തിരുവനന്തപുരം: കുറഞ്ഞ ചെലവിൽ ചെറിയ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കുന്ന ചെറുകിട ഉപഗ്രഹ വിക്ഷേപണ വാഹനത്തിൽ(എസ്എസ്എൽവി) ആദ്യത്തേതിന്റെ വിക്ഷേപണം ഇക്കൊല്ലം ഏപ്രിലിൽ ശ്രീഹരിക്കോട്ടയിൽനിന്ന് ഉണ്ടാകുമെന്നു ഐഎസ്ആർഒ ചെയർമാൻ ഡോ.കെ. ശിവൻ പറഞ്ഞു. ശ്രീ ചിത്തിര തിരുനാൾ ട്രസ്റ്റിന്റെ ശ്രീചിത്തിര തിരുനാൾ പുരസ്കാരം ഗവർണറിൽ നിന്ന് ഏറ്റുവാങ്ങി മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
ഐഎസ്ആർഒയുടെ പദ്ധതിയായ ഗഗൻയാൻ പ്രഖ്യാപിച്ചിട്ടുണ്ട്. നിരവധി വൈദ്യ പരിശോധനകൾക്കും മനഃശാസ്ത്ര പരിശോധനകൾക്കും ശേഷം ഭാരതീയ വ്യോമസേനയിൽനിന്ന് നാല് വൈമാനികരെ ബഹിരാകാശ യാത്രയ്ക്കായി തെരഞ്ഞെടുത്തു. ബഹിരാകാശയാത്രയ്ക്കുള്ള വാഹനത്തിന്റെ രൂപകല്പനയും എൻജിനിയറിംഗും പൂർത്തിയായി. ഇതുമായി ബന്ധപ്പെട്ട് നിരവധി പരിശോധനകളും ഇക്കൊല്ലം തന്നെ ആസൂത്രണം ചെയ്തിട്ടുണ്ട്. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിനു മുന്നോടിയായുള്ള ആളില്ലാ വാഹനത്തിന്റെ വിക്ഷേപണം ഇക്കൊല്ലംതന്നെ നടത്താനാകുമെന്നും ഐഎസ്ആർഒ ചെയർമാൻ പറഞ്ഞു.
ഐഎസ്ആർഒയുടെ പദ്ധതിയായ ഗഗൻയാൻ പ്രഖ്യാപിച്ചിട്ടുണ്ട്. നിരവധി വൈദ്യ പരിശോധനകൾക്കും മനഃശാസ്ത്ര പരിശോധനകൾക്കും ശേഷം ഭാരതീയ വ്യോമസേനയിൽനിന്ന് നാല് വൈമാനികരെ ബഹിരാകാശ യാത്രയ്ക്കായി തെരഞ്ഞെടുത്തു. ബഹിരാകാശയാത്രയ്ക്കുള്ള വാഹനത്തിന്റെ രൂപകല്പനയും എൻജിനിയറിംഗും പൂർത്തിയായി. ഇതുമായി ബന്ധപ്പെട്ട് നിരവധി പരിശോധനകളും ഇക്കൊല്ലം തന്നെ ആസൂത്രണം ചെയ്തിട്ടുണ്ട്. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിനു മുന്നോടിയായുള്ള ആളില്ലാ വാഹനത്തിന്റെ വിക്ഷേപണം ഇക്കൊല്ലംതന്നെ നടത്താനാകുമെന്നും ഐഎസ്ആർഒ ചെയർമാൻ പറഞ്ഞു.