കുന്നമംഗലം: നേപ്പാളില്‍ മരിച്ച കുന്നമംഗലം വെളൂർപുനത്തിൽ രഞ്ജിത്ത്, ഭാര്യ ഇന്ദുലക്ഷ്മി, മകൻ വൈഷ്ണവ് എന്നിവരുടെ മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും. ഇന്നലെ ഡല്‍ഹിയിൽ സൂക്ഷിച്ച മൃതദേഹങ്ങൾ ഇന്ന് രാവിലെ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിക്കും.
മൃതദേഹങ്ങള്‍ കൊണ്ടുവരുന്നത് ഇന്നത്തേക്ക് മാറ്റിയത് ബന്ധുക്കളുടെ ആവശ്യപ്രകാരമാണ്. തുടര്‍ന്ന് കുന്നമംഗലത്ത് സാംസ്കാരിക നിലയത്തിന് സമീപമുള്ള സ്റ്റേജിൽ പൊതുദര്‍ശനത്തിന് വയ്ക്കും. നേപ്പാളിലെ റിസോര്‍ട്ടിൽ ഹീറ്ററിൽനിന്നുള്ള വിഷവാതകം ശ്വസിച്ച് മരിച്ച എട്ട് പേരുടെയും പോസ്റ്റുമോര്‍ട്ടം ബുധനാഴ്ച ഉച്ചയോടെ പൂര്‍ത്തിയായിരുന്നു.
മൃതദേഹങ്ങള്‍ കൊണ്ടുവരുന്നത് ഇന്നത്തേക്ക് മാറ്റിയത് ബന്ധുക്കളുടെ ആവശ്യപ്രകാരമാണ്. തുടര്‍ന്ന് കുന്നമംഗലത്ത് സാംസ്കാരിക നിലയത്തിന് സമീപമുള്ള സ്റ്റേജിൽ പൊതുദര്‍ശനത്തിന് വയ്ക്കും. നേപ്പാളിലെ റിസോര്‍ട്ടിൽ ഹീറ്ററിൽനിന്നുള്ള വിഷവാതകം ശ്വസിച്ച് മരിച്ച എട്ട് പേരുടെയും പോസ്റ്റുമോര്‍ട്ടം ബുധനാഴ്ച ഉച്ചയോടെ പൂര്‍ത്തിയായിരുന്നു.