പരിയാരം: കൊറോണ വൈറസിനെ നേരിടാൻ കേരളം സുസജ്ജമാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ഗൾഫിൽനിന്നുള്ളവർക്കായി നോർക്ക വഴി സജ്ജീകരണങ്ങൾ ഒരുക്കിയതായും മന്ത്രി പറഞ്ഞു. പരിയാരം കണ്ണൂർ ഗവ. മെഡി. കോളജിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മന്ത്രി.
ചൈനയിൽ കൊറോണ വൈറസ് പടരുന്ന വിവരം ലഭിച്ച സമയത്തുതന്നെ എല്ലാവർക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കേരളത്തിലെ ഒരുപാട് കുട്ടികൾ അവിടെ പഠനം നടത്തുന്നുണ്ട്. അവരെ നിരീക്ഷിക്കും. എല്ലാ മെഡിക്കൽ കോളജുകളിലും ഐസുലേഷൻ വാർഡ് സജ്ജീകരിച്ചിട്ടുണ്ട്. നിലവിൽ മൂന്നു പേരാണു നിരീക്ഷണത്തിലുള്ളത്. അതിൽ രണ്ടുപേർ എറണാകുളത്താണ്. മറ്റൊരാൾ തിരുവനന്തപുരത്തും.
നിലവിൽ ചെറിയ ലക്ഷണങ്ങൾ മാത്രമേ കാണാനുള്ളൂ. മറ്റുള്ളവരുടെ സ്ഥിതി മെച്ചപ്പെടുന്നുണ്ട്. ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. ഗൾഫിലുള്ള ചിലർ ബന്ധപ്പെട്ടിരുന്നു.
കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങൾ കണ്ടെത്തിയ അവരെ ഇങ്ങോട്ടുമാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അതു സുരക്ഷിതമല്ല. തുടർന്നു മുഖ്യമന്ത്രിയെ കാര്യങ്ങൾ ബോധിപ്പിച്ച് അവർക്കായി നോർക്ക വഴി സജ്ജീകരണങ്ങൾ ഒരുക്കിയതായും മന്ത്രി അറിയിച്ചു.
ചൈനയിൽ കൊറോണ വൈറസ് പടരുന്ന വിവരം ലഭിച്ച സമയത്തുതന്നെ എല്ലാവർക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കേരളത്തിലെ ഒരുപാട് കുട്ടികൾ അവിടെ പഠനം നടത്തുന്നുണ്ട്. അവരെ നിരീക്ഷിക്കും. എല്ലാ മെഡിക്കൽ കോളജുകളിലും ഐസുലേഷൻ വാർഡ് സജ്ജീകരിച്ചിട്ടുണ്ട്. നിലവിൽ മൂന്നു പേരാണു നിരീക്ഷണത്തിലുള്ളത്. അതിൽ രണ്ടുപേർ എറണാകുളത്താണ്. മറ്റൊരാൾ തിരുവനന്തപുരത്തും.
നിലവിൽ ചെറിയ ലക്ഷണങ്ങൾ മാത്രമേ കാണാനുള്ളൂ. മറ്റുള്ളവരുടെ സ്ഥിതി മെച്ചപ്പെടുന്നുണ്ട്. ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. ഗൾഫിലുള്ള ചിലർ ബന്ധപ്പെട്ടിരുന്നു.
കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങൾ കണ്ടെത്തിയ അവരെ ഇങ്ങോട്ടുമാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അതു സുരക്ഷിതമല്ല. തുടർന്നു മുഖ്യമന്ത്രിയെ കാര്യങ്ങൾ ബോധിപ്പിച്ച് അവർക്കായി നോർക്ക വഴി സജ്ജീകരണങ്ങൾ ഒരുക്കിയതായും മന്ത്രി അറിയിച്ചു.