കോഴിക്കോട്: ചില്ലുകൂട്ടിൽ ഒടുവിലെ യാത്രയ്ക്കായൊരുങ്ങിക്കിടന്ന അച്ഛനെയും അമ്മയെയും കുഞ്ഞനുജനെയും കണ്ടതോടെ മാധവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. സാന്ത്വന വാക്കുകൾ ആ കുഞ്ഞുമനസിന്റെ തേങ്ങലുകളടക്കിയില്ല. തിരിച്ചുവരാനാവാത്ത ലോകത്തേക്കാണ് അച്ഛനും അമ്മയും കുഞ്ഞനുജനും യാത്രയാവുന്നതെന്ന യാഥാര്‍ത്ഥ്യം അവനിലുണ്ടാക്കിയ ആഘാതം വലുതായിരുന്നു.
രഞ്ജിത്ത് കുമാര്‍, ഭാര്യ ഇന്ദുലക്ഷ്മി, മകന് രണ്ടു വയസുകാരന് വൈഷ്ണവ് എന്നിവരുടെ മൃതദേഹം മൊകവൂരില്‍ പുതുതായി നിര്‍മിക്കുന്ന വീട്ടില്‍ എത്തിച്ചപ്പോഴാണ് വികാരഭരിതമായ നിമിഷങ്ങള്‍ക്ക് ഒരു നാട് ഒന്നാകെ സാക്ഷിയായത്.
അച്ഛനും അമ്മയും അനുജനും ഉണരില്ലെന്ന് മാധവിന് അധ്യാപകരും ബന്ധുക്കളും പറഞ്ഞു കൊടുത്തിട്ടുണ്ടായിരുന്നു. എങ്കിലും തന്റെ കണ്ണീര് കണ്ടാല്‍ ഉണരാതിരിക്കില്ലെന്ന് അവന് വിശ്വസിച്ചു. അടുത്ത മാസം താമസിക്കാനിരുന്ന രഞ്ജിത്തിന്റെ പുത്തന്‍വീടിന് മുന്നില്‍ മൃതദേഹം എത്തുന്നതിന് മണിക്കൂറുകള്‍ക്കു മുമ്പേതന്നെ ഉറ്റവരും നാട്ടുകാരും എത്തിയിരുന്നു.
ആളൊഴിഞ്ഞ് അവസാന നിമിഷമാണ് മാധവിനെ മൃതദേഹം കാണിച്ചത്. മൃതദേഹം കണ്ട് കുരുന്നു മാധവ് പൊട്ടിക്കരഞ്ഞതോടെ അതുവരെ നിശബ്ദമായിരുന്ന ശ്രീപത്മം വീടും പരിസരവും കൂട്ടക്കരച്ചിലിലായി.
വാവിട്ടു കരഞ്ഞ മാധവിനെ ആരൊക്കെയോ ചേര്‍ന്ന് എടുത്തുകൊണ്ടുപോയി. ദുരന്തത്തില്‍നിന്ന് രക്ഷപ്പെട്ട മാധവ് കഴിഞ്ഞ ദിവസംതന്നെ നാട്ടിൽ തിരിച്ചെത്തിയിരുന്നു.
രഞ്ജിത്ത് കുമാര്‍, ഭാര്യ ഇന്ദുലക്ഷ്മി, മകന് രണ്ടു വയസുകാരന് വൈഷ്ണവ് എന്നിവരുടെ മൃതദേഹം മൊകവൂരില്‍ പുതുതായി നിര്‍മിക്കുന്ന വീട്ടില്‍ എത്തിച്ചപ്പോഴാണ് വികാരഭരിതമായ നിമിഷങ്ങള്‍ക്ക് ഒരു നാട് ഒന്നാകെ സാക്ഷിയായത്.
അച്ഛനും അമ്മയും അനുജനും ഉണരില്ലെന്ന് മാധവിന് അധ്യാപകരും ബന്ധുക്കളും പറഞ്ഞു കൊടുത്തിട്ടുണ്ടായിരുന്നു. എങ്കിലും തന്റെ കണ്ണീര് കണ്ടാല്‍ ഉണരാതിരിക്കില്ലെന്ന് അവന് വിശ്വസിച്ചു. അടുത്ത മാസം താമസിക്കാനിരുന്ന രഞ്ജിത്തിന്റെ പുത്തന്‍വീടിന് മുന്നില്‍ മൃതദേഹം എത്തുന്നതിന് മണിക്കൂറുകള്‍ക്കു മുമ്പേതന്നെ ഉറ്റവരും നാട്ടുകാരും എത്തിയിരുന്നു.
ആളൊഴിഞ്ഞ് അവസാന നിമിഷമാണ് മാധവിനെ മൃതദേഹം കാണിച്ചത്. മൃതദേഹം കണ്ട് കുരുന്നു മാധവ് പൊട്ടിക്കരഞ്ഞതോടെ അതുവരെ നിശബ്ദമായിരുന്ന ശ്രീപത്മം വീടും പരിസരവും കൂട്ടക്കരച്ചിലിലായി.
വാവിട്ടു കരഞ്ഞ മാധവിനെ ആരൊക്കെയോ ചേര്‍ന്ന് എടുത്തുകൊണ്ടുപോയി. ദുരന്തത്തില്‍നിന്ന് രക്ഷപ്പെട്ട മാധവ് കഴിഞ്ഞ ദിവസംതന്നെ നാട്ടിൽ തിരിച്ചെത്തിയിരുന്നു.