കൊച്ചി: വരാൻപോകുന്ന കേന്ദ്ര, സംസ്ഥാന ബജറ്റുകളിൽ കർഷകരെ അവഗണിച്ചാൽ തെരഞ്ഞെടുപ്പുകളിൽ തിരിച്ചടിയുണ്ടാകുമെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യൻ. കഴിഞ്ഞ ബജറ്റുകളിലെ പ്രഖ്യാപനങ്ങളിൽ എന്തൊക്കെ നടപ്പിലാക്കിയെന്നു സർക്കാരുകൾ ധവളപത്രമിറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തെയും സംസ്ഥാനത്തെയും സന്പദ്ഘടന തകർന്നിരിക്കുന്നു. തൊഴിലില്ലായ്മ രൂക്ഷമാണ്. കാർഷികമേഖലയുടെ വൻ തകർച്ച തുടരുന്നു.
ഭൂനികുതി വർധിപ്പിച്ചും കൃഷിഭൂമിയുടെ അടിസ്ഥാനവില ഉയർത്തി ക്രയവിക്രയങ്ങൾ നിശ്ചലമാക്കിയും അസംഘടിത കർഷകരുടെമേൽ അമിതഭാരം അടിച്ചേൽപ്പിക്കാൻ അനുവദിക്കില്ല. തദ്ദേശസ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പുകളിൽ വോട്ടുചെയ്യാൻ വേണ്ടിയുള്ള ആയുധം മാത്രമായി ബജറ്റിനെ സംസ്ഥാന സർക്കാർ മാറ്റരുതെന്നും കാർഷികമേഖലയുടെ സമഗ്രവികസനത്തിനുതകുന്ന വ്യക്തവും പ്രായോഗികവുമായ നിർദേശങ്ങൾ ബജറ്റിലുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഭൂനികുതി വർധിപ്പിച്ചും കൃഷിഭൂമിയുടെ അടിസ്ഥാനവില ഉയർത്തി ക്രയവിക്രയങ്ങൾ നിശ്ചലമാക്കിയും അസംഘടിത കർഷകരുടെമേൽ അമിതഭാരം അടിച്ചേൽപ്പിക്കാൻ അനുവദിക്കില്ല. തദ്ദേശസ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പുകളിൽ വോട്ടുചെയ്യാൻ വേണ്ടിയുള്ള ആയുധം മാത്രമായി ബജറ്റിനെ സംസ്ഥാന സർക്കാർ മാറ്റരുതെന്നും കാർഷികമേഖലയുടെ സമഗ്രവികസനത്തിനുതകുന്ന വ്യക്തവും പ്രായോഗികവുമായ നിർദേശങ്ങൾ ബജറ്റിലുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.