കൊച്ചി: മികച്ച വിദ്യാഭ്യാസ സൗകര്യം ലഭിക്കുന്നതടക്കം കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. അനാവശ്യ ഭാരം ചുമക്കേണ്ടിവരുന്നത് അവരുടെ വ്യക്തിസ്വാതന്ത്ര്യത്തെയും ജീവിതത്തെയും ബാധിക്കും. 14 വയസ് വരെയുള്ള കുട്ടികൾക്ക് സ്വാതന്ത്ര്യത്തോടും സന്തോഷത്തോടുംകൂടി വിദ്യാഭ്യാസം ഉറപ്പാക്കലാണ് വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ലക്ഷ്യം.
സന്തോഷത്തോടെ സ്കൂളിൽ പോകുന്ന കുട്ടികൾ സംതൃപ്തിയോടെയും മാനസിക -ശാരീരിക ആരോഗ്യത്തോടെയും മടങ്ങിയെത്തുന്നുവെന്ന് ഉറപ്പുവരുത്തണം. പ്രായത്തിന് നിരക്കാത്ത ഭാരം അവർക്കുമേൽ ചുമത്തരുതെന്ന് ഭരണഘടനയിൽ പലയിടത്തും വ്യക്തമാക്കിയിട്ടുണ്ട്. ബാല്യവും കൗമാരവും ചൂഷണത്തിന് വിധേയമാകരുത്. അതിനാൽ, പരമാവധി ഭാരം കുറയ്ക്കാനുള്ള ഉത്തരവാദിത്തം സർക്കാറിനും വിദ്യാഭ്യാസ ഏജൻസികൾക്കുമുണ്ടെന്നും കോടതി പറഞ്ഞു.
കുട്ടികളുടെ ശരീരഭാരത്തിന്റെ പത്ത് ശതമാനത്തിലേറെ ഭാരമുള്ള ബാഗുകൾ ചുമക്കുന്നത് നടുവേദന, തോൾവേദന, ക്ഷീണം, നെട്ടല്ല് പ്രശ്നങ്ങൾ തുടങ്ങിയവയ്ക്ക് കാരണമാകുമെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഹർജി പരിഗണിക്കവേയാണ് ഇതു സംബന്ധിച്ച് ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുള്ളതായി കേന്ദ്ര-സംസ്ഥാന സർക്കാരുകളും സിബിഎസ്ഇയും കോടതിയെ അറിയിച്ചത്. ഭാവി വാഗ്ദാനങ്ങളായ കുട്ടികൾ മാനസിക, ശാരീരിക ബുദ്ധിമുട്ടുകളില്ലാതെ വളരേണ്ടത് കാലത്തിന്റെ ആവശ്യമാണെന്ന് കോടതി ഉത്തരവിൽ പറയുന്നു.
കുട്ടികളുടെ താത്പര്യം സംരക്ഷിക്കാൻ ബന്ധപ്പെട്ട അധികൃതർക്ക് ഭരണഘടനാ ബാധ്യതയുണ്ട്. ഉത്തരവുകൾ നടപ്പാക്കുന്നുണ്ടെന്ന് അധ്യാപകരും രക്ഷിതാക്കളും പ്രധാനാധ്യാപകരും മറ്റ് ബന്ധപ്പെട്ടവരും ഉറപ്പുവരുത്തണം. ആവശ്യമായ സർക്കുലറുകൾ ഇറക്കുകയും നിർദേശങ്ങൾ നൽകുകയും പരിശോധനകൾ നടത്തുകയും വേണം-ഉത്തരവിൽ പറയുന്നു. വിദ്യാർഥികളുടെ ബാഗിന്റെ ഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി സിബിഎസ്ഇയും സംസ്ഥാന സർക്കാരും പുറത്തിറക്കിയ സർക്കുലർ നിലവിലുണ്ട്.
നടപടികൾ പലതുമെടുത്തു, പക്ഷേ...
കൊച്ചി: മനുഷ്യാവകാശ കമ്മീഷന്റെ നിർദേശാനുസരണം പാഠപുസ്തകങ്ങൾ ഒന്നിലേറെ ഭാഗങ്ങളാക്കി മാറ്റി സംസ്ഥാന സർക്കാരും നടപടിയെടുത്തിരുന്നു. 2016 -17 അധ്യയന വർഷത്തിൽ രണ്ടു ഭാഗമാക്കിയ പുസ്തകങ്ങൾ 2017 -18 മുതൽ മൂന്നു ഭാഗമാക്കാൻ തീരുമാനിച്ചു. ഓരോ ഭാഗവും 60 പേജുകളിൽ കൂടരുതെന്ന് നിഷ്കർഷിക്കുകയും ചെയ്തു. ഭാരം കുറഞ്ഞ മെറ്റീരിയൽകൊണ്ടു നിർമിച്ച ബാഗുകളും വലുപ്പവും പേജും കുറഞ്ഞ നോട്ട് ബുക്കുകളുമാണ് വിദ്യാർഥികൾ ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കാനും ക്ലാസ് മുറികളിൽ കുടിവെള്ളം ലഭ്യമാക്കാനും പ്രധാനാധ്യാപകർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഈ ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് കർശനമായി നടപ്പാക്കാൻ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവുണ്ടായത്.
