കുമരകം: ബേർഡ്സ് ക്ലബ് ഇന്റർനാഷണലിന്റെ നേതൃത്വത്തിലുള്ള റെയിൻ ഇന്റർനാഷണൽ നേച്ചർ ഫിലിം ഫെസ്റ്റിവലിന്റെ രണ്ടാമത് എഡിഷനു കുമരകത്തു തുടക്കമായി. സ്റ്റേജിൽ ഒരുക്കിയിരുന്ന ചെടിക്കു വെള്ളം പകർന്നു നൽകി പ്രകൃതി സംരക്ഷക സാലു മറാഡ തിമ്മക്ക ഫിലിം ഫെസ്റ്റിവൽ ഉദ്ഘാടനംചെയ്തു. തിമ്മക്ക ചെടിയുടെ ചുവട്ടിൽ വെള്ളം പകർന്നു നൽകിയപ്പോൾ സ്റ്റേജിൽ കൃത്രിമ മഴ പെയ്തു.
പ്രകൃതി സംരക്ഷണത്തിന് മുൻകൈ എടുത്ത ഫിലിം ഫെസ്റ്റിവൽ സംഘാടകർക്കും സദസിനും തനിക്കു ലഭിച്ച പത്മശ്രീ പുരസ്കാരം സമർപ്പിക്കുന്നതായി തിമ്മക്ക പ്രഖ്യാപിച്ചു. ചെടികൾക്കു വെള്ളം നൽകി, മഴ പെയ്യിച്ചു ഫെസ്റ്റിവലിനു തുടക്കം കുറിച്ചത് അഭിനന്ദനാർഹമാണ്. പ്രകൃതിയെ സംരക്ഷിക്കാൻ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്നും തിമ്മക്ക പ്രഖ്യാപിച്ചു. തടിയിൽ തീർത്ത പക്ഷിക്കൂട് നൽകിയാണ് ഉദ്ഘാടനച്ചടങ്ങിലേക്ക് അതിഥികളെ സ്വീകരിച്ചത്.
ഫെസ്റ്റിവൽ മുഖ്യരക്ഷാധികാരി വി.എൻ. വാസവൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഫെസ്റ്റിവൽ ഹാൻഡ് ബുക്ക് സംവിധായകനും ഫെസ്റ്റിവൽ ഡയറക്ടറുമായ ജയരാജ് ജൂറി ചെയർമാൻ സുമിത്രാ ഭാവേയ്ക്കു നൽകി പ്രകാശനം ചെയ്തു. പ്രകൃതി സംരക്ഷക സാലു മറാഡ തിമ്മക്കയ്ക്കു പ്രകൃതിപുരസ്കാരം കെ. സുരേഷ് കുറുപ്പ് എംഎൽഎ സമ്മാനിച്ചു.
കോട്ടയം ഫിലിം സൊസൈറ്റി സംവിധായകൻ അരവിന്ദന്റെ ഭാര്യ കൗമുദി അരവിന്ദൻ സെക്രട്ടറി പ്രദീപ് നായർക്കു ക്ലാപ്പ് ബോർഡ് നൽകി കോട്ടയം ഫിലിം സൊസൈറ്റി ഉദ്ഘാടനം ചെയ്തു.
ചൈനീസ് പുതുവർഷ ദിനാഘോഷങ്ങളുടെ ഭാഗമായുള്ള ആദരവ് പ്രകടിപ്പിച്ചു ചൈനീസ് ചിത്രം ‘മൗണ്ടൻ ഓഫ് സിൽവർ ആൻഡ് ഗോൾഡ്’ നടനും സംവിധായകനുമായ രഞ്ജി പണിക്കർ അവതരിപ്പിച്ചു. ഒന്നാം വേദിയോടു ചേർന്നുള്ള പ്രദർശന ഹാളിൽ വനം-വന്യജീവി ഫോട്ടോഗ്രാഫറായ ഡോ. അപർണയുടെ ഫോട്ടോകളുടെ പ്രദർശനം സംവിധായകനും ഫെസ്റ്റിവൽ ഡയറക്ടറുമായ ജയരാജ് ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടന സമ്മേളനത്തിനു ശേഷം ഒന്നാം വേദിയിൽ ഓസ്ട്രേലിയൻ സംവിധായകൻ ഡെമോണ് ഗേമുവിന്റെ ‘2040’ ഉദ്ഘാടനചിത്രമായി പ്രദർശിപ്പിച്ചു. 2019 ബർലിൻ ചലച്ചിത്രമേള അടക്കം നിരവധി ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ച ചിത്രമാണ് ’ 2040’. രണ്ടാം വേദിയായ അഷ്ടമുടിയിൽ, വന്യജീവി ഫിലിം മേക്കറായ സുബ്ബയ്യ നല്ലമുത്തുവിന്റെ ചിത്രങ്ങളുടെ റിട്രോസ്പെക്ടീവ് ഉദ്ഘാടനംചെയ്തു.
സുബ്ബയ്യ നല്ലമുത്തുവിന്റെ വേൾഡ് മോസ്റ്റ് ഫേമസ് ടൈഗർ എന്ന ചിത്രവും വേദിയിൽ പ്രദർശിപ്പിച്ചു. ജൂറി ചെയർപേഴ്സണ് സുമിത്രാ ഭാവേ, കുമരകം പഞ്ചായത്ത് പ്രസിഡന്റ് എ.പി. സലിമോൻ, ബ്ലോക്ക് പഞ്ചായത്തംഗം കെ.വി. ബിന്ദു, പഞ്ചായത്തംഗം കവിത ലാലു, തിരക്കഥാകൃത്തും നടനുമായ രഞ്ജി പണിക്കർ, റീന മാത്യു, രൂപേഷ് കുമാർ ഡോ. ബിന്ദു എന്നിവർ പ്രസംഗിച്ചു.
പ്രകൃതി സംരക്ഷണത്തിന് മുൻകൈ എടുത്ത ഫിലിം ഫെസ്റ്റിവൽ സംഘാടകർക്കും സദസിനും തനിക്കു ലഭിച്ച പത്മശ്രീ പുരസ്കാരം സമർപ്പിക്കുന്നതായി തിമ്മക്ക പ്രഖ്യാപിച്ചു. ചെടികൾക്കു വെള്ളം നൽകി, മഴ പെയ്യിച്ചു ഫെസ്റ്റിവലിനു തുടക്കം കുറിച്ചത് അഭിനന്ദനാർഹമാണ്. പ്രകൃതിയെ സംരക്ഷിക്കാൻ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്നും തിമ്മക്ക പ്രഖ്യാപിച്ചു. തടിയിൽ തീർത്ത പക്ഷിക്കൂട് നൽകിയാണ് ഉദ്ഘാടനച്ചടങ്ങിലേക്ക് അതിഥികളെ സ്വീകരിച്ചത്.
ഫെസ്റ്റിവൽ മുഖ്യരക്ഷാധികാരി വി.എൻ. വാസവൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഫെസ്റ്റിവൽ ഹാൻഡ് ബുക്ക് സംവിധായകനും ഫെസ്റ്റിവൽ ഡയറക്ടറുമായ ജയരാജ് ജൂറി ചെയർമാൻ സുമിത്രാ ഭാവേയ്ക്കു നൽകി പ്രകാശനം ചെയ്തു. പ്രകൃതി സംരക്ഷക സാലു മറാഡ തിമ്മക്കയ്ക്കു പ്രകൃതിപുരസ്കാരം കെ. സുരേഷ് കുറുപ്പ് എംഎൽഎ സമ്മാനിച്ചു.
കോട്ടയം ഫിലിം സൊസൈറ്റി സംവിധായകൻ അരവിന്ദന്റെ ഭാര്യ കൗമുദി അരവിന്ദൻ സെക്രട്ടറി പ്രദീപ് നായർക്കു ക്ലാപ്പ് ബോർഡ് നൽകി കോട്ടയം ഫിലിം സൊസൈറ്റി ഉദ്ഘാടനം ചെയ്തു.
ചൈനീസ് പുതുവർഷ ദിനാഘോഷങ്ങളുടെ ഭാഗമായുള്ള ആദരവ് പ്രകടിപ്പിച്ചു ചൈനീസ് ചിത്രം ‘മൗണ്ടൻ ഓഫ് സിൽവർ ആൻഡ് ഗോൾഡ്’ നടനും സംവിധായകനുമായ രഞ്ജി പണിക്കർ അവതരിപ്പിച്ചു. ഒന്നാം വേദിയോടു ചേർന്നുള്ള പ്രദർശന ഹാളിൽ വനം-വന്യജീവി ഫോട്ടോഗ്രാഫറായ ഡോ. അപർണയുടെ ഫോട്ടോകളുടെ പ്രദർശനം സംവിധായകനും ഫെസ്റ്റിവൽ ഡയറക്ടറുമായ ജയരാജ് ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടന സമ്മേളനത്തിനു ശേഷം ഒന്നാം വേദിയിൽ ഓസ്ട്രേലിയൻ സംവിധായകൻ ഡെമോണ് ഗേമുവിന്റെ ‘2040’ ഉദ്ഘാടനചിത്രമായി പ്രദർശിപ്പിച്ചു. 2019 ബർലിൻ ചലച്ചിത്രമേള അടക്കം നിരവധി ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ച ചിത്രമാണ് ’ 2040’. രണ്ടാം വേദിയായ അഷ്ടമുടിയിൽ, വന്യജീവി ഫിലിം മേക്കറായ സുബ്ബയ്യ നല്ലമുത്തുവിന്റെ ചിത്രങ്ങളുടെ റിട്രോസ്പെക്ടീവ് ഉദ്ഘാടനംചെയ്തു.
സുബ്ബയ്യ നല്ലമുത്തുവിന്റെ വേൾഡ് മോസ്റ്റ് ഫേമസ് ടൈഗർ എന്ന ചിത്രവും വേദിയിൽ പ്രദർശിപ്പിച്ചു. ജൂറി ചെയർപേഴ്സണ് സുമിത്രാ ഭാവേ, കുമരകം പഞ്ചായത്ത് പ്രസിഡന്റ് എ.പി. സലിമോൻ, ബ്ലോക്ക് പഞ്ചായത്തംഗം കെ.വി. ബിന്ദു, പഞ്ചായത്തംഗം കവിത ലാലു, തിരക്കഥാകൃത്തും നടനുമായ രഞ്ജി പണിക്കർ, റീന മാത്യു, രൂപേഷ് കുമാർ ഡോ. ബിന്ദു എന്നിവർ പ്രസംഗിച്ചു.