കണ്ണൂർ: പന്തീരാങ്കാവ് മാവോയിസ്റ്റ് ആരോപണത്തിന്റെ പേരില് വിദ്യാർഥികളായ അലൻ ഷുഹൈബിനെയും താഹ ഫസലിനെയും ആഭ്യന്തരവകുപ്പ് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തതിലും കേസന്വേഷണം എൻഐഎയെ ഏൽപ്പിച്ചതിലും കോഴിക്കോട്, കണ്ണൂർ സിപിഎം ജില്ലാ കമ്മിറ്റികൾ ഏറ്റുമുട്ടലിലേക്ക്. യുഎപിഎ ചുമത്തിയ സംഭവത്തിൽ മുഖ്യമന്ത്രിയോടുള്ള അതൃപ്തി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ പരസ്യമായി പ്രകടിപ്പിച്ചിരുന്നു.
അലൻ ഷുഹൈബിനും താഹ ഫസലിനുമെതിരേ പാർട്ടിതലത്തിൽ നടപടിയെടുക്കാൻ കോഴിക്കോട് ജില്ലാ കമ്മിറ്റി തയാറായിട്ടുമില്ല. നടപടിയെടുക്കാൻ സിപിഎം സംസ്ഥാന കമ്മിറ്റിയിൽ നിർദേശമുണ്ടായിരുന്നെങ്കിലും അന്വേഷണം പൂർത്തിയാകുന്നതിനുമുമ്പ് നടപടി വേണ്ടെന്നാണ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ തീരുമാന
എന്നാൽ, യുഎപിഎ ചുമത്തിയതിൽ മുഖ്യമന്ത്രി പിണറായി വിജയനും കണ്ണൂരിലെ സിപിഎം നേതാക്കളും ഉറച്ചുനിൽക്കുകയാണ്. അലൻ ഷുഹൈബും താഹ ഫസലും കുഞ്ഞാടുകളല്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ തള്ളിയ പി. മോഹനന് മറുപടിയുമായി ഇന്നലെ സിപിഎം കണ്ണൂർ ജില്ല മുൻ സെക്രട്ടറി പി. ജയരാജൻ രംഗത്തുവന്നു.
കേസിൽപ്പെട്ട കോഴിക്കോട്ടെ രണ്ട് വിദ്യാർഥികളുടെ കാര്യത്തിൽ സിപിഎമ്മിൽ ഭിന്നതയില്ലെന്ന് ജയരാജൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭിപ്രായപ്പെട്ടു. വിദ്യാർഥികൾ മാവോയിസ്റ്റുകളാണെന്ന തന്റെ മുൻ നിലപാടിൽ ഉറച്ചുനിൽക്കുന്നു. ഇക്കാര്യത്തിൽ സിപിഎം ഒറ്റക്കെട്ടാണ്. എൻഐഎ ഏറ്റെടുത്ത കേസെന്നനിലയിൽ കൂടുതൽ പറയാൻ പ്രയാസമുണ്ട്. അതേസമയം, മാവോയിസ്റ്റുകളെയും ഇസ്ലാമിസ്റ്റുകളെയും തുറന്നുകാണിക്കാനുള്ള ശ്രമം കാമ്പസുകളിൽ തുടരേണ്ടതുണ്ടെന്നും പി. ജയരാജൻ പോസ്റ്റിൽ പറയുന്നു.
അലൻ ഷുഹൈബിനും താഹ ഫസലിനുമെതിരേ പാർട്ടിതലത്തിൽ നടപടിയെടുക്കാൻ കോഴിക്കോട് ജില്ലാ കമ്മിറ്റി തയാറായിട്ടുമില്ല. നടപടിയെടുക്കാൻ സിപിഎം സംസ്ഥാന കമ്മിറ്റിയിൽ നിർദേശമുണ്ടായിരുന്നെങ്കിലും അന്വേഷണം പൂർത്തിയാകുന്നതിനുമുമ്പ് നടപടി വേണ്ടെന്നാണ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ തീരുമാന
എന്നാൽ, യുഎപിഎ ചുമത്തിയതിൽ മുഖ്യമന്ത്രി പിണറായി വിജയനും കണ്ണൂരിലെ സിപിഎം നേതാക്കളും ഉറച്ചുനിൽക്കുകയാണ്. അലൻ ഷുഹൈബും താഹ ഫസലും കുഞ്ഞാടുകളല്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ തള്ളിയ പി. മോഹനന് മറുപടിയുമായി ഇന്നലെ സിപിഎം കണ്ണൂർ ജില്ല മുൻ സെക്രട്ടറി പി. ജയരാജൻ രംഗത്തുവന്നു.
കേസിൽപ്പെട്ട കോഴിക്കോട്ടെ രണ്ട് വിദ്യാർഥികളുടെ കാര്യത്തിൽ സിപിഎമ്മിൽ ഭിന്നതയില്ലെന്ന് ജയരാജൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭിപ്രായപ്പെട്ടു. വിദ്യാർഥികൾ മാവോയിസ്റ്റുകളാണെന്ന തന്റെ മുൻ നിലപാടിൽ ഉറച്ചുനിൽക്കുന്നു. ഇക്കാര്യത്തിൽ സിപിഎം ഒറ്റക്കെട്ടാണ്. എൻഐഎ ഏറ്റെടുത്ത കേസെന്നനിലയിൽ കൂടുതൽ പറയാൻ പ്രയാസമുണ്ട്. അതേസമയം, മാവോയിസ്റ്റുകളെയും ഇസ്ലാമിസ്റ്റുകളെയും തുറന്നുകാണിക്കാനുള്ള ശ്രമം കാമ്പസുകളിൽ തുടരേണ്ടതുണ്ടെന്നും പി. ജയരാജൻ പോസ്റ്റിൽ പറയുന്നു.