സ്കൂളിൽ കൊണ്ടുവരേണ്ട പാഠപുസ്തകങ്ങളുടെയും വർക്ക്ബുക്കുകളുടെയും എണ്ണം പരമാവധി കുറയ്ക്കുന്ന വിധം ടൈംടേബിൾ തയാറാക്കണമെന്നതടക്കമുള്ള നിർദേശങ്ങളാണ് സിബിഎസ്ഇ നൽകിയിട്ടുള്ളത്. ഒന്ന്, രണ്ട് ക്ലാസുകാർക്ക് ബാഗ് ചുമക്കാതിരിക്കാൻ ഹോംവർക്ക് കൊടുക്കരുതെന്ന നിർദേശമാണ് സ്കൂൾ അധികൃതർക്ക് നൽകിയിട്ടുള്ളത്.
പാഠപുസ്തകങ്ങളും വർക്ക് ബുക്കുകളും കൊണ്ടുവരാത്തതിന്റെ പേരിൽ പിഴ ഉൾപ്പെടെ ശിക്ഷാ നടപടികൾ പാടില്ല, വർക്ക് ബുക്കിന് പകരം കുട്ടികളെ കടലാസുകൾ കൊണ്ടുവരാൻ പ്രേരിപ്പിക്കണം, പാഠപുസ്തകങ്ങൾ പങ്കിട്ട് പഠിക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കണം തുടങ്ങിയ നിർദേശങ്ങൾ അധ്യാപകർക്കു നല്കണം.
കുട്ടികളുടെ ബാഗ് പരിശോധിച്ച് അനാവശ്യ സാധനങ്ങൾ ക്ലാസിൽ കൊണ്ടുവരുന്നില്ലെന്ന് ഉറപ്പുവരുത്തണം, ബാഗ് തോളിൽ തൂക്കുന്നതിന് പകരം മുതുകിലിട്ടു കൊണ്ടുപോകാൻ പ്രേരിപ്പിക്കണം തുടങ്ങിയ നിർദേശങ്ങൾ രക്ഷിതാക്കൾക്കും നൽകിയിട്ടുണ്ട്. വാട്ടർ ബോട്ടിൽ ഒഴിവാക്കാൻ കുടിവെള്ളം സ്കൂളുകളിൽത്തന്നെ ലഭ്യമാക്കണം, അസൈൻമെന്റും പ്രൊജക്ടുകളും സ്കൂളിൽവച്ച് അധ്യാപകരുടെ സാന്നിധ്യത്തിൽ ചെയ്യണമെന്നും വ്യക്തമാക്കിയിരുന്നു.
സന്തോഷത്തോടെ സ്കൂളിൽ പോകുന്ന കുട്ടികൾ സംതൃപ്തിയോടെയും മാനസിക -ശാരീരിക ആരോഗ്യത്തോടെയും മടങ്ങിയെത്തുന്നുവെന്ന് ഉറപ്പുവരുത്തണം. പ്രായത്തിന് നിരക്കാത്ത ഭാരം അവർക്കുമേൽ ചുമത്തരുതെന്ന് ഭരണഘടനയിൽ പലയിടത്തും വ്യക്തമാക്കിയിട്ടുണ്ട്. ബാല്യവും കൗമാരവും ചൂഷണത്തിന് വിധേയമാകരുത്. അതിനാൽ, പരമാവധി ഭാരം കുറയ്ക്കാനുള്ള ഉത്തരവാദിത്തം സർക്കാറിനും വിദ്യാഭ്യാസ ഏജൻസികൾക്കുമുണ്ടെന്നും കോടതി പറഞ്ഞു.
കുട്ടികളുടെ ശരീരഭാരത്തിന്റെ പത്ത് ശതമാനത്തിലേറെ ഭാരമുള്ള ബാഗുകൾ ചുമക്കുന്നത് നടുവേദന, തോൾവേദന, ക്ഷീണം, നെട്ടല്ല് പ്രശ്നങ്ങൾ തുടങ്ങിയവയ്ക്ക് കാരണമാകുമെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഹർജി പരിഗണിക്കവേയാണ് ഇതു സംബന്ധിച്ച് ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുള്ളതായി കേന്ദ്ര-സംസ്ഥാന സർക്കാരുകളും സിബിഎസ്ഇയും കോടതിയെ അറിയിച്ചത്. ഭാവി വാഗ്ദാനങ്ങളായ കുട്ടികൾ മാനസിക, ശാരീരിക ബുദ്ധിമുട്ടുകളില്ലാതെ വളരേണ്ടത് കാലത്തിന്റെ ആവശ്യമാണെന്ന് കോടതി ഉത്തരവിൽ പറയുന്നു.
