കൊച്ചി: സംസ്ഥാനത്ത് കീടനാശിനി വിൽപനയ്ക്കായി ഒരു ലൈസൻസിക്ക് ഒരു ഡിപ്പോ നടത്തിപ്പിന് മാത്രമേ അനുമതി നൽകാവൂവെന്നു ഹൈക്കോടതി. വളം വില്പനയ്ക്ക് ഒരു ലൈസൻസിയുടെ പേരിൽ ഒന്നിലേറെ സ്ഥാപനങ്ങളുടെ ലൈസൻസ് അനുവദിക്കുന്നതിന് തടസമില്ലെന്നും ജസ്റ്റീസ് സി. കെ. അബ്ദുൽ റഹീം അധ്യക്ഷനായ ഡിവിഷൻബെഞ്ച് വ്യക്തമാക്കി.
വളം, കീടനാശിനി വിൽപന സ്ഥാപനം ലൈസൻസോടെ നടത്തുന്ന ഒരാളുടെ പേരിൽ കൂടുതൽ കടകൾക്ക് ലൈസൻസുകൾ അനുവദിക്കാനാവില്ലെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരേ ഇടുക്കി പൂപ്പാറയിലെ പുലരി സൊലൂഷൻസ് നൽകിയ അപ്പീലിലാണ് ഡിവിഷൻബെഞ്ചിന്റ തീരുമാനം. കീടനാശിനി വിൽപനശാലയിൽ ലൈസൻസിയുടെ സാന്നിധ്യം അനിവാര്യമാണെന്നും വളം വിൽപനയ്ക്ക് ഈ നിബന്ധന ആവശ്യമില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
വളം, കീടനാശിനി വിൽപന സ്ഥാപനം ലൈസൻസോടെ നടത്തുന്ന ഒരാളുടെ പേരിൽ കൂടുതൽ കടകൾക്ക് ലൈസൻസുകൾ അനുവദിക്കാനാവില്ലെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരേ ഇടുക്കി പൂപ്പാറയിലെ പുലരി സൊലൂഷൻസ് നൽകിയ അപ്പീലിലാണ് ഡിവിഷൻബെഞ്ചിന്റ തീരുമാനം. കീടനാശിനി വിൽപനശാലയിൽ ലൈസൻസിയുടെ സാന്നിധ്യം അനിവാര്യമാണെന്നും വളം വിൽപനയ്ക്ക് ഈ നിബന്ധന ആവശ്യമില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.