തൊടുപുഴ: മകളെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതു ചോദ്യംചെയ്ത പിതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്കു ജീവപര്യന്തം തടവും പിഴയും വിധിച്ചു.
നാഗർകോവിൽ ലക്ഷ്മിപുരം ഭാഗത്തു പുത്തൻപുരയ്ക്കൽ ഭാരതിബാലൻ(68) കൊല്ലപ്പെട്ട കേസിൽ കട്ടപ്പന കുന്തളംപാറ അന്പലപ്പാറ ഭാഗത്തു കൂടപ്പാട്ട് തങ്കച്ചനെ(58)യാണ് ജീവപര്യന്തം തടവിനും പതിനായിരം രൂപ പിഴയൊടുക്കാനും വിധിച്ചു തൊടുപുഴ സെഷൻസ് ജഡ്ജി മുഹമ്മദ് വസിം ഉത്തരവിട്ടത്.
പിഴയൊടുക്കിയില്ലെങ്കിൽ രണ്ടു വർഷം കഠിന തടവും അനുഭവിക്കണം. മരിച്ച ഭാരതിബാലന്റെ മകളെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതു ചോദ്യം ചെയ്തതിലുള്ള വിരോധത്തിലാണു കൊലപാതകമെന്നാണ് കേസ്. മാനഭംഗശ്രമത്തിനു രണ്ടു വർഷം കഠിന തടവും അയ്യായിരം രൂപ പിഴയും പിഴയൊടുക്കിയില്ലെങ്കിൽ ആറു മാസം കഠിനതടവും അനുഭവിക്കണം.
2017 മാർച്ച് 29നാണ് കേസിനാസ്പദമായ സംഭവം. ഭാരതിബാലന്റെ മകളും ഭർത്താവും കുന്തളംപാറയിലാണ് കുടുംബമായി താമസിക്കുന്നത്. ഭാരതിബാലൻ ഇടയ്ക്കു മകളുടെ കൂടെവന്നു താമസിക്കാറുണ്ട്. മേസ്തിരിപ്പണിക്കാരനായ പ്രതി ഇവരുടെ പണിക്കാരനായിരുന്നു. സംഭവദിവസം തങ്കച്ചൻ മദ്യപിച്ച ശേഷം കൈയിൽ കയറി പിടിക്കുകയും മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു.
ഇവർ ബഹളം വച്ചതിനെത്തുടർന്നു പ്രതിയും ഭാരതിബാലനും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. രാജേഷും മറ്റു പണിക്കാരും ചേർന്നു തങ്കച്ചനെ പിടിച്ചുമാറ്റി വീട്ടിൽ പറഞ്ഞുവിടുകയും ചെയ്തു.
പിന്നീട് വൈകുന്നേരം പ്രതിയും ഭാരതിബാലനുമായി വീണ്ടും റോഡിൽ വാക്കുതർക്കമുണ്ടായി. ഇതിനിടെ, കൈയിൽ കരുതിയിരുന്ന കത്തികൊണ്ട് ഭാരതിബാലനെ കുത്തുകയായിരുന്നു. ആശുപത്രിയിലെത്തുന്നതിനു മുന്പുതന്നെ ഭാരതിബാലൻ മരിച്ചു. അടുത്തുള്ള ഏലത്തോട്ടത്തിൽ ഒളിവിൽ കഴിഞ്ഞ തങ്കച്ചനെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു.
കേസിൽ 17 സാക്ഷികളെ വിസ്തരിക്കുകയും 25 പ്രമാണങ്ങൾ തെളിവായി സ്വീകരിക്കുകയും ചെയ്തു. കട്ടപ്പന സിഐ വി.എസ്. അനിൽ കുമാറാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ബി .സുനിൽദത്ത് ഹാജരായി.
നാഗർകോവിൽ ലക്ഷ്മിപുരം ഭാഗത്തു പുത്തൻപുരയ്ക്കൽ ഭാരതിബാലൻ(68) കൊല്ലപ്പെട്ട കേസിൽ കട്ടപ്പന കുന്തളംപാറ അന്പലപ്പാറ ഭാഗത്തു കൂടപ്പാട്ട് തങ്കച്ചനെ(58)യാണ് ജീവപര്യന്തം തടവിനും പതിനായിരം രൂപ പിഴയൊടുക്കാനും വിധിച്ചു തൊടുപുഴ സെഷൻസ് ജഡ്ജി മുഹമ്മദ് വസിം ഉത്തരവിട്ടത്.
പിഴയൊടുക്കിയില്ലെങ്കിൽ രണ്ടു വർഷം കഠിന തടവും അനുഭവിക്കണം. മരിച്ച ഭാരതിബാലന്റെ മകളെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതു ചോദ്യം ചെയ്തതിലുള്ള വിരോധത്തിലാണു കൊലപാതകമെന്നാണ് കേസ്. മാനഭംഗശ്രമത്തിനു രണ്ടു വർഷം കഠിന തടവും അയ്യായിരം രൂപ പിഴയും പിഴയൊടുക്കിയില്ലെങ്കിൽ ആറു മാസം കഠിനതടവും അനുഭവിക്കണം.
2017 മാർച്ച് 29നാണ് കേസിനാസ്പദമായ സംഭവം. ഭാരതിബാലന്റെ മകളും ഭർത്താവും കുന്തളംപാറയിലാണ് കുടുംബമായി താമസിക്കുന്നത്. ഭാരതിബാലൻ ഇടയ്ക്കു മകളുടെ കൂടെവന്നു താമസിക്കാറുണ്ട്. മേസ്തിരിപ്പണിക്കാരനായ പ്രതി ഇവരുടെ പണിക്കാരനായിരുന്നു. സംഭവദിവസം തങ്കച്ചൻ മദ്യപിച്ച ശേഷം കൈയിൽ കയറി പിടിക്കുകയും മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു.
ഇവർ ബഹളം വച്ചതിനെത്തുടർന്നു പ്രതിയും ഭാരതിബാലനും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. രാജേഷും മറ്റു പണിക്കാരും ചേർന്നു തങ്കച്ചനെ പിടിച്ചുമാറ്റി വീട്ടിൽ പറഞ്ഞുവിടുകയും ചെയ്തു.
പിന്നീട് വൈകുന്നേരം പ്രതിയും ഭാരതിബാലനുമായി വീണ്ടും റോഡിൽ വാക്കുതർക്കമുണ്ടായി. ഇതിനിടെ, കൈയിൽ കരുതിയിരുന്ന കത്തികൊണ്ട് ഭാരതിബാലനെ കുത്തുകയായിരുന്നു. ആശുപത്രിയിലെത്തുന്നതിനു മുന്പുതന്നെ ഭാരതിബാലൻ മരിച്ചു. അടുത്തുള്ള ഏലത്തോട്ടത്തിൽ ഒളിവിൽ കഴിഞ്ഞ തങ്കച്ചനെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു.
കേസിൽ 17 സാക്ഷികളെ വിസ്തരിക്കുകയും 25 പ്രമാണങ്ങൾ തെളിവായി സ്വീകരിക്കുകയും ചെയ്തു. കട്ടപ്പന സിഐ വി.എസ്. അനിൽ കുമാറാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ബി .സുനിൽദത്ത് ഹാജരായി.