പത്തനംതിട്ട: മഞ്ഞനിക്കര മാർ ഇഗ്നാത്തിയോസ് ദയറായിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ മാർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ 88-ാമത് ദുഖ്റോനോ പെരുന്നാൾ ഫെബ്രുവരി രണ്ടു മുതൽ എട്ടുവരെ കൊണ്ടാടും.
പെരുന്നാളിനു തുടക്കം കുറിച്ച് ഫെബ്രുവരി രണ്ടിനു മഞ്ഞനിക്കര ദയറായിലും ഓമല്ലൂർ കുരിശിങ്കലും കൊടിയേറുമെന്നു പെരുന്നാൾ കമ്മിറ്റി ചെയർമാൻ സിംഹാസന പള്ളികളുടെ മെത്രാപ്പോലീത്ത ഗീവർഗീസ് മാർ അത്താനാസിയോസ് പത്രസമ്മേളനത്തിൽ അറിയിച്ചു.
ഫെബ്രുവരി രണ്ടിനു രാവിലെ എട്ടിന് മെത്രാപ്പോലീത്തമാരായ യൂഹോൻ മാർ മിലിത്തിയോസ്, മാത്യൂസ് മാർ തേവോദോസിയോസ്, ഏലിയാസ് മാർ അത്താനാസിയോസ് എന്നിവരുടെ കാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബാനയ്ക്കു ശേഷം മഞ്ഞനിക്കര ദയറായിലും യാക്കോബായ സുറിയാനി സഭയിലെ എല്ലാ പള്ളികളിലും പാത്രിയർക്കാ പതാക ഉയർത്തും. അന്നേ ദിവസം വൈകുന്നേരം 5.30ന് പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ കബറിടത്തിൽനിന്നു ഭക്തിനിർഭരമായി കൊണ്ടുപോകുന്ന പതാക ഓമല്ലൂർ കുരിശിൻതൊട്ടിയിൽ ഗീവർഗീസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത ഉയർത്തും.
അന്ത്യോഖ്യാ പാത്രിയർക്കീസായിരുന്ന മാർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ ബാവാ 1931ലാണ് മലങ്കരയിലെത്തിയത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങൾ സന്ദർശിച്ച് 1932 ഫെബ്രുവരി 11ന് മഞ്ഞനിക്കരയിൽ എത്തുകയും 13ന് ആകസ്മികമായി അന്ത്യം സംഭവിക്കുകയുമാണുണ്ടായത്. മധ്യപൗരസ്ത്യ ദേശത്തിനപ്പുറത്ത് സ്ഥിതി ചെയ്യുന്ന ഏക പാത്രിയർക്കാ കബറിടമാണു മഞ്ഞനിക്കരയിലേത്.
ഫെബ്രുവരി മൂന്നു മുതൽ അഞ്ചുവരെ എല്ലാ ദിവസങ്ങളിലും സന്ധ്യാപ്രാർഥനയെത്തുടർന്ന് കണ്വൻഷൻ പ്രസംഗം ഉണ്ടാകും. അഞ്ചിനു വൈകുന്നേരം നിർധന കുടുംബങ്ങൾക്ക് അരിയും വസ്ത്രങ്ങളും വിതരണം ചെയ്യും. ഏഴിനു രാവിലെ ദയറാ കത്തീഡ്രലിൽ വിശുദ്ധ മൂന്നിന്മേൽ കുർബാന. ഉച്ചകഴിഞ്ഞ് മൂന്നിന് ഓമല്ലൂർ കുരിശിങ്കൽ കാൽനട തീർഥാടക സംഘങ്ങൾക്ക് സ്വീകരണം. സന്ധ്യാപ്രാർഥനയെത്തുടർന്ന് ദയറ അങ്കണത്തിൽ നടക്കുന്ന തീർഥാടക സമ്മേളനത്തിൽ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവാ അധ്യക്ഷത വഹിക്കും. പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ പ്രതിനിധി ലബനൻ ആർച്ച്ബിഷപ് മാർ ക്രിസോസ്റ്റമോസ് മീഖായേൽ ശെമവൂൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. സഭയുടെ മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത അനുഗ്രഹപ്രഭാഷണം നടത്തും. സഭയിലെ മെത്രാപ്പോലീത്തമാരും ജനപ്രതിനിധികളും പങ്കെടുക്കും.
പെരുന്നാൾ സമാപനദിനമായ എട്ടിന് പുലർച്ചെ മൂന്നിന് മാർ സ്തേഫാനോസ് കത്തീഡ്രലിൽ യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലീത്ത വിശുദ്ധ കുർബാന അർപ്പിക്കും. 5.30ന് ദയറ കത്തീഡ്രലിൽ ജോസഫ് മാർ ഗ്രീഗോറിയോസ്, സഖറിയ മാർ പീലക്സിനോസ്, മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്തമാരുടെ കാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബാന. 8.30ന് ദയറാ കത്തീഡ്രലിൽ പെരുന്നാൾ കുർബാനയ്ക്ക് പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ പ്രതിനിധി ആർച്ച്ബിഷപ് ക്രിസോസ്റ്റമോസ് മീഖായേൽ ശെമവൂൻ കാർമികത്വം വഹിക്കും. കബറിങ്കൽ ധൂപപ്രാർഥന, പ്രദക്ഷിണം, നേർച്ചവിളന്പ് എന്നിവ നടക്കും.
പെരുന്നാളിനു തുടക്കം കുറിച്ച് ഫെബ്രുവരി രണ്ടിനു മഞ്ഞനിക്കര ദയറായിലും ഓമല്ലൂർ കുരിശിങ്കലും കൊടിയേറുമെന്നു പെരുന്നാൾ കമ്മിറ്റി ചെയർമാൻ സിംഹാസന പള്ളികളുടെ മെത്രാപ്പോലീത്ത ഗീവർഗീസ് മാർ അത്താനാസിയോസ് പത്രസമ്മേളനത്തിൽ അറിയിച്ചു.
ഫെബ്രുവരി രണ്ടിനു രാവിലെ എട്ടിന് മെത്രാപ്പോലീത്തമാരായ യൂഹോൻ മാർ മിലിത്തിയോസ്, മാത്യൂസ് മാർ തേവോദോസിയോസ്, ഏലിയാസ് മാർ അത്താനാസിയോസ് എന്നിവരുടെ കാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബാനയ്ക്കു ശേഷം മഞ്ഞനിക്കര ദയറായിലും യാക്കോബായ സുറിയാനി സഭയിലെ എല്ലാ പള്ളികളിലും പാത്രിയർക്കാ പതാക ഉയർത്തും. അന്നേ ദിവസം വൈകുന്നേരം 5.30ന് പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ കബറിടത്തിൽനിന്നു ഭക്തിനിർഭരമായി കൊണ്ടുപോകുന്ന പതാക ഓമല്ലൂർ കുരിശിൻതൊട്ടിയിൽ ഗീവർഗീസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത ഉയർത്തും.
അന്ത്യോഖ്യാ പാത്രിയർക്കീസായിരുന്ന മാർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ ബാവാ 1931ലാണ് മലങ്കരയിലെത്തിയത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങൾ സന്ദർശിച്ച് 1932 ഫെബ്രുവരി 11ന് മഞ്ഞനിക്കരയിൽ എത്തുകയും 13ന് ആകസ്മികമായി അന്ത്യം സംഭവിക്കുകയുമാണുണ്ടായത്. മധ്യപൗരസ്ത്യ ദേശത്തിനപ്പുറത്ത് സ്ഥിതി ചെയ്യുന്ന ഏക പാത്രിയർക്കാ കബറിടമാണു മഞ്ഞനിക്കരയിലേത്.
ഫെബ്രുവരി മൂന്നു മുതൽ അഞ്ചുവരെ എല്ലാ ദിവസങ്ങളിലും സന്ധ്യാപ്രാർഥനയെത്തുടർന്ന് കണ്വൻഷൻ പ്രസംഗം ഉണ്ടാകും. അഞ്ചിനു വൈകുന്നേരം നിർധന കുടുംബങ്ങൾക്ക് അരിയും വസ്ത്രങ്ങളും വിതരണം ചെയ്യും. ഏഴിനു രാവിലെ ദയറാ കത്തീഡ്രലിൽ വിശുദ്ധ മൂന്നിന്മേൽ കുർബാന. ഉച്ചകഴിഞ്ഞ് മൂന്നിന് ഓമല്ലൂർ കുരിശിങ്കൽ കാൽനട തീർഥാടക സംഘങ്ങൾക്ക് സ്വീകരണം. സന്ധ്യാപ്രാർഥനയെത്തുടർന്ന് ദയറ അങ്കണത്തിൽ നടക്കുന്ന തീർഥാടക സമ്മേളനത്തിൽ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവാ അധ്യക്ഷത വഹിക്കും. പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ പ്രതിനിധി ലബനൻ ആർച്ച്ബിഷപ് മാർ ക്രിസോസ്റ്റമോസ് മീഖായേൽ ശെമവൂൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. സഭയുടെ മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത അനുഗ്രഹപ്രഭാഷണം നടത്തും. സഭയിലെ മെത്രാപ്പോലീത്തമാരും ജനപ്രതിനിധികളും പങ്കെടുക്കും.
പെരുന്നാൾ സമാപനദിനമായ എട്ടിന് പുലർച്ചെ മൂന്നിന് മാർ സ്തേഫാനോസ് കത്തീഡ്രലിൽ യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലീത്ത വിശുദ്ധ കുർബാന അർപ്പിക്കും. 5.30ന് ദയറ കത്തീഡ്രലിൽ ജോസഫ് മാർ ഗ്രീഗോറിയോസ്, സഖറിയ മാർ പീലക്സിനോസ്, മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്തമാരുടെ കാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബാന. 8.30ന് ദയറാ കത്തീഡ്രലിൽ പെരുന്നാൾ കുർബാനയ്ക്ക് പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ പ്രതിനിധി ആർച്ച്ബിഷപ് ക്രിസോസ്റ്റമോസ് മീഖായേൽ ശെമവൂൻ കാർമികത്വം വഹിക്കും. കബറിങ്കൽ ധൂപപ്രാർഥന, പ്രദക്ഷിണം, നേർച്ചവിളന്പ് എന്നിവ നടക്കും.