കുന്നമംഗലം/കൊണ്ടോട്ടി: നേപ്പാളിൽ വിഷവാതകം ശ്വസിച്ചു മരിച്ച രഞ്ജിത്ത് കുമാറിനും കുടുംബത്തിനും നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. മൃതദേഹം എത്തുന്നതിന് മണിക്കൂറുകള്‍ക്കു മുമ്പുതന്നെ ഗ്രാമം മുഴുവൻ രഞ്ജിത്തിന്റെ കുന്നമംഗലത്തെ വസതിയിലേക്കും ഭാര്യ ഇന്ദുലക്ഷ്മിയുടെ വസതിയിലേക്കും എത്തിയിരുന്നു.
കുന്നമംഗലം തളിക്കുണ്ട് പുനത്തിൽ രഞ്ജിത്ത് കുമാര്‍, ഭാര്യ ഇന്ദു ലക്ഷ്മി, മകൻ രണ്ടു വയസുള്ള വൈഷ്ണവ് എന്നിവരുടെ മൃതദേഹം ഡല്‍ഹിയില്‍നിന്ന് ഇന്നലെ ഉച്ചയോടെയാണ് കരിപ്പൂരിലെത്തിച്ചത്.
മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം സർക്കാർ ഏജൻസിയായ നോർക്ക റൂട്ട് ആണ് മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന്റെ ചെലവ് ഏറ്റെടുത്തത്. ഡൽഹിയിൽനിന്ന് എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് മൃതദേഹങ്ങൾ കരിപ്പൂരിലെത്തിച്ചത്. മൂന്നു പേരുടെയും മൃതദേഹങ്ങൾ വിമാനത്താവള കവാടത്തിൽ എത്തിച്ച് ആദരാഞ്ജലി അർപ്പിച്ചതിനു ശേഷമാണ് നാട്ടിലേക്കു കൊണ്ടുപോയത്. മന്ത്രി എ.കെ. ശശീന്ദ്രൻ, എം.കെ. രാഘവൻ എംപി, കോഴിക്കോട് ഡെപ്യൂട്ടി കളക്ടർ ഷാമിൻ സെബാസ്റ്റ്യൻ, മലപ്പുറം ഡെപ്യൂട്ടി കളക്ടർ പി. പുരുഷോത്തമൻ, നോർക്ക ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവരും വിമാനത്താവളത്തിലെത്തിയിരുന്നു.
മൃതദേഹം പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ച് ക്രമീകരണം നടത്തിയതിന് ശേഷമാണ് ഇന്ദുലക്ഷ്മിയുടെ തറവാടായ മൊകവൂരിലെത്തിച്ചത്. ഇവിടെ രഞ്ജിത്ത് നിർമിക്കുന്ന പുതിയ വീടിന്റെ മുറ്റത്തായിരുന്നു പൊതുദര്‍ശനം. മൃതദേഹങ്ങൾ എത്തിക്കുന്നതിന് വളരെ മുന്‍പുതന്നെ ജനങ്ങള്‍ വീട്ടുമുറ്റത്ത് തിങ്ങിക്കൂടിയിരുന്നു.
കളിചിരിയോടെ വിനോദയാത്രയ്ക്കു പോയ നാലുപേരിൽ മൂന്നുപേർ നിശ്ചലരായി എത്തിയപ്പോൾ പലര്‍ക്കും തേങ്ങൽ അടക്കാനായില്ല. മൊകവൂരില്നിന്ന് നാലോടെ മൃതദേഹങ്ങള്‍ കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് ഓപ്പണ്‍സ്റ്റേജ് പരിസരത്ത് എത്തിച്ചു. ഇവിടെ നൂറുകണക്കിനാളുകളാണ് കണ്ണീരോടെ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്. വൈകിട്ട് ആറോടെ രഞ്ജിത് കുമാറിന്റെ കുന്നമംഗലത്തെ വീട്ടുവളപ്പില്‍ സംസ്കാരം നടത്തി.
കുന്നമംഗലം തളിക്കുണ്ട് പുനത്തിൽ രഞ്ജിത്ത് കുമാര്‍, ഭാര്യ ഇന്ദു ലക്ഷ്മി, മകൻ രണ്ടു വയസുള്ള വൈഷ്ണവ് എന്നിവരുടെ മൃതദേഹം ഡല്‍ഹിയില്‍നിന്ന് ഇന്നലെ ഉച്ചയോടെയാണ് കരിപ്പൂരിലെത്തിച്ചത്.
മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം സർക്കാർ ഏജൻസിയായ നോർക്ക റൂട്ട് ആണ് മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന്റെ ചെലവ് ഏറ്റെടുത്തത്. ഡൽഹിയിൽനിന്ന് എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് മൃതദേഹങ്ങൾ കരിപ്പൂരിലെത്തിച്ചത്. മൂന്നു പേരുടെയും മൃതദേഹങ്ങൾ വിമാനത്താവള കവാടത്തിൽ എത്തിച്ച് ആദരാഞ്ജലി അർപ്പിച്ചതിനു ശേഷമാണ് നാട്ടിലേക്കു കൊണ്ടുപോയത്. മന്ത്രി എ.കെ. ശശീന്ദ്രൻ, എം.കെ. രാഘവൻ എംപി, കോഴിക്കോട് ഡെപ്യൂട്ടി കളക്ടർ ഷാമിൻ സെബാസ്റ്റ്യൻ, മലപ്പുറം ഡെപ്യൂട്ടി കളക്ടർ പി. പുരുഷോത്തമൻ, നോർക്ക ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവരും വിമാനത്താവളത്തിലെത്തിയിരുന്നു.
മൃതദേഹം പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ച് ക്രമീകരണം നടത്തിയതിന് ശേഷമാണ് ഇന്ദുലക്ഷ്മിയുടെ തറവാടായ മൊകവൂരിലെത്തിച്ചത്. ഇവിടെ രഞ്ജിത്ത് നിർമിക്കുന്ന പുതിയ വീടിന്റെ മുറ്റത്തായിരുന്നു പൊതുദര്‍ശനം. മൃതദേഹങ്ങൾ എത്തിക്കുന്നതിന് വളരെ മുന്‍പുതന്നെ ജനങ്ങള്‍ വീട്ടുമുറ്റത്ത് തിങ്ങിക്കൂടിയിരുന്നു.
കളിചിരിയോടെ വിനോദയാത്രയ്ക്കു പോയ നാലുപേരിൽ മൂന്നുപേർ നിശ്ചലരായി എത്തിയപ്പോൾ പലര്‍ക്കും തേങ്ങൽ അടക്കാനായില്ല. മൊകവൂരില്നിന്ന് നാലോടെ മൃതദേഹങ്ങള്‍ കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് ഓപ്പണ്‍സ്റ്റേജ് പരിസരത്ത് എത്തിച്ചു. ഇവിടെ നൂറുകണക്കിനാളുകളാണ് കണ്ണീരോടെ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്. വൈകിട്ട് ആറോടെ രഞ്ജിത് കുമാറിന്റെ കുന്നമംഗലത്തെ വീട്ടുവളപ്പില്‍ സംസ്കാരം നടത്തി.