ഏറ്റുമാനൂർ: തുറന്നിട്ട വാതിലുമായി ഓടിയ ബസിൽനിന്നു റോഡിലേക്കു തെറിച്ചു വീണ വീട്ടമ്മ മരിച്ചു. കല്ലംപാറ മൻതുരുത്തിൽ വടക്കേതിൽ എം.വി. ജോസിന്റെ ഭാര്യ ഗ്രേസി ജോസാ(67)ണ് മരിച്ചത്. ഇന്നലെ രാവിലെ 10.45നു കല്ലംപാറ ജംഗ്ഷനുസമീപമുണ്ടായ അപകടത്തിൽ മരിച്ചത്. കോട്ടയം-കുറുപ്പന്തറ റൂട്ടിൽ സർവീസ് നടത്തുന്ന സെന്റ് മാർട്ടിൻ ബസിൽനിന്നാണു ഗ്രേസി വീണത്. ഏറ്റുമാനൂരിലേക്കു പോകാനായി വീടിനു സമീപത്തു നിന്നുമാണ് ഗ്രേസി ബസിൽ കയറിയത്.
ഗ്രേസി ബസിൽ കയറിയ സ്റ്റോപ്പിൽനിന്നും 300 മീറ്റർ മാറിയാണ് അപകടം. അമിത വേഗത്തിൽ പാഞ്ഞ ബസ് കല്ലന്പാറ ജംഗ്ഷനുസമീപമുള്ള വളവിൽ തിരിയുന്നതിനിടയിൽ വണ്ടിക്കുള്ളിൽ നിൽക്കുകയായിരുന്ന ഗ്രേസി തെറിച്ചു റോഡിൽ വീഴുകയിരുന്നു.
അപകടം ഉണ്ടാകുന്പോൾ വണ്ടി നിറയെ ആളുകൾ ഉണ്ടായിരുന്നു. നിറയെ ആളുകൾ ഉണ്ടായിട്ടും ഡോർ അടയ്ക്കാൻ ജീവനക്കാർ തയാറാകാഞ്ഞതാണ് അപകടം ഉണ്ടാകാൻ കാരണം. റോഡിൽ തെറിച്ചുവീണ ഗ്രേസിയെ ബസിനു പുറകെ എത്തിയ കാറിൽ എത്തിയവർ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകുന്നേരം 3.30നു മരണം സംഭവിച്ചു.
കടുത്തുരുത്തി നിലപ്പന കുടുംബാംഗമാണ് മരിച്ച ഗ്രേസി. മക്കൾ: ബേസിൽ, സിൻസിൽ. മരുമക്കൾ: ജിജോ മോൾ, ബിൻസി. സംസ്കാരം നാളെ 2.30നു വേദഗിരി സെന്റ് മേരീസ് പള്ളിയിൽ.
ഗ്രേസി ബസിൽ കയറിയ സ്റ്റോപ്പിൽനിന്നും 300 മീറ്റർ മാറിയാണ് അപകടം. അമിത വേഗത്തിൽ പാഞ്ഞ ബസ് കല്ലന്പാറ ജംഗ്ഷനുസമീപമുള്ള വളവിൽ തിരിയുന്നതിനിടയിൽ വണ്ടിക്കുള്ളിൽ നിൽക്കുകയായിരുന്ന ഗ്രേസി തെറിച്ചു റോഡിൽ വീഴുകയിരുന്നു.
അപകടം ഉണ്ടാകുന്പോൾ വണ്ടി നിറയെ ആളുകൾ ഉണ്ടായിരുന്നു. നിറയെ ആളുകൾ ഉണ്ടായിട്ടും ഡോർ അടയ്ക്കാൻ ജീവനക്കാർ തയാറാകാഞ്ഞതാണ് അപകടം ഉണ്ടാകാൻ കാരണം. റോഡിൽ തെറിച്ചുവീണ ഗ്രേസിയെ ബസിനു പുറകെ എത്തിയ കാറിൽ എത്തിയവർ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകുന്നേരം 3.30നു മരണം സംഭവിച്ചു.
കടുത്തുരുത്തി നിലപ്പന കുടുംബാംഗമാണ് മരിച്ച ഗ്രേസി. മക്കൾ: ബേസിൽ, സിൻസിൽ. മരുമക്കൾ: ജിജോ മോൾ, ബിൻസി. സംസ്കാരം നാളെ 2.30നു വേദഗിരി സെന്റ് മേരീസ് പള്ളിയിൽ.