കുട്ടികളുടെ താത്പര്യം സംരക്ഷിക്കാൻ ബന്ധപ്പെട്ട അധികൃതർക്ക് ഭരണഘടനാ ബാധ്യതയുണ്ട്. ഉത്തരവുകൾ നടപ്പാക്കുന്നുണ്ടെന്ന് അധ്യാപകരും രക്ഷിതാക്കളും പ്രധാനാധ്യാപകരും മറ്റ് ബന്ധപ്പെട്ടവരും ഉറപ്പുവരുത്തണം. ആവശ്യമായ സർക്കുലറുകൾ ഇറക്കുകയും നിർദേശങ്ങൾ നൽകുകയും പരിശോധനകൾ നടത്തുകയും വേണം-ഉത്തരവിൽ പറയുന്നു. വിദ്യാർഥികളുടെ ബാഗിന്റെ ഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി സിബിഎസ്ഇയും സംസ്ഥാന സർക്കാരും പുറത്തിറക്കിയ സർക്കുലർ നിലവിലുണ്ട്.
നടപടികൾ പലതുമെടുത്തു, പക്ഷേ...
കൊച്ചി: മനുഷ്യാവകാശ കമ്മീഷന്റെ നിർദേശാനുസരണം പാഠപുസ്തകങ്ങൾ ഒന്നിലേറെ ഭാഗങ്ങളാക്കി മാറ്റി സംസ്ഥാന സർക്കാരും നടപടിയെടുത്തിരുന്നു. 2016 -17 അധ്യയന വർഷത്തിൽ രണ്ടു ഭാഗമാക്കിയ പുസ്തകങ്ങൾ 2017 -18 മുതൽ മൂന്നു ഭാഗമാക്കാൻ തീരുമാനിച്ചു. ഓരോ ഭാഗവും 60 പേജുകളിൽ കൂടരുതെന്ന് നിഷ്കർഷിക്കുകയും ചെയ്തു. ഭാരം കുറഞ്ഞ മെറ്റീരിയൽകൊണ്ടു നിർമിച്ച ബാഗുകളും വലുപ്പവും പേജും കുറഞ്ഞ നോട്ട് ബുക്കുകളുമാണ് വിദ്യാർഥികൾ ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കാനും ക്ലാസ് മുറികളിൽ കുടിവെള്ളം ലഭ്യമാക്കാനും പ്രധാനാധ്യാപകർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഈ ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് കർശനമായി നടപ്പാക്കാൻ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവുണ്ടായത്.
സ്കൂളിൽ കൊണ്ടുവരേണ്ട പാഠപുസ്തകങ്ങളുടെയും വർക്ക്ബുക്കുകളുടെയും എണ്ണം പരമാവധി കുറയ്ക്കുന്ന വിധം ടൈംടേബിൾ തയാറാക്കണമെന്നതടക്കമുള്ള നിർദേശങ്ങളാണ് സിബിഎസ്ഇ നൽകിയിട്ടുള്ളത്. ഒന്ന്, രണ്ട് ക്ലാസുകാർക്ക് ബാഗ് ചുമക്കാതിരിക്കാൻ ഹോംവർക്ക് കൊടുക്കരുതെന്ന നിർദേശമാണ് സ്കൂൾ അധികൃതർക്ക് നൽകിയിട്ടുള്ളത്.
പാഠപുസ്തകങ്ങളും വർക്ക് ബുക്കുകളും കൊണ്ടുവരാത്തതിന്റെ പേരിൽ പിഴ ഉൾപ്പെടെ ശിക്ഷാ നടപടികൾ പാടില്ല, വർക്ക് ബുക്കിന് പകരം കുട്ടികളെ കടലാസുകൾ കൊണ്ടുവരാൻ പ്രേരിപ്പിക്കണം, പാഠപുസ്തകങ്ങൾ പങ്കിട്ട് പഠിക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കണം തുടങ്ങിയ നിർദേശങ്ങൾ അധ്യാപകർക്കു നല്കണം.
കുട്ടികളുടെ ബാഗ് പരിശോധിച്ച് അനാവശ്യ സാധനങ്ങൾ ക്ലാസിൽ കൊണ്ടുവരുന്നില്ലെന്ന് ഉറപ്പുവരുത്തണം, ബാഗ് തോളിൽ തൂക്കുന്നതിന് പകരം മുതുകിലിട്ടു കൊണ്ടുപോകാൻ പ്രേരിപ്പിക്കണം തുടങ്ങിയ നിർദേശങ്ങൾ രക്ഷിതാക്കൾക്കും നൽകിയിട്ടുണ്ട്. വാട്ടർ ബോട്ടിൽ ഒഴിവാക്കാൻ കുടിവെള്ളം സ്കൂളുകളിൽത്തന്നെ ലഭ്യമാക്കണം, അസൈൻമെന്റും പ്രൊജക്ടുകളും സ്കൂളിൽവച്ച് അധ്യാപകരുടെ സാന്നിധ്യത്തിൽ ചെയ്യണമെന്നും വ്യക്തമാക്കിയിരുന്നു.