തിരുവനന്തപുരം: നേപ്പാളിലെ കാഠ്മണ്ഡുവിൽ വിനോദയാത്രക്കിടെ ഹോട്ടൽമുറിയിൽ വിഷവാതകം ശ്വസിച്ചുമരിച്ച ചെങ്കോട്ടുകോണം അയ്യൻകോയിക്കൽ രോഹിണി ഭവനിൽ പ്രവീണ് കൃഷ്ണൻ നായർക്കും കുടുംബത്തിനും നാടിന്റെ കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി. പ്രവീണ്(39), ഭാര്യ ശരണ്യ(34), മക്കളായ ശ്രീഭദ്ര (8), ആർച്ച (6), അഭിനവ് (4) എന്നിവരുടെ മൃതദേഹങ്ങൾ ഇന്നലെ രാവിലെ പത്തരയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
പ്രവീണിന്റെയും ശരണ്യയുടെയും ചിതയിൽ ശരണ്യയുടെ സഹോദരി ഐശ്വര്യയുടെ മകൻ ആരവ് ആണ് തീകൊളുത്തിയത്. മൂന്നു കുട്ടികളുടെയും മൃതദേഹങ്ങൾ മൂന്നു പെട്ടികളിലാക്കി ഒരു കുഴിമാടത്തിൽ ചടങ്ങുകളില്ലാതെയാണു സംസ്കരിച്ചത്. കുഴിമാടത്തിന് ഇരുവശങ്ങളിലുമാണ് പ്രവീണിന്റെയും ശരണ്യയുടെയും മൃതദേഹങ്ങൾ ദഹിപ്പിച്ചത്.
വ്യാഴാഴ്ച അർധരാത്രിക്കുശേഷം 12.30ഓടെയാണ് ഡൽഹിയിൽ നിന്നു വിമാനമാർഗം പ്രവീണിന്റെയും മറ്റുള്ളവരുടെയും മൃതദേഹങ്ങൾ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചത്. ജില്ലാ കളക്ടർ ഗോപാലകൃഷ്ണനും കോർപറേഷൻ മേയർ കെ. ശ്രീകുമാറും പ്രവീണിന്റെ ബന്ധുക്കളും ചേർന്ന് മൃതദേഹങ്ങൾ ഏറ്റുവാങ്ങി. തുടർന്നു മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹങ്ങൾ ഇന്നലെ രാവിലെ ഏഴരയോടെയാണ് ബന്ധുക്കൾ ഏറ്റുവാങ്ങി വിലാപയാത്രയായി ചെങ്കോട്ടുകോണത്തെ പ്രവീണിന്റെ വസതിയിലേക്ക് എത്തിച്ചത്. പോലീസ് അകന്പടിയോടെയുള്ള വിലാപയാത്രയിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. പ്രവീണിന്റെ സുഹൃത്തുക്കളും നാട്ടുകാരും നിറകണ്ണുകളോടെയാണു വിലാപയാത്രയിൽ പങ്കെടുത്തത്.
ഇന്നലെ രാവിലെ ആറോടെ തന്നെ പ്രവീണിന്റെ വസതിയിലേക്ക് നാട്ടുകാരുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഒഴുക്ക് ആരംഭിച്ചിരുന്നു. രാവിലെ എട്ടുമണിയോടെയാണ് പ്രവീണിന്റെയും മറ്റുള്ളവരുടെയും മൃതദേഹങ്ങൾ വീട്ടിലെത്തിച്ചത്. ഓരോരുത്തരുടെയും മൃതദേഹങ്ങൾ പ്രത്യേകം ആംബുലൻസുകളിലാണ് കൊണ്ടുവന്നത്. തുടർന്നു പൊതുദർശനത്തിനു വച്ച മൃതദേഹങ്ങളിൽ ആയിരക്കണക്കിനാളുകൾ അന്ത്യോപചാരമർപ്പിച്ചു. അഞ്ചുപേരെയും അവസാനമായി ഒരു നോക്കു കാണാനായി ജനങ്ങൾ തടിച്ചുകൂടി.
ഹൃദയഭേദകമായ രംഗങ്ങളായിരുന്നു പൊതുദർശനത്തിനു വച്ചപ്പോളുണ്ടായത്. ഉറ്റവരുടെ ചേതനയറ്റ ശരീരങ്ങൾ കണേണ്ടിവന്ന മാതാപിതാക്കൾ കുഴഞ്ഞുവീണു. അവരുടെ നിലവിളി കണ്ടുനിന്നവരെ പോലും കണ്ണീരിലാഴ്ത്തി. പ്രവീണിന്റെ ബാല്യകാല സുഹൃത്തുക്കളും കോളജ് പഠനകാലത്തെ സുഹൃത്തുക്കളും നാട്ടുകാരും ഉൾപ്പെടെയുള്ളവർക്ക് സങ്കടം താങ്ങാനായില്ല.
രാവിലെ ഒൻപതരയോടെ വീട്ടുവളപ്പിൽ സംസ്കരിക്കാൻ വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നെങ്കിലും അന്ത്യോപചാരം അർപ്പിക്കാനെത്തിയവരുടെ നീണ്ട നിരയെ തുടർന്ന് സംസ്കാരചടങ്ങുകൾ നീണ്ടു. ഹൈന്ദവ വിശ്വാസമനുസരിച്ചു രാഹുകാലത്തിനു മുൻപ് സംസ്കാര ചടങ്ങുകൾ നടത്തുന്നതിനായിരുന്നു കുടുംബാംഗങ്ങളുടെ തീരുമാനം. അതിനാൽ പലർക്കും അന്ത്യോപചാരമർപ്പിക്കുന്നതിനു സാധിച്ചില്ല.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മന്ത്രി കെ.രാജു, കോർപറേഷൻ മേയർ കെ. ശ്രീകുമാർ, കൊടിക്കുന്നിൽ സുരേഷ് എംപി, എംഎൽഎമാരായ വി.എസ്. ശിവകുമാർ, ഒ.രാജഗോപാൽ തുടങ്ങിയവർ അന്ത്യോപചാരമർപ്പിക്കുന്നതിനായി എത്തിയിരുന്നു.
