തിരുവനന്തപുരം: നിയമസഭയിൽ 29നു നടത്താനായി മന്ത്രിസഭ അംഗീകരിച്ചു ഗവർണർക്കു കൈമാറിയ നയപ്രഖ്യാപനത്തിൽ കൂടുതൽ വിശദീകരണം തേടി മടക്കി അയയ്ക്കാൻ സാധ്യത.
മന്ത്രിസഭ അംഗീകരിച്ചു ഗവർണർക്കു കൈമാറിയ സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തിൽ കോടതിയുടെ പരിഗണനയിലുള്ള ചില വിഷയങ്ങൾ പരാമർശിച്ചിട്ടുള്ള സാഹചര്യത്തിലാണു ഇതു സംബന്ധിച്ചു സർക്കാരിനോടു ഗവർണർ കൂടുതൽ വിശദീകരണം തേടാൻ സാധ്യതയുള്ളത്.
നയപ്രഖ്യാപന പ്രസംഗം കഴിഞ്ഞ ദിവസം രാജ്ഭവനിലെത്തുകയും ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ അതു വായിക്കുകയും ചെയ്തിരുന്നു. കോടതിയുടെ പരിഗണനയിലുള്ള ചില വിഷയങ്ങളിൽ പരാമർശം നടത്തുന്നതു ശരിയാണോ എന്നതു സംബന്ധിച്ചു ഗവർണർ നിയമോപദേശം തേടിയിട്ടുണ്ട്. കോടതിയലക്ഷ്യത്തിന് ഇടയാക്കുന്ന പരാമർശങ്ങൾ സംബന്ധിച്ചാണു നിയമോപദേശം തേടിയത്. ഇതിൽ വിശദീകരണം തേടിയാൽ സർക്കാർ അതു നൽകേണ്ടി വരും.
പാർലമെന്റ് പാസാക്കിയ പൗരത്വ നിയമ ഭേദഗതിക്കെതിരേ ഗവർണറെ അറിയിക്കാതെ സുപ്രീം കോടതിയിൽ സ്യൂട്ട് ഫയൽ ചെയ്ത സംസ്ഥാന സർക്കാരിന്റെ നടപടിയിൽ ഇതുവരെ സംസ്ഥാനം രേഖാമൂലം മറുപടി നൽകിയില്ല. ചീഫ് സെക്രട്ടറി ടോം ജോസ് നേരിട്ടു ഗവർണറെ കണ്ടു വിശദീകരിച്ചെങ്കിലും ഗവർണർ തള്ളിയിരുന്നു. സർക്കാർ നടപടി ചട്ടലംഘനമാണെന്നു ഗവർണർ ആവർത്തിക്കുകയും ചെയ്തു.
കഴിഞ്ഞ ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗമാണു ഗവർണറുടെ നയപ്രഖ്യാപനം തയാറാക്കിയത്. നയപ്രഖ്യാപനത്തിലെ വിയോജിപ്പുകൾ ഗവർണർ പ്രകടിപ്പിക്കുമോ എന്ന ആശങ്കയും മന്ത്രിമാർ പങ്കുവച്ചിരുന്നു.
മന്ത്രിസഭ അംഗീകരിച്ചു ഗവർണർക്കു കൈമാറിയ സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തിൽ കോടതിയുടെ പരിഗണനയിലുള്ള ചില വിഷയങ്ങൾ പരാമർശിച്ചിട്ടുള്ള സാഹചര്യത്തിലാണു ഇതു സംബന്ധിച്ചു സർക്കാരിനോടു ഗവർണർ കൂടുതൽ വിശദീകരണം തേടാൻ സാധ്യതയുള്ളത്.
നയപ്രഖ്യാപന പ്രസംഗം കഴിഞ്ഞ ദിവസം രാജ്ഭവനിലെത്തുകയും ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ അതു വായിക്കുകയും ചെയ്തിരുന്നു. കോടതിയുടെ പരിഗണനയിലുള്ള ചില വിഷയങ്ങളിൽ പരാമർശം നടത്തുന്നതു ശരിയാണോ എന്നതു സംബന്ധിച്ചു ഗവർണർ നിയമോപദേശം തേടിയിട്ടുണ്ട്. കോടതിയലക്ഷ്യത്തിന് ഇടയാക്കുന്ന പരാമർശങ്ങൾ സംബന്ധിച്ചാണു നിയമോപദേശം തേടിയത്. ഇതിൽ വിശദീകരണം തേടിയാൽ സർക്കാർ അതു നൽകേണ്ടി വരും.
പാർലമെന്റ് പാസാക്കിയ പൗരത്വ നിയമ ഭേദഗതിക്കെതിരേ ഗവർണറെ അറിയിക്കാതെ സുപ്രീം കോടതിയിൽ സ്യൂട്ട് ഫയൽ ചെയ്ത സംസ്ഥാന സർക്കാരിന്റെ നടപടിയിൽ ഇതുവരെ സംസ്ഥാനം രേഖാമൂലം മറുപടി നൽകിയില്ല. ചീഫ് സെക്രട്ടറി ടോം ജോസ് നേരിട്ടു ഗവർണറെ കണ്ടു വിശദീകരിച്ചെങ്കിലും ഗവർണർ തള്ളിയിരുന്നു. സർക്കാർ നടപടി ചട്ടലംഘനമാണെന്നു ഗവർണർ ആവർത്തിക്കുകയും ചെയ്തു.
കഴിഞ്ഞ ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗമാണു ഗവർണറുടെ നയപ്രഖ്യാപനം തയാറാക്കിയത്. നയപ്രഖ്യാപനത്തിലെ വിയോജിപ്പുകൾ ഗവർണർ പ്രകടിപ്പിക്കുമോ എന്ന ആശങ്കയും മന്ത്രിമാർ പങ്കുവച്ചിരുന്നു.