കൊച്ചി: മിനിമം വേതന നിയമപ്രകാരം ഷെഡ്യൂൾ ചെയ്ത തൊഴിൽ മേഖലകളിലെ ശന്പള വിതരണത്തിന്റെ രേഖകൾ ലേബർ കമ്മീഷണറേറ്റിന്റെ വേജ് പേമെന്റ് സിസ്റ്റത്തിൽ അപ്ലോഡ് ചെയ്യണമെന്ന ചട്ട ഭേദഗതി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവച്ചു. ശന്പളം വേജ് പേമെന്റ് സംവിധാനത്തിലൂടെ ബാങ്ക് അക്കൗണ്ട് വഴി നൽകണമെന്ന വ്യവസ്ഥ നിയമ വിരുദ്ധമാണെന്നു വിലയിരുത്തി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. 2015 ജൂലൈയിൽ കൊണ്ടുവന്ന ചട്ടഭേദഗതി ഹൈക്കോടതി സിംഗിൾ ബെഞ്ച് ശരിവച്ചിരുന്നു. ഇതിനെതിരേ സിമാക്സ് പ്ലാന്റ് പ്രൈവറ്റ് ലിമിറ്റഡ്, ടിസിഎസ് തുടങ്ങിയവർ നൽകിയ അപ്പീലിലാണു ഡിവിഷൻ ബെഞ്ചിന്റെ തീരുമാനം.'
ബാങ്ക് അക്കൗണ്ട് മുഖേനയോ പണമായോ ചെക്കായോ ശന്പളം നൽകാമെന്നു മിനിമം വേതന നിയമം പറയുന്പോൾ ഇതിനെതിരായ ചട്ടഭേദഗതി നിയമവിരുദ്ധമാണെന്നു കോടതി പറഞ്ഞു. ബാങ്ക് അക്കൗണ്ട് വഴി മാത്രമേ ശന്പളം നൽകാവൂ എന്നു നിഷ്കർഷിക്കാൻ കഴിയില്ല. നിലവിൽ 16 ബാങ്കുകളുടെ അക്കൗണ്ട് വഴിയാണ് ശന്പളം നൽകുന്നത്. ഏതു ബാങ്ക് അക്കൗണ്ട് വഴി പണം ലഭിക്കണമെന്നു തൊഴിലാളിയാണു തീരുമാനിക്കേണ്ടത്.
ഇക്കാര്യം തൊഴിലുടമയ്ക്കോ വകുപ്പിനോ നിഷ്കർഷിക്കാൻ കഴിയില്ല. വേജ് പേമെന്റ് സംവിധാനം വഴിയുള്ള ശന്പള വിതരണം തൊഴിലാളിയുടെ അനുമതിയോടെ മാത്രമേ നടപ്പാക്കാനാവൂ. തൊഴിലാളിയുടെ അനുമതിയോടെ നിശ്ചിത ബാങ്ക് അക്കൗണ്ട് മുഖേന ശന്പളം നൽകിയെന്ന പേരിൽ തൊഴിലുടമയ്ക്കു പിഴ ചുമത്തരുതെന്നും ഹൈക്കോടതി നിർദേശിച്ചു.
സ്വകാര്യ ആശുപത്രികൾ, ഡിസ്പെൻസറികൾ, ഫാർമസികൾ, കടകൾ, സെക്യൂരിറ്റി സർവീസ്, കംപ്യൂട്ടർ സോഫ്റ്റ്വെയർ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകേതര തൊഴിലുകൾ തുടങ്ങിയ മേഖലകളെയാണു ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇത്തരം സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വേതന വിവരങ്ങൾ തൊഴിൽ വകുപ്പിന്റെ വേജ് പേമെന്റ് സംവിധാനത്തിൽ ഡിജിറ്റലായി അപ്ലോഡ് ചെയ്യാനും വേതനം ബാങ്ക് അക്കൗണ്ട് വഴി നൽകാനുമായിരുന്നു ചട്ടഭേദഗതി.
വിവരങ്ങൾ അപ്ലോഡ് ചെയ്യണമെന്ന വ്യവസ്ഥ പ്രായോഗികമല്ലെന്നും ശന്പളത്തിന്റെ രഹസ്യസ്വഭാവം നഷ്ടമാകുമെന്നുമായിരുന്നു അപ്പീലിലെ വാദം. ജീവനക്കാർക്കു മിനിമം വേതനം ഉറപ്പാക്കുന്നുണ്ടോയെന്നു നിരീക്ഷിക്കാൻ സർക്കാരിനു കഴിയുമെന്നു ഹൈക്കോടതി വ്യക്തമാക്കി. ശന്പള വിതരണ രേഖകൾ പരന്പരാഗത രീതിയിൽ രജിസ്റ്ററിൽ രേഖപ്പെടുത്തുന്പോൾ രണ്ടു രജിസ്റ്ററുകൾ സൂക്ഷിച്ചു തട്ടിപ്പു നടത്താനിടയുണ്ട്. പുതിയ സംവിധാനത്തിൽ വേതന വിവരങ്ങൾ വിരൽത്തുന്പിൽ ലഭ്യമാകും. സ്ഥാപനങ്ങളിൽ നേരിട്ടെത്തി പരിശോധന നടത്തുന്ന രീതിയേക്കാൾ ഫലപ്രദമാണിതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ബാങ്ക് അക്കൗണ്ട് മുഖേനയോ പണമായോ ചെക്കായോ ശന്പളം നൽകാമെന്നു മിനിമം വേതന നിയമം പറയുന്പോൾ ഇതിനെതിരായ ചട്ടഭേദഗതി നിയമവിരുദ്ധമാണെന്നു കോടതി പറഞ്ഞു. ബാങ്ക് അക്കൗണ്ട് വഴി മാത്രമേ ശന്പളം നൽകാവൂ എന്നു നിഷ്കർഷിക്കാൻ കഴിയില്ല. നിലവിൽ 16 ബാങ്കുകളുടെ അക്കൗണ്ട് വഴിയാണ് ശന്പളം നൽകുന്നത്. ഏതു ബാങ്ക് അക്കൗണ്ട് വഴി പണം ലഭിക്കണമെന്നു തൊഴിലാളിയാണു തീരുമാനിക്കേണ്ടത്.
ഇക്കാര്യം തൊഴിലുടമയ്ക്കോ വകുപ്പിനോ നിഷ്കർഷിക്കാൻ കഴിയില്ല. വേജ് പേമെന്റ് സംവിധാനം വഴിയുള്ള ശന്പള വിതരണം തൊഴിലാളിയുടെ അനുമതിയോടെ മാത്രമേ നടപ്പാക്കാനാവൂ. തൊഴിലാളിയുടെ അനുമതിയോടെ നിശ്ചിത ബാങ്ക് അക്കൗണ്ട് മുഖേന ശന്പളം നൽകിയെന്ന പേരിൽ തൊഴിലുടമയ്ക്കു പിഴ ചുമത്തരുതെന്നും ഹൈക്കോടതി നിർദേശിച്ചു.
സ്വകാര്യ ആശുപത്രികൾ, ഡിസ്പെൻസറികൾ, ഫാർമസികൾ, കