കൊച്ചി: സ്കൂൾ വിദ്യാർഥികളുടെ ബാഗിന്റെ ഭാരം കുറയ്ക്കാൻ സർക്കാരുകളും വിദ്യാഭ്യാസ ഏജൻസികളും പുറപ്പെടുവിച്ച ഉത്തരവുകൾ സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും നടപ്പാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സ്കൂൾ ബാഗിന്റെ അമിതഭാരം കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുമെന്നും ഇതു നിയന്ത്രിക്കണമെന്നുമാവശ്യപ്പെട്ട് എറണാകുളം എളംകുളം സ്വദേശി ഡോ. ജോണി സിറിയക് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
കേന്ദ്ര- സംസ്ഥാന സർക്കാരുകൾ, സിബിഎസ്ഇ, വിദ്യാഭ്യാസ അധികൃതർ എന്നിവർ പുറപ്പെടുവിച്ച ഉത്തരവുകൾ അതിന്റെ ശരിയായ അർഥത്തിൽ നടപ്പാക്കുന്നുണ്ടെന്ന് അധികൃതർ ഉറപ്പുവരുത്തണം. ഉത്തരവ് നടപ്പാക്കുന്നുണ്ടോയെന്ന് നോട്ടീസ് നൽകിയും നൽകാതെയും ഇടയ്ക്കിടെ പരിശോധന നടത്തണം. കുട്ടികൾക്ക് ശാരീരിക, മാനസിക ബുദ്ധിമുട്ടുകളുണ്ടാകാതിരിക്കാനുള്ള നടപടികളുടെ ഭാഗമായാണ് ബാഗിന്റെ ഭാരം കുറയ്ക്കാൻ സർക്കുലറുകൾ പുറപ്പെടുവിച്ചതെങ്കിലും ഇവ നടപ്പാക്കുന്നില്ലെന്നു വിലയിരുത്തിയാണ് ചീഫ് ജസ്റ്റീസ് എസ്. മണികുമാർ, ജസ്റ്റീസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
ഒന്നു മുതൽ എട്ട് വരെ ക്ലാസുകളിലുള്ളവർക്ക് കനം കുറഞ്ഞ പുസ്തകങ്ങൾ നടപ്പാക്കണമെന്ന് നിർദേശിച്ച കോടതി തെലുങ്കാന, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ ഈ നിർദേശങ്ങൾ ഫലപ്രദമായി നടപ്പാക്കിയതായി ചൂണ്ടിക്കാട്ടുകയും ചെയ്തു.
കേന്ദ്ര- സംസ്ഥാന സർക്കാരുകൾ, സിബിഎസ്ഇ, വിദ്യാഭ്യാസ അധികൃതർ എന്നിവർ പുറപ്പെടുവിച്ച ഉത്തരവുകൾ അതിന്റെ ശരിയായ അർഥത്തിൽ നടപ്പാക്കുന്നുണ്ടെന്ന് അധികൃതർ ഉറപ്പുവരുത്തണം. ഉത്തരവ് നടപ്പാക്കുന്നുണ്ടോയെന്ന് നോട്ടീസ് നൽകിയും നൽകാതെയും ഇടയ്ക്കിടെ പരിശോധന നടത്തണം. കുട്ടികൾക്ക് ശാരീരിക, മാനസിക ബുദ്ധിമുട്ടുകളുണ്ടാകാതിരിക്കാനുള്ള നടപടികളുടെ ഭാഗമായാണ് ബാഗിന്റെ ഭാരം കുറയ്ക്കാൻ സർക്കുലറുകൾ പുറപ്പെടുവിച്ചതെങ്കിലും ഇവ നടപ്പാക്കുന്നില്ലെന്നു വിലയിരുത്തിയാണ് ചീഫ് ജസ്റ്റീസ് എസ്. മണികുമാർ, ജസ്റ്റീസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
ഒന്നു മുതൽ എട്ട് വരെ ക്ലാസുകളിലുള്ളവർക്ക് കനം കുറഞ്ഞ പുസ്തകങ്ങൾ നടപ്പാക്കണമെന്ന് നിർദേശിച്ച കോടതി തെലുങ്കാന, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ ഈ നിർദേശങ്ങൾ ഫലപ്രദമായി നടപ്പാക്കിയതായി ചൂണ്ടിക്കാട്ടുകയും ചെയ്തു.