തിരുവനന്തപുരം: കേന്ദ്രസർക്കാർ നടപ്പാക്കിയ പൗരത്വ നിയമ ഭേദഗതിക്കും ദേശീയ പൗരത്വ രജിസ്റ്ററിനും എതിരേ പാർലമെന്റിൽ ശക്തമായ നിലപാട് സ്വീകരിക്കാൻ എംപിമാരുടെ യോഗത്തിൽ ധാരണയായി. സെൻസസ് നടപടികളുമായി സഹകരിക്കാനും ദേശീയ പൗരത്വ രജിസ്റ്റർ നടപടികളുമായി സഹകരിക്കാതിരിക്കാനുമുള്ള സർക്കാർ തീരുമാനത്തിന് എംപിമാരുടെ യോഗത്തിന്റെ പിന്തുണ ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കിയാൽ ക്രമസമാധാന പ്രശ്നങ്ങളുണ്ടാകുമെന്നു ആഭ്യന്തര സെക്രട്ടറിയും കളക്ടർമാരും പോലീസും റിപ്പോർട്ടു നൽകിയിരുന്നു. സെൻസസും എൻപിആറും തമ്മിൽ ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാൻ തുടർനടപടി സ്വീകരിക്കും. സെൻസസിന്റെ വിവര ശേഖരണം തുടങ്ങുന്നതു ഗവർണറുടെ വസതിയായ രാജ്ഭവനിൽ നിന്നാണെന്നും ഇക്കാര്യത്തിൽ ഗവർണർ സ്വീകരിക്കുന്ന നിലപാടു നിർണായകമാണെന്നും കെ.മുരളീധരൻ ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രി ഇതിനു മറുപടി പറഞ്ഞില്ല. പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാനത്തിന്റെ വികാരം ഒരേസ്വരത്തിൽ പാർലമെന്റിൽ പ്രകടിപ്പിക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദേശം എല്ലാവരും സ്വീകരിച്ചു. അതേസമയം , കേരളത്തിൽ ഇടതുമുന്നിയോടൊപ്പം പ്രക്ഷോഭത്തിനില്ലെന്ന് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. പൗരത്വ നിയമഭേദഗതിക്കെതിരേ ഇടതുമുന്നണിയുടെ മനുഷ്യച്ചങ്ങലയിൽ അണിചേരാനുള്ള ക്ഷണം നിരസിക്കുന്നുവെന്ന് ഇ.ടി. മുഹമ്മദ് ബഷീർ വ്യക്തമാക്കി. വേണ്ടത്ര ഗൃഹപാഠമോ മുന്നൊരുക്കങ്ങളോ ഇല്ലാതെയാണ് എംപിമാരുടെ യോഗം വിളിച്ചതെന്നു യുഡിഎഫ് കണ്വീനർകൂടിയായ ബെന്നി ബഹനാൻ പരാതിപ്പെട്ടു.
തിരുവനന്തപുരം-കാസർഗോഡ് അതിവേഗ റെയിൽ പദ്ധതിയുടെ പ്രീ-ഇൻവെസ്റ്റ്മെന്റ് പ്രവർത്തനങ്ങൾക്കു കേന്ദ്ര റെയിൽ മന്ത്രാലയം തത്വത്തിൽ അംഗീകാരം നൽകിയെങ്കിലും തുടർനടപടികൾക്ക് കേന്ദ്രത്തിൽ സമ്മർദം ചെലുത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അങ്കമാലി-ശബരി റെയിൽപാതയ്ക്ക് ആവശ്യമായ തുക ബജറ്റിൽ വകയിരുത്തണമെന്ന് എംപിമാർ ആവശ്യപ്പെടണം. ദേശീയപാത വികസനം വേഗത്തിലാക്കാൻ കേന്ദ്രത്തിൽ സമ്മർദം ചെലുത്തണം. മന്ത്രി തോമസ് ഐസക്ക് കേന്ദ്ര ധനമന്ത്രിക്ക് നൽകിയ നിവേദനത്തിലെ നിർദേശങ്ങളും ആവശ്യങ്ങളും കേന്ദ്ര ബജറ്റിൽ ഉൾപ്പെടുത്താൻ എംപിമാരുടെ ഇടപെടൽ വേണം.
