തിരുവനന്തപുരം: രാവിലെ ആറരയോടെ ചെങ്കോട്ടുകോണത്തു നിന്നുമുള്ള ഇടവഴി തിരിഞ്ഞു അയ്യൻകോയിക്കലെത്തുന്പോൾ വീടുകളും ഗേറ്റുകളുമെല്ലാം തുറന്നു കിടന്നു. നേരം പുലരുന്നതേയുള്ളൂ. എന്നാൽ നേപ്പാളിൽ അന്തരിച്ച പ്രവീണിന്റെ വസതിയായ രോഹിണി ഭവനും പരിസരവുമെല്ലാം നാട്ടുകാരെയും ബന്ധുക്കളെയും കൊണ്ടു നിറഞ്ഞിരുന്നു. വീടിന്റെ തെക്കേയറ്റത്ത് രണ്ടു ചിതകൾ ഒരുങ്ങിയിരുന്നു. ഇത് പ്രവീണിനും ഭാര്യ ശരണ്യയ്ക്കും വേണ്ടിയുള്ളതാണ്. അതിനു നടുവിൽ മൂന്നു കുട്ടികൾക്കുമായി ഒരു വലിയ കുഴിമാടവും ഒരുക്കിയിരുന്നു. പ്രവീണിനും മറ്റു പ്രിയപ്പെട്ടവർക്കും അവസാനമായി യാത്ര പറയാനൊരുങ്ങുകയായിരുന്നു സുഹൃത്തുക്കളും പ്രദേശവാസികളും.
മൃതദേഹങ്ങൾ വയ്ക്കുന്നിതനുള്ള സ്ഥലം പൂവും ചന്ദനത്തിരികളും കൊണ്ട് അലങ്കരിക്കുകയാണ് കൂട്ടുകാർ. ആരും മിണ്ടുന്നില്ല. മുഖത്തോടു മുഖം നോക്കുന്നില്ല. ചിലർ കൂട്ടുകാരുടെ കൈകൾ നെഞ്ചോടു ചേർത്തു പിടിക്കുന്നു. പ്രവീണിന്റെയും കുടുംബത്തിന്റെയും അന്ത്യയാത്രയ്ക്കുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കി കാത്തിരിക്കുകയാണ് സുഹൃത്തുക്കളും നാട്ടുകാരും. വാഹനങ്ങളുടെ പാർക്കിംഗും മറ്റു പ്രാഥമിക സൗകര്യങ്ങളുമെല്ലാമൊരുക്കിയിട്ടുണ്ട്. അന്ത്യോപചാരമർപ്പിച്ചു മടങ്ങുന്നവർക്കു പോകുന്നതിനായി മതിൽ പൊളിച്ചാണ് വഴിയുണ്ടാക്കിയിരിക്കുന്നത്. സഹായങ്ങളൊരുക്കി പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്നു.
രാവിലെ എട്ടുമണിയോടെ മൃതദേഹങ്ങൾ വീട്ടിലെത്തിച്ചപ്പോഴേക്കും നാട്ടുകാരും സുഹൃത്തുക്കളും ബന്ധുമിത്രാദികളുമായി ആയിരക്കണക്കിനാളുകൾ എത്തിച്ചേർന്നിരുന്നു. റോഡുകൾ മുഴുവനും ജനങ്ങളെക്കൊണ്ടു നിറഞ്ഞു. മൃതദേഹങ്ങൾ ഓരോന്നായി ആംബുലൻസുകളിൽ നിന്നും പുറത്തെടുത്തപ്പോൾ ആർക്കും സങ്കടം നിയന്ത്രിക്കാനായില്ല. ഉയർന്നുകേട്ട ഹൃദയം പൊട്ടുന്ന നിലവിളി അതീവ ദയനീയമായിരുന്നു. ചിലർ തളർന്നു വീണു. വളരെനേരം കാത്തിരുന്നാണ് ജനങ്ങൾ തങ്ങളുടെ പ്രിയപ്പെട്ടവരെ ഒരു നോക്കു കണ്ടത്. വളരെ നേരം കാത്തിരുന്നിട്ടും കാണാൻ സാധിക്കാത്തവർ വീടിനു പിൻവശത്തെ മതിൽ ചാടിക്കടന്നാണ് അകത്തു കടന്നത്.
