കോഴിക്കോട്: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി ദുരന്തനിവാരണ സേന രൂപീകരിക്കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി എ.സി. മൊയ്തീന്. തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ വിപണന കേന്ദ്രവും ഷോപ്പിംഗ് കോംപ്ലക്സ് ഉദ്ഘാടനവും ഐഎസ്ഒ പ്രഖ്യാപനവും നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
രണ്ട് പ്രളയത്തിന്റെ അനുഭവങ്ങളില്‍നിന്നാണ് ഇത്തരം തീരുമാനമുണ്ടായത്. തദ്ദേശസ്വയംഭരണ ജനപ്രതിനിധികളാണ് പ്രളയ ദുരന്തമേഖലകളില്‍ ആദ്യം എത്തിയതും ഫയര്‍ഫോഴ്സിനും പോലീസിനും വിവരങ്ങള്‍ കൈമാറിയതും. അവരെ കൂടി ഉള്‍പ്പെടുത്തി ദുരന്തനിവാരണ സേന രൂപീകരിക്കാന്‍ നടപടി സ്വീകരിക്കുകയാണ്. അവര്‍ക്കാവശ്യമായ പരിശീലനം ഫയര്‍ഫോഴ്സിന്റേയും പോലീസ് സേനയുടെയും നേതൃത്വത്തില്‍ നല്‍കും. വിരമിച്ച ഉദ്യോഗസ്ഥരുടെ സേവനം ഉപയോഗപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
പഞ്ചായത്ത് രേഖകളും ഡിജിറ്റൈസ് ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും വികസനത്തിൽ എല്ലാവരും രാഷ്ട്രീയാതീതമായി ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു . സംസ്ഥാന കുടുംബശ്രീ കലോത്സവത്തില്‍ സമ്മാനം നേടിയവര്‍ക്കുള്ള ഉപഹാരം ചടങ്ങില്‍ മന്ത്രി നല്കി.
രണ്ട് പ്രളയത്തിന്റെ അനുഭവങ്ങളില്‍നിന്നാണ് ഇത്തരം തീരുമാനമുണ്ടായത്. തദ്ദേശസ്വയംഭരണ ജനപ്രതിനിധികളാണ് പ്രളയ ദുരന്തമേഖലകളില്‍ ആദ്യം എത്തിയതും ഫയര്‍ഫോഴ്സിനും പോലീസിനും വിവരങ്ങള്‍ കൈമാറിയതും. അവരെ കൂടി ഉള്‍പ്പെടുത്തി ദുരന്തനിവാരണ സേന രൂപീകരിക്കാന്‍ നടപടി സ്വീകരിക്കുകയാണ്. അവര്‍ക്കാവശ്യമായ പരിശീലനം ഫയര്‍ഫോഴ്സിന്റേയും പോലീസ് സേനയുടെയും നേതൃത്വത്തില്‍ നല്‍കും. വിരമിച്ച ഉദ്യോഗസ്ഥരുടെ സേവനം ഉപയോഗപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
പഞ്ചായത്ത് രേഖകളും ഡിജിറ്റൈസ് ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും വികസനത്തിൽ എല്ലാവരും രാഷ്ട്രീയാതീതമായി ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു . സംസ്ഥാന കുടുംബശ്രീ കലോത്സവത്തില്‍ സമ്മാനം നേടിയവര്‍ക്കുള്ള ഉപഹാരം ചടങ്ങില്‍ മന്ത്രി നല്കി.