പ്രവീണിന്റെയും ശരണ്യയുടെയും ചിതയിൽ ശരണ്യയുടെ സഹോദരി ഐശ്വര്യയുടെ മകൻ ആരവ് ആണ് തീകൊളുത്തിയത്. മൂന്നു കുട്ടികളുടെയും മൃതദേഹങ്ങൾ മൂന്നു പെട്ടികളിലാക്കി ഒരു കുഴിമാടത്തിൽ ചടങ്ങുകളില്ലാതെയാണു സംസ്കരിച്ചത്. കുഴിമാടത്തിന് ഇരുവശങ്ങളിലുമാണ് പ്രവീണിന്റെയും ശരണ്യയുടെയും മൃതദേഹങ്ങൾ ദഹിപ്പിച്ചത്.
വ്യാഴാഴ്ച അർധരാത്രിക്കുശേഷം 12.30ഓടെയാണ് ഡൽഹിയിൽ നിന്നു വിമാനമാർഗം പ്രവീണിന്റെയും മറ്റുള്ളവരുടെയും മൃതദേഹങ്ങൾ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചത്. ജില്ലാ കളക്ടർ ഗോപാലകൃഷ്ണനും കോർപറേഷൻ മേയർ കെ. ശ്രീകുമാറും പ്രവീണിന്റെ ബന്ധുക്കളും ചേർന്ന് മൃതദേഹങ്ങൾ ഏറ്റുവാങ്ങി. തുടർന്നു മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹങ്ങൾ ഇന്നലെ രാവിലെ ഏഴരയോടെയാണ് ബന്ധുക്കൾ ഏറ്റുവാങ്ങി വിലാപയാത്രയായി ചെങ്കോട്ടുകോണത്തെ പ്രവീണിന്റെ വസതിയിലേക്ക് എത്തിച്ചത്. പോലീസ് അകന്പടിയോടെയുള്ള വിലാപയാത്രയിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. പ്രവീണിന്റെ സുഹൃത്തുക്കളും നാട്ടുകാരും നിറകണ്ണുകളോടെയാണു വിലാപയാത്രയിൽ പങ്കെടുത്തത്.
ഇന്നലെ രാവിലെ ആറോടെ തന്നെ പ്രവീണിന്റെ വസതിയിലേക്ക് നാട്ടുകാരുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഒഴുക്ക് ആരംഭിച്ചിരുന്നു. രാവിലെ എട്ടുമണിയോടെയാണ് പ്രവീണിന്റെയും മറ്റുള്ളവരുടെയും മൃതദേഹങ്ങൾ വീട്ടിലെത്തിച്ചത്. ഓരോരുത്തരുടെയും മൃതദേഹങ്ങൾ പ്രത്യേകം ആംബുലൻസുകളിലാണ് കൊണ്ടുവന്നത്. തുടർന്നു പൊതുദർശനത്തിനു വച്ച മൃതദേഹങ്ങളിൽ ആയിരക്കണക്കിനാളുകൾ അന്ത്യോപചാരമർപ്പിച്ചു. അഞ്ചുപേരെയും അവസാനമായി ഒരു നോക്കു കാണാനായി ജനങ്ങൾ തടിച്ചുകൂടി.
ഹൃദയഭേദകമായ രംഗങ്ങളായിരുന്നു പൊതുദർശനത്തിനു വച്ചപ്പോളുണ്ടായത്. ഉറ്റവരുടെ ചേതനയറ്റ ശരീരങ്ങൾ കണേണ്ടിവന്ന മാതാപിതാക്കൾ കുഴഞ്ഞുവീണു. അവരുടെ നിലവിളി കണ്ടുനിന്നവരെ പോലും കണ്ണീരിലാഴ്ത്തി. പ്രവീണിന്റെ ബാല്യകാല സുഹൃത്തുക്കളും കോളജ് പഠനകാലത്തെ സുഹൃത്തുക്കളും നാട്ടുകാരും ഉൾപ്പെടെയുള്ളവർക്ക് സങ്കടം താങ്ങാനായില്ല.
രാവിലെ ഒൻപതരയോടെ വീട്ടുവളപ്പിൽ സംസ്കരിക്കാൻ വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നെങ്കിലും അന്ത്യോപചാരം അർപ്പിക്കാനെത്തിയവരുടെ നീണ്ട നിരയെ തുടർന്ന് സംസ്കാരചടങ്ങുകൾ നീണ്ടു. ഹൈന്ദവ വിശ്വാസമനുസരിച്ചു രാഹുകാലത്തിനു മുൻപ് സംസ്കാര ചടങ്ങുകൾ നടത്തുന്നതിനായിരുന്നു കുടുംബാംഗങ്ങളുടെ തീരുമാനം. അതിനാൽ പലർക്കും അന്ത്യോപചാരമർപ്പിക്കുന്നതിനു സാധിച്ചില്ല.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മന്ത്രി കെ.രാജു, കോർപറേഷൻ മേയർ കെ. ശ്രീകുമാർ, കൊടിക്കുന്നിൽ സുരേഷ് എംപി, എംഎൽഎമാരായ വി.എസ്. ശിവകുമാർ, ഒ.രാജഗോപാൽ തുടങ്ങിയവർ അന്ത്യോപചാരമർപ്പിക്കുന്നതിനായി എത്തിയിരുന്നു.