സൗഹൃദങ്ങൾക്ക് എന്നും വലിയ പ്രാധാന്യം നൽകിയിരുന്ന പ്രവീണിന്റെ വിടപറയലും അതിവൈകാരികമായിരുന്നു. പ്രവീണിനും കുടുംബത്തിനും ഈ നാട് നൽകിയ അന്ത്യ യാത്ര തന്നെയായിരുന്നു അവർ അർപ്പിച്ച ഏറ്റവും വലിയ ആദരാഞ്ജലി. പ്രവീണിന്റെ അടുത്ത സുഹൃത്ത് അജി എന്നു വിളിക്കുന്ന ദിനേശ് എല്ലാം ഒറ്റ വാക്കിൽ ഒതുക്കി! ഞങ്ങൾ അവനു വേണ്ടി ഒന്നും ചെയ്തിട്ടില്ല, അവൻ ഞങ്ങൾക്കു വേണ്ടിയേ ചെയ്തിട്ടുള്ളൂ.
റിച്ചാർഡ് ജോസഫ്
മൃതദേഹങ്ങൾ വയ്ക്കുന്നിതനുള്ള സ്ഥലം പൂവും ചന്ദനത്തിരികളും കൊണ്ട് അലങ്കരിക്കുകയാണ് കൂട്ടുകാർ. ആരും മിണ്ടുന്നില്ല. മുഖത്തോടു മുഖം നോക്കുന്നില്ല. ചിലർ കൂട്ടുകാരുടെ കൈകൾ നെഞ്ചോടു ചേർത്തു പിടിക്കുന്നു. പ്രവീണിന്റെയും കുടുംബത്തിന്റെയും അന്ത്യയാത്രയ്ക്കുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കി കാത്തിരിക്കുകയാണ് സുഹൃത്തുക്കളും നാട്ടുകാരും. വാഹനങ്ങളുടെ പാർക്കിംഗും മറ്റു പ്രാഥമിക സൗകര്യങ്ങളുമെല്ലാമൊരുക്കിയിട്ടുണ്ട്. അന്ത്യോപചാരമർപ്പിച്ചു മടങ്ങുന്നവർക്കു പോകുന്നതിനായി മതിൽ പൊളിച്ചാണ് വഴിയുണ്ടാക്കിയിരിക്കുന്നത്. സഹായങ്ങളൊരുക്കി പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്നു.
രാവിലെ എട്ടുമണിയോടെ മൃതദേഹങ്ങൾ വീട്ടിലെത്തിച്ചപ്പോഴേക്കും നാട്ടുകാരും സുഹൃത്തുക്കളും ബന്ധുമിത്രാദികളുമായി ആയിരക്കണക്കിനാളുകൾ എത്തിച്ചേർന്നിരുന്നു. റോഡുകൾ മുഴുവനും ജനങ്ങളെക്കൊണ്ടു നിറഞ്ഞു. മൃതദേഹങ്ങൾ ഓരോന്നായി ആംബുലൻസുകളിൽ നിന്നും പുറത്തെടുത്തപ്പോൾ ആർക്കും സങ്കടം നിയന്ത്രിക്കാനായില്ല. ഉയർന്നുകേട്ട ഹൃദയം പൊട്ടുന്ന നിലവിളി അതീവ ദയനീയമായിരുന്നു. ചിലർ തളർന്നു വീണു. വളരെനേരം കാത്തിരുന്നാണ് ജനങ്ങൾ തങ്ങളുടെ പ്രിയപ്പെട്ടവരെ ഒരു നോക്കു കണ്ടത്. വളരെ നേരം കാത്തിരുന്നിട്ടും കാണാൻ സാധിക്കാത്തവർ വീടിനു പിൻവശത്തെ മതിൽ ചാടിക്കടന്നാണ് അകത്തു കടന്നത്.
സൗഹൃദങ്ങൾക്ക് എന്നും വലിയ പ്രാധാന്യം നൽകിയിരുന്ന പ്രവീണിന്റെ വിടപറയലും അതിവൈകാരികമായിരുന്നു. പ്രവീണിനും കുടുംബത്തിനും ഈ നാട് നൽകിയ അന്ത്യ യാത്ര തന്നെയായിരുന്നു അവർ അർപ്പിച്ച ഏറ്റവും വലിയ ആദരാഞ്ജലി. പ്രവീണിന്റെ അടുത്ത സുഹൃത്ത് അജി എന്നു വിളിക്കുന്ന ദിനേശ് എല്ലാം ഒറ്റ വാക്കിൽ ഒതുക്കി! ഞങ്ങൾ അവനു വേണ്ടി ഒന്നും ചെയ്തിട്ടില്ല, അവൻ ഞങ്ങൾക്കു വേണ്ടിയേ ചെയ്തിട്ടുള്ളൂ.
റിച്ചാർഡ് ജോസഫ്