു കാര്യങ്ങൾ പറഞ്ഞിരുന്നില്ല. എല്ലാം പത്രക്കുറിപ്പിലൂടെ അറിയിക്കുകയാണു ചെയ്തത്. ഇപ്പോഴത്തെ ഗവർണർ മാധ്യമങ്ങളെ നിരന്തരം കാണുന്നതിൽ അത്ഭുതം തോന്നുകയാണ്. ഗവർണറുടെ ഇത്തരം ഗുരുതരമായ സമീപനങ്ങളും നിയമസഭയെ അവഹേളിക്കുന്ന തരത്തിലുള്ള പരാമർശങ്ങളും കേട്ടിട്ടും സഭാതലവനായ മുഖ്യമന്ത്രി മിണ്ടാതിരിക്കുന്നത് ഗവർണറെ ഭയന്നിട്ടാണെന്നു വേണം മനസിലാക്കാൻ. പേടി മാറ്റി കാര്യങ്ങൾ തുറന്നുപറയാൻ മുഖ്യമന്ത്രി തയാറാകണം.
ഒരിടവേളയ്ക്കുശേഷം സംസ്ഥാനത്ത് വീണ്ടും ബന്ധുനിയമനം ശക്തമായിരിക്കുകയാണ്. സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ഇമേജിംഗ് ടെക്നോളജി (സിഡിറ്റ്) യിൽ നടന്ന നിയമനം ഇതിന് ഉദാഹരണമാണ്. ജോലിക്കായി കാത്തിരിക്കുന്ന ഉദ്യോഗാർഥികളെ കബളിപ്പിക്കുകയാണ് സർക്കാർ ചെയ്യുന്നത്. കെപിസിസി പട്ടിക പൊതുവേ പരിചയസന്പന്നർക്കും പുതുമുഖങ്ങൾക്കും അവസരം നൽകുന്നതാണെന്നും മികച്ച പട്ടികയാണ് പുറത്തിറക്കിയിട്ടുള്ളതെന്നും ചെന്നിത്തല പറഞ്ഞു.
നിയമസഭയുടെ ഭാഗമാണ് ഗവർണർ എന്നിരിക്കേ സഭാ നടപടികളെ വെല്ലുവിളിക്കുകയും സഭയുടെ അന്തസിനെ ചോദ്യംചെയ്യുകയും ജനാധിപത്യമര്യാദകൾ ലംഘിക്കുകയും ചെയ്ത ഗവർണറുടെ നിലപാട് വച്ചുപൊറുപ്പിക്കാനാവില്ല. ഗവർണറെ തിരികെവിളിക്കാൻ രാഷ്ട്രപതി തയാറാകണമെന്ന് ആവശ്യപ്പെട്ടാണ് പ്രമേയം അവതരിപ്പിക്കുന്നതെന്നും പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
കേരള നിയമസഭ മുന്പും ഇത്തരത്തിൽ പ്രമേയം പാസാക്കിയിട്ടണ്ട്. അപ്പോഴൊന്നും ഇല്ലാത്ത പ്രശ്നമാണ് പൗരത്വ വിഷയത്തിൽ ഗവർണർ ഉന്നയിക്കുന്നത്. കേരളത്തിലെ ജനങ്ങളുടെ വികാരമാണ് സഭ പ്രമേയത്തിലൂടെ അവതരിപ്പിച്ചത്. ഗവർണർക്ക് ഈ വിഷയത്തിൽ ഏതെങ്കിലും തരത്തിലുള്ള അതൃപ്തിയുണ്ടെങ്കിൽ അതു രേഖാമൂലം സ്പീക്കറെ അറിയിക്കുകയാണു വേണ്ടത്. സഭയെ പരസ്യമായി അവഹേളിക്കുന്ന ഗവർണറുടെ നിലപാടിനോടു യോജിക്കാനാവില്ല.
മുന്പ് കേരള ഗവർണറായിരുന്ന ജസ്റ്റീസ് പി. സദാശിവം ഒരുഘട്ടത്തിൽപ്പോലും മാധ്യമങ്ങളെ വിളിച്ചു കാര്യങ്ങൾ പറഞ്ഞിരുന്നില്ല. എല്ലാം പത്രക്കുറിപ്പിലൂടെ അറിയിക്കുകയാണു ചെയ്തത്. ഇപ്പോഴത്തെ ഗവർണർ മാധ്യമങ്ങളെ നിരന്തരം കാണുന്നതിൽ അത്ഭുതം തോന്നുകയാണ്. ഗവർണറുടെ ഇത്തരം ഗുരുതരമായ സമീപനങ്ങളും നിയമസഭയെ അവഹേളിക്കുന്ന തരത്തിലുള്ള പരാമർശങ്ങളും കേട്ടിട്ടും സഭാതലവനായ മുഖ്യമന്ത്രി മിണ്ടാതിരിക്കുന്നത് ഗവർണറെ ഭയന്നിട്ടാണെന്നു വേണം മനസിലാക്കാൻ. പേടി മാറ്റി കാര്യങ്ങൾ തുറന്നുപറയാൻ മുഖ്യമന്ത്രി തയാറാകണം.
ഒരിടവേളയ്ക്കുശേഷം സംസ്ഥാനത്ത് വീണ്ടും ബന്ധുനിയമനം ശക്തമായിരിക്കുകയാണ്. സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ഇമേജിംഗ് ടെക്നോളജി (സിഡിറ്റ്) യിൽ നടന്ന നിയമനം ഇതിന് ഉദാഹരണമാണ്. ജോലിക്കായി കാത്തിരിക്കുന്ന ഉദ്യോഗാർഥികളെ കബളിപ്പിക്കുകയാണ് സർക്കാർ ചെയ്യുന്നത്. കെപിസിസി പട്ടിക പൊതുവേ പരിചയസന്പന്നർക്കും പുതുമുഖങ്ങൾക്കും അവസരം നൽകുന്നതാണെന്നും മികച്ച പട്ടികയാണ് പുറത്തിറക്കിയിട്ടുള്ളതെന്നും ചെന്നിത്തല പറഞ്ഞു.