കൊച്ചി: മരടിൽ തീരദേശ പരിപാലന നിയമം ലംഘിച്ച് ഫ്ളാറ്റുകൾ നിർമിച്ചു തട്ടിപ്പു നടത്തിയ കേസിൽ ക്രൈംബ്രാഞ്ച് പ്രതി ചേർത്ത ജെയിൻ ഹൗസിംഗ് കന്പനി മാനേജിംഗ് ഡയറക്ടർ സന്ദീപ് മേത്ത നൽകിയ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി ഈ മാസം 29ന് പരിഗണിക്കാനായി മാറ്റി.
ഇതേ കേസിൽ കഴിഞ്ഞ ഒക്ടോബറിൽ സന്ദീപ് മേത്ത ചെന്നൈ ഹൈക്കോടതിയിൽ നിന്നു മുൻകൂർ ജാമ്യം നേടിയിരുന്നു. നവംബർ 18 വരെയാണ് ഇയാൾക്ക് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നത്. എന്നാൽ ഇതു റദ്ദാക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം നൽകിയ ഹർജിയിൽ നവംബർ 11ന് മുൻകൂർ ജാമ്യം റദ്ദാക്കിയിരുന്നു.
ഇതേ കേസിൽ കഴിഞ്ഞ ഒക്ടോബറിൽ സന്ദീപ് മേത്ത ചെന്നൈ ഹൈക്കോടതിയിൽ നിന്നു മുൻകൂർ ജാമ്യം നേടിയിരുന്നു. നവംബർ 18 വരെയാണ് ഇയാൾക്ക് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നത്. എന്നാൽ ഇതു റദ്ദാക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം നൽകിയ ഹർജിയിൽ നവംബർ 11ന് മുൻകൂർ ജാമ്യം റദ്ദാക്കിയിരുന്നു.