മഹാപ്രളയത്തെത്തുടർന്നുള്ള കേരളത്തിന്റെ പുനർനിർമാണത്തിനായി കടമെടുപ്പ് പരിധി ഉയർത്തുക, റബറിന്റെ മിനിമം താങ്ങുവില ഉയർത്തുക, രാജ്യാന്തര ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് കണ്ണൂരിൽ പ്രഖ്യാപിക്കുക, കേരളത്തിൽ എയിംസ് അനുവദിക്കുക, കൊച്ചി ഷിപ്പ്യാർഡ്, ഫാക്ട് എന്നിവയിൽ അധിക നിക്ഷേപം നടത്തുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കിയാൽ ക്രമസമാധാന പ്രശ്നങ്ങളുണ്ടാകുമെന്നു ആഭ്യന്തര സെക്രട്ടറിയും കളക്ടർമാരും പോലീസും റിപ്പോർട്ടു നൽകിയിരുന്നു. സെൻസസും എൻപിആറും തമ്മിൽ ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാൻ തുടർനടപടി സ്വീകരിക്കും. സെൻസസിന്റെ വിവര ശേഖരണം തുടങ്ങുന്നതു ഗവർണറുടെ വസതിയായ രാജ്ഭവനിൽ നിന്നാണെന്നും ഇക്കാര്യത്തിൽ ഗവർണർ സ്വീകരിക്കുന്ന നിലപാടു നിർണായകമാണെന്നും കെ.മുരളീധരൻ ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രി ഇതിനു മറുപടി പറഞ്ഞില്ല. പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാനത്തിന്റെ വികാരം ഒരേസ്വരത്തിൽ പാർലമെന്റിൽ പ്രകടിപ്പിക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദേശം എല്ലാവരും സ്വീകരിച്ചു. അതേസമയം , കേരളത്തിൽ ഇടതുമുന്നിയോടൊപ്പം പ്രക്ഷോഭത്തിനില്ലെന്ന് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. പൗരത്വ നിയമഭേദഗതിക്കെതിരേ ഇടതുമുന്നണിയുടെ മനുഷ്യച്ചങ്ങലയിൽ അണിചേരാനുള്ള ക്ഷണം നിരസിക്കുന്നുവെന്ന് ഇ.ടി. മുഹമ്മദ് ബഷീർ വ്യക്തമാക്കി. വേണ്ടത്ര ഗൃഹപാഠമോ മുന്നൊരുക്കങ്ങളോ ഇല്ലാതെയാണ് എംപിമാരുടെ യോഗം വിളിച്ചതെന്നു യുഡിഎഫ് കണ്വീനർകൂടിയായ ബെന്നി ബഹനാൻ പരാതിപ്പെട്ടു.
തിരുവനന്തപുരം-കാസർഗോഡ് അതിവേഗ റെയിൽ പദ്ധതിയുടെ പ്രീ-ഇൻവെസ്റ്റ്മെന്റ് പ്രവർത്തനങ്ങൾക്കു കേന്ദ്ര റെയിൽ മന്ത്രാലയം തത്വത്തിൽ അംഗീകാരം നൽകിയെങ്കിലും തുടർനടപടികൾക്ക് കേന്ദ്രത്തിൽ സമ്മർദം ചെലുത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അങ്കമാലി-ശബരി റെയിൽപാതയ്ക്ക് ആവശ്യമായ തുക ബജറ്റിൽ വകയിരുത്തണമെന്ന് എംപിമാർ ആവശ്യപ്പെടണം. ദേശീയപാത വികസനം വേഗത്തിലാക്കാൻ കേന്ദ്രത്തിൽ സമ്മർദം ചെലുത്തണം. മന്ത്രി തോമസ് ഐസക്ക് കേന്ദ്ര ധനമന്ത്രിക്ക് നൽകിയ നിവേദനത്തിലെ നിർദേശങ്ങളും ആവശ്യങ്ങളും കേന്ദ്ര ബജറ്റിൽ ഉൾപ്പെടുത്താൻ എംപിമാരുടെ ഇടപെടൽ വേണം.
മഹാപ്രളയത്തെത്തുടർന്നുള്ള കേരളത്തിന്റെ പുനർനിർമാണത്തിനായി കടമെടുപ്പ് പരിധി ഉയർത്തുക, റബറിന്റെ മിനിമം താങ്ങുവില ഉയർത്തുക, രാജ്യാന്തര ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് കണ്ണൂരിൽ പ്രഖ്യാപിക്കുക, കേരളത്തിൽ എയിംസ് അനുവദിക്കുക, കൊച്ചി ഷിപ്പ്യാർഡ്, ഫാക്ട് എന്നിവയിൽ അധിക നിക്ഷേപം നടത്തുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.