മലപ്പുറം: കുറ്റിപ്പുറത്തെ ഹിന്ദുക്കൾക്കു മുസ്ലിംവീട്ടിൽ നിന്നു കുടിവെള്ളം നൽകുന്നില്ലെന്ന രീതിയിൽ വ്യാജപ്രചാരണം നടത്തി സാമുദായിക സ്പർധ വളർത്തുന്നുവെന്ന പരാതിയിൽ ബിജെപിയുടെ ചിക്കമഗളൂരു എംപി ശോഭ കലന്തരജെക്കെതിരേ കുറ്റിപ്പുറം പോലീസ് കേസെടുത്തു.
സുപ്രീംകോടതിയിലെ അഭിഭാഷകനും കുറ്റിപ്പുറം സ്വദേശിയുമായ കെ.ആർ. സുഭാഷ് ചന്ദ്രന്റെ പരാതിയിലാണ് നടപടി. ശോഭ കലന്തരജെ ട്വിറ്ററിലൂടെ വ്യാജപ്രചാരണം നടത്തുകയാണെന്നും ഇത് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ സാമുദായിക സ്പർധ വളർത്തുകയാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചു നടന്ന പ്രകടനങ്ങളിൽ പങ്കെടുത്തവർക്കു കുറ്റിപ്പുറത്ത് കുടിവെള്ളം നൽകുന്നില്ലെന്നും സേവാഭാരതിയെന്ന സംഘടനയാണ് ഇവർക്കു വെള്ളമെത്തിക്കുന്നതെന്നുമാണ് ശോഭയുടെ ട്വീറ്റിലുള്ളത്. ഇതു വടക്കേ ഇന്ത്യയിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്.
അതേസമയം ശോഭയുടെ പ്രചാരണം വ്യാജമാണെന്നു നാട്ടുകാർ പറയുന്നു. വീട്ടിൽ നിന്നു 12 കുടുംബങ്ങൾ വെള്ളമെടുക്കുന്നുണ്ട്. വേനൽ കടുത്തതോടെ കിണറിൽ വെള്ളം കുറഞ്ഞപ്പോൾ എടുക്കുന്ന വെള്ളത്തിന്റെ അളവു കുറയ്ക്കണമെന്ന് മാത്രമാണ് വീട്ടുടമസ്ഥൻ പറഞ്ഞെതെന്നും ഇതിനെ വർഗീയമായി ചിത്രീകരിക്കാനാണ് ശ്രമമെന്നും നാട്ടുകാർ പറഞ്ഞു.
സുപ്രീംകോടതിയിലെ അഭിഭാഷകനും കുറ്റിപ്പുറം സ്വദേശിയുമായ കെ.ആർ. സുഭാഷ് ചന്ദ്രന്റെ പരാതിയിലാണ് നടപടി. ശോഭ കലന്തരജെ ട്വിറ്ററിലൂടെ വ്യാജപ്രചാരണം നടത്തുകയാണെന്നും ഇത് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ സാമുദായിക സ്പർധ വളർത്തുകയാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചു നടന്ന പ്രകടനങ്ങളിൽ പങ്കെടുത്തവർക്കു കുറ്റിപ്പുറത്ത് കുടിവെള്ളം നൽകുന്നില്ലെന്നും സേവാഭാരതിയെന്ന സംഘടനയാണ് ഇവർക്കു വെള്ളമെത്തിക്കുന്നതെന്നുമാണ് ശോഭയുടെ ട്വീറ്റിലുള്ളത്. ഇതു വടക്കേ ഇന്ത്യയിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്.
അതേസമയം ശോഭയുടെ പ്രചാരണം വ്യാജമാണെന്നു നാട്ടുകാർ പറയുന്നു. വീട്ടിൽ നിന്നു 12 കുടുംബങ്ങൾ വെള്ളമെടുക്കുന്നുണ്ട്. വേനൽ കടുത്തതോടെ കിണറിൽ വെള്ളം കുറഞ്ഞപ്പോൾ എടുക്കുന്ന വെള്ളത്തിന്റെ അളവു കുറയ്ക്കണമെന്ന് മാത്രമാണ് വീട്ടുടമസ്ഥൻ പറഞ്ഞെതെന്നും ഇതിനെ വർഗീയമായി ചിത്രീകരിക്കാനാണ് ശ്രമമെന്നും നാട്ടുകാർ പറഞ്ഞു.