കൊച്ചി: സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ മതപഠനം ഭരണഘടനാനുസൃതമായിരിക്കണമെന്നും സർക്കാരിന്റെ അനുമതിയില്ലാതെ ഒരു പ്രത്യേക വിഭാഗത്തിനു മാത്രമായി മതപഠനം നടത്തരുതെന്നും ഹൈക്കോടതി. സ്കൂൾ അടച്ചുപൂട്ടാനുള്ള ഉത്തരവിനെതിരേ മണക്കാട് ഹിദായ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് സമർപ്പിച്ച ഹർജിയിലാണ് കോടതി തീരുമാനം.
സ്കൂളുകൾ ഒരു മതത്തിനു മാത്രം പ്രത്യേക പ്രധാന്യം നൽകുന്നത് മതേതരത്വത്തിന് എതിരാണെന്നു ജസ്റ്റീസ് മുഹമ്മദ് മുഷ്താഖിന്റെ ഉത്തരവിൽ പറയുന്നു.
പ്രാഥമിക വിദ്യാഭ്യാസം നൽകുന്ന സ്കൂൾ, സർക്കാർ അനുമതിയില്ലാതെ ഒരു മതവിഭാഗത്തെക്കുറിച്ചു മാത്രം ക്ലാസ് ലഭ്യമാക്കുന്നു. മറ്റ് മതങ്ങളെ തിരസ്കരിക്കുകയും ചെയ്യുന്നു. ഇതു ശരിയല്ല. രക്ഷിതാക്കളുടെ അനുമതിയോടെ വിദ്യാർഥികൾക്കു മതപഠനം സ്കൂളുകളിൽനിന്നു ലഭ്യമാക്കാൻ ഭരണഘടനാപരമായി തന്നെ തടസമില്ല. എന്നാൽ, മറ്റു മതങ്ങളെ തിരസ്കരിച്ച് ഒരു മതത്തിനെ മാത്രം പ്രോൽസാഹിപ്പിക്കുന്ന തരത്തിലുള്ള വിദ്യാഭ്യാസ രീതി ഭരണഘടനാവിരുദ്ധമാണെന്നു കോടതി പറഞ്ഞു.
സർക്കാരിന്റെ അനുമതിയില്ലാതെ മതപഠന, മതശിക്ഷണ ക്ലാസുകൾ നടത്തരുതെന്നു പൊതുവിദ്യാഭ്യാസ സെക്രട്ടറി ഉത്തരവിറക്കണം. ഉത്തരവ് ലംഘിക്കുന്ന സ്കൂളുകൾ അടച്ചുപൂട്ടാൻ നടപടിയെടുക്കണം. സർക്കാരിന്റെയും സിബിഎസ്ഇയുടെയും അംഗീകാരമില്ലാതെ ഇസ്ലാം മതവിശ്വാസികൾ മാത്രമായ 200ഓളം വിദ്യാർഥികളെ ചേർത്തു പഠിപ്പിക്കുകയും പ്രത്യേക മതവിദ്യാഭ്യാസം നൽകുകയും ചെയ്തുവെന്നു കണ്ടെത്തിയതിനെത്തുടർന്നു സർക്കാർ നിർദേശപ്രകാരം തിരുവനന്തപുരം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറാണു മണക്കാട്ടെ സ്കൂൾ പൂട്ടാൻ ഉത്തരവിട്ടത്.
2017 മേയ് 31ലെ ഈ ഉത്തരവിനെതിരേയായിരുന്നു ഹർജി. മില്ലത്ത് ഫൗണ്ടേഷൻ എഡ്യൂക്കേഷൻ റിസർച്ച് ആൻഡ് ഡെവലപ്പ്മെന്റിന്റെ പാഠ്യക്രമമാണ് അവിടെ പിന്തുടർന്നിരുന്നതെന്ന സർക്കാർ കണ്ടെത്തൽ ശരിയാണെന്നു കോടതി കണ്ടെത്തി. വിദ്യാഭ്യാസത്തോടൊപ്പം ഇസ്ലാം മതത്തെ അടിസ്ഥാനമാക്കി വിദ്യാർഥിയുടെ വ്യക്തിത്വം വികസിപ്പിക്കലാണ് ലക്ഷ്യമെന്നു രേഖകൾ വ്യക്തമാക്കുന്നുവെന്നു കോടതി വിലയിരുത്തി.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്താൻ ന്യൂനപക്ഷ സമുദായത്തിന് പ്രത്യേക പരിരക്ഷ അനുവദിച്ചിട്ടുണ്ടെങ്കിലും നിയമപരമായ നിയന്ത്രണങ്ങൾ ബാധകമാണ്. മതേതര സ്വഭാവത്തിനു കോട്ടം വരുത്താനാവില്ല. നിർബന്ധിത പ്രാഥമിക വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ന്യൂനപക്ഷാവകാശ പ്രകാരം പ്രവർത്തിക്കുന്ന സ്കൂളുകളും പൊതുസേവനമാണ് നിർവഹിക്കുന്നത്. അതിനാൽ വിഭാഗീയത വളർത്തുന്ന പ്രവർത്തനം പാടില്ല.
സ്കൂളിലെ പാഠ്യക്രമം, മൂല്യനിർണയം എന്നിവ സംസ്ഥാന സർക്കാർ അംഗീകരിക്കുന്ന വിധമാകണമെന്നു വിദ്യാഭ്യാസ അവകാശ നിയമത്തിൽ പറയുന്നതെന്നതിനാലാണ് സർക്കാർ അനുമതി വേണ്ടിവരുന്നതെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.
സ്കൂളുകൾ ഒരു മതത്തിനു മാത്രം പ്രത്യേക പ്രധാന്യം നൽകുന്നത് മതേതരത്വത്തിന് എതിരാണെന്നു ജസ്റ്റീസ് മുഹമ്മദ് മുഷ്താഖിന്റെ ഉത്തരവിൽ പറയുന്നു.
പ്രാഥമിക വിദ്യാഭ്യാസം നൽകുന്ന സ്കൂൾ, സർക്കാർ അനുമതിയില്ലാതെ ഒരു മതവിഭാഗത്തെക്കുറിച്ചു മാത്രം ക്ലാസ് ലഭ്യമാക്കുന്നു. മറ്റ് മതങ്ങളെ തിരസ്കരിക്കുകയും ചെയ്യുന്നു. ഇതു ശരിയല്ല. രക്ഷിതാക്കളുടെ അനുമതിയോടെ വിദ്യാർഥികൾക്കു മതപഠനം സ്കൂളുകളിൽനിന്നു ലഭ്യമാക്കാൻ ഭരണഘടനാപരമായി തന്നെ തടസമില്ല. എന്നാൽ, മറ്റു മതങ്ങളെ തിരസ്കരിച്ച് ഒരു മതത്തിനെ മാത്രം പ്രോൽസാഹിപ്പിക്കുന്ന തരത്തിലുള്ള വിദ്യാഭ്യാസ രീതി ഭരണഘടനാവിരുദ്ധമാണെന്നു കോടതി പറഞ്ഞു.
സർക്കാരിന്റെ അനുമതിയില്ലാതെ മതപഠന, മതശിക്ഷണ ക്ലാസുകൾ നടത്തരുതെന്നു പൊതുവിദ്യാഭ്യാസ സെക്രട്ടറി ഉത്തരവിറക്കണം. ഉത്തരവ് ലംഘിക്കുന്ന സ്കൂളുകൾ അടച്ചുപൂട്ടാൻ നടപടിയെടുക്കണം. സർക്കാരിന്റെയും സിബിഎസ്ഇയുടെയും അംഗീകാരമില്ലാതെ ഇസ്ലാം മതവിശ്വാസികൾ മാത്രമായ 200ഓളം വിദ്യാർഥികളെ ചേർത്തു പഠിപ്പിക്കുകയും പ്രത്യേക മതവിദ്യാഭ്യാസം നൽകുകയും ചെയ്തുവെന്നു കണ്ടെത്തിയതിനെത്തുടർന്നു സർക്കാർ നിർദേശപ്രകാരം തിരുവനന്തപുരം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറാണു മണക്കാട്ടെ സ്കൂൾ പൂട്ടാൻ ഉത്തരവിട്ടത്.
2017 മേയ് 31ലെ ഈ ഉത്തരവിനെതിരേയായിരുന്നു ഹർജി. മില്ലത്ത് ഫൗണ്ടേഷൻ എഡ്യൂക്കേഷൻ റിസർച്ച് ആൻഡ് ഡെവലപ്പ്മെന്റിന്റെ പാഠ്യക്രമമാണ് അവിടെ പിന്തുടർന്നിരുന്നതെന്ന സർക്കാർ കണ്ടെത്തൽ ശരിയാണെന്നു കോടതി കണ്ടെത്തി. വിദ്യാഭ്യാസത്തോടൊപ്പം ഇസ്ലാം മതത്തെ അടിസ്ഥാനമാക്കി വിദ്യാർഥിയുടെ വ്യക്തിത്വം വികസിപ്പിക്കലാണ് ലക്ഷ്യമെന്നു രേഖകൾ വ്യക്തമാക്കുന്നുവെന്നു കോടതി വിലയിരുത്തി.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്താൻ ന്യൂനപക്ഷ സമുദായത്തിന് പ്രത്യേക പരിരക്ഷ അനുവദിച്ചിട്ടുണ്ടെങ്കിലും നിയമപരമായ നിയന്ത്രണങ്ങൾ ബാധകമാണ്. മതേതര സ്വഭാവത്തിനു കോട്ടം വരുത്താനാവില്ല. നിർബന്ധിത പ്രാഥമിക വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ന്യൂനപക്ഷാവകാശ പ്രകാരം പ്രവർത്തിക്കുന്ന സ്കൂളുകളും പൊതുസേവനമാണ് നിർവഹിക്കുന്നത്. അതിനാൽ വിഭാഗീയത വളർത്തുന്ന പ്രവർത്തനം പാടില്ല.
സ്കൂളിലെ പാഠ്യക്രമം, മൂല്യനിർണയം എന്നിവ സംസ്ഥാന സർക്കാർ അംഗീകരിക്കുന്ന വിധമാകണമെന്നു വിദ്യാഭ്യാസ അവകാശ നിയമത്തിൽ പറയുന്നതെന്നതിനാലാണ് സർക്കാർ അനുമതി വേണ്ടിവരുന്നതെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.