തിരുവനന്തപുരം: മഹാപ്രളയത്തെ തുടർന്നു സംസ്ഥാനത്തിനുണ്ടായ വലിയ നാശനഷ്ടങ്ങളുമായി ബന്ധപ്പെട്ടു കേന്ദ്രം അനുവദിച്ച തുകയിൽ പകുതി പോലും ചെലവഴിച്ചില്ലെന്ന കേന്ദ്രസർക്കാർ വാദം തള്ളി കേരളം. കേന്ദ്രം രണ്ടു ഘട്ടമായി അനുവദിച്ച 30,04.85 കോടിയും നീക്കിയിരുപ്പും ഉൾപ്പെടെയുള്ള തുകയിൽ 2,344.80 കോടി രൂപ ഇതുവരെ ചെലവഴിച്ചതായി റവന്യു വകുപ്പ് അധികൃതർ ഇന്നലെ പുറത്തുവിട്ട കണക്കിൽ പറയുന്നു.
പ്രളയസമയം അടിയന്തരമായി ലഭിച്ച 100 കോടി രൂപ കൂടാതെ 2018 ഡിസംബർ 13നു കേന്ദ്രം അധികസഹായമായി കേരളത്തിന് 2,904.85 കോടി രൂപ നൽകി. നിലവിൽ സംസ്ഥാന ദുരന്ത പ്രതികരണനിധി ഫണ്ടിൽ (എസ്ഡിആർഎഫ്) 1,192.80 കോടി രൂപ ലഭ്യമാണ്. നിലവിൽ ലഭ്യമായ സംസ്ഥാന ദുരന്ത പ്രതികരണ നിധിയിലെ നീക്കിയിരിപ്പിൽ നിന്നുള്ള നിലവിലെ ബാധ്യത 1,141.81 കോടി രൂപയാണ്. ജലസേചന സംവിധാനങ്ങളുടെ പുനർ നിർമാണത്തിന് - 536.7 കോടി, അപ്പീൽ ശേഷം വീടുകളുടെ നഷ്ട ഇനത്തിൽ കൊടുത്തു തീർക്കേണ്ടത് 200 കോടിയാണ്. പ്രളയ സമയത്തു കേരളത്തിനു നൽകിയ അരിക്ക് കേന്ദ്രത്തിന് തിരികെ 204 കോടി രൂപ നൽകണം. റോഡുകൾ പുനർനിർമിക്കാൻ 2018-19 സാന്പത്തിക വർഷവും 2019 നവംബർ വരെയും നൽകിയത് 201.11 കോടി രൂപയാണെന്നും ബാധ്യതാ കണക്കിൽ പറയുന്നു.
ഇതുവരെ ചെലവഴിച്ച തുകയുടെ കണക്കുകൾ 2019 ഡിസംബർ പത്തിനും 2020 ജനുവരി 14നും വിനിയോഗ സർട്ടിഫിക്കറ്റ് നിശ്ചിത പ്രൊഫോർമയിൽ റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വി. വേണുവിന്റെ നേതൃത്വത്തിൽ തയാറാക്കി സംസ്ഥാനം സമർപ്പിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. 2018 മേയ് മുതൽ ഓഗസ്റ്റ് വരെ നീണ്ടുനിന്ന കാലവർഷ ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ 5,616 കോടി രൂപയുടെ സഹായം അഭ്യർഥിച്ച് കേന്ദ്ര സർക്കാരിന് സംസ്ഥാനം മെമ്മോറാണ്ടം സമർപ്പിച്ചിരുന്നു. ഇതു പരിഗണിച്ചു പ്രളയ ദുരിതാശ്വാസമായി 2019 മാർച്ച് 31 വരെ സംസ്ഥാനം 1,317.64 കോടി രൂപ ചെലവഴിച്ചു.
2019 ഏപ്രിൽ ഒന്നിന് സംസ്ഥാന ദുരന്ത പ്രതികരണ നിധിയുടെ നീക്കിയിരിപ്പ് 2,107.46 കോടി രൂപയായിരുന്നു. മുൻ നീക്കിയിരിപ്പ് അടക്കമാണിത്. കഴിഞ്ഞ ജനുവരി ഒൻപതു വരെ 1027.16 കോടിയും ചെലവഴിച്ചു. രണ്ടു സാന്പത്തിക വർഷത്തെ ചെലവും കണക്കാക്കുന്പോൾ 2344.80 കോടി രൂപയാണു ചെലവായത്.
2019 ഓഗസ്റ്റിൽ വീണ്ടും കേരളത്തെ പ്രളയം ബാധിച്ചു. ഇതുമായി ബന്ധപ്പെട്ട ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ 2,109 കോടി രൂപയുടെ അധിക സഹായം അഭ്യർഥിച്ച് കേന്ദ്ര സർക്കാരിന് വീണ്ടും സംസ്ഥാനം മെമ്മോറാണ്ടം സമർപ്പിച്ചിരുന്നെങ്കിലും ഒന്നും ലഭിച്ചില്ല.
2019 ലെ ദുരന്ത ബാധിതർക്കു സഹായം എത്തിക്കാൻ നിലവിൽ ലഭ്യമായ തുക അപര്യാപ്തമാണ്. സംസ്ഥാനം സമർപ്പിച്ച മെമ്മോറാണ്ടം പരിഗണിച്ചു കൂടുതൽ തുക കേന്ദ്രം അനുവദിക്കുമെന്നാണു സംസ്ഥാന സർക്കാരിന്റെ പ്രതീക്ഷയെന്നും അധികൃതർ അറിയിച്ചു.
പ്രളയസമയം അടിയന്തരമായി ലഭിച്ച 100 കോടി രൂപ കൂടാതെ 2018 ഡിസംബർ 13നു കേന്ദ്രം അധികസഹായമായി കേരളത്തിന് 2,904.85 കോടി രൂപ നൽകി. നിലവിൽ സംസ്ഥാന ദുരന്ത പ്രതികരണനിധി ഫണ്ടിൽ (എസ്ഡിആർഎഫ്) 1,192.80 കോടി രൂപ ലഭ്യമാണ്. നിലവിൽ ലഭ്യമായ സംസ്ഥാന ദുരന്ത പ്രതികരണ നിധിയിലെ നീക്കിയിരിപ്പിൽ നിന്നുള്ള നിലവിലെ ബാധ്യത 1,141.81 കോടി രൂപയാണ്. ജലസേചന സംവിധാനങ്ങളുടെ പുനർ നിർമാണത്തിന് - 536.7 കോടി, അപ്പീൽ ശേഷം വീടുകളുടെ നഷ്ട ഇനത്തിൽ കൊടുത്തു തീർക്കേണ്ടത് 200 കോടിയാണ്. പ്രളയ സമയത്തു കേരളത്തിനു നൽകിയ അരിക്ക് കേന്ദ്രത്തിന് തിരികെ 204 കോടി രൂപ നൽകണം. റോഡുകൾ പുനർനിർമിക്കാൻ 2018-19 സാന്പത്തിക വർഷവും 2019 നവംബർ വരെയും നൽകിയത് 201.11 കോടി രൂപയാണെന്നും ബാധ്യതാ കണക്കിൽ പറയുന്നു.
ഇതുവരെ ചെലവഴിച്ച തുകയുടെ കണക്കുകൾ 2019 ഡിസംബർ പത്തിനും 2020 ജനുവരി 14നും വിനിയോഗ സർട്ടിഫിക്കറ്റ് നിശ്ചിത പ്രൊഫോർമയിൽ റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വി. വേണുവിന്റെ നേതൃത്വത്തിൽ തയാറാക്കി സംസ്ഥാനം സമർപ്പിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. 2018 മേയ് മുതൽ ഓഗസ്റ്റ് വരെ നീണ്ടുനിന്ന കാലവർഷ ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ 5,616 കോടി രൂപയുടെ സഹായം അഭ്യർഥിച്ച് കേന്ദ്ര സർക്കാരിന് സംസ്ഥാനം മെമ്മോറാണ്ടം സമർപ്പിച്ചിരുന്നു. ഇതു പരിഗണിച്ചു പ്രളയ ദുരിതാശ്വാസമായി 2019 മാർച്ച് 31 വരെ സംസ്ഥാനം 1,317.64 കോടി രൂപ ചെലവഴിച്ചു.
2019 ഏപ്രിൽ ഒന്നിന് സംസ്ഥാന ദുരന്ത പ്രതികരണ നിധിയുടെ നീക്കിയിരിപ്പ് 2,107.46 കോടി രൂപയായിരുന്നു. മുൻ നീക്കിയിരിപ്പ് അടക്കമാണിത്. കഴിഞ്ഞ ജനുവരി ഒൻപതു വരെ 1027.16 കോടിയും ചെലവഴിച്ചു. രണ്ടു സാന്പത്തിക വർഷത്തെ ചെലവും കണക്കാക്കുന്പോൾ 2344.80 കോടി രൂപയാണു ചെലവായത്.
2019 ഓഗസ്റ്റിൽ വീണ്ടും കേരളത്തെ പ്രളയം ബാധിച്ചു. ഇതുമായി ബന്ധപ്പെട്ട ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ 2,109 കോടി രൂപയുടെ അധിക സഹായം അഭ്യർഥിച്ച് കേന്ദ്ര സർക്കാരിന് വീണ്ടും സംസ്ഥാനം മെമ്മോറാണ്ടം സമർപ്പിച്ചിരുന്നെങ്കിലും ഒന്നും ലഭിച്ചില്ല.
2019 ലെ ദുരന്ത ബാധിതർക്കു സഹായം എത്തിക്കാൻ നിലവിൽ ലഭ്യമായ തുക അപര്യാപ്തമാണ്. സംസ്ഥാനം സമർപ്പിച്ച മെമ്മോറാണ്ടം പരിഗണിച്ചു കൂടുതൽ തുക കേന്ദ്രം അനുവദിക്കുമെന്നാണു സംസ്ഥാന സർക്കാരിന്റെ പ്രതീക്ഷയെന്നും അധികൃതർ അറിയിച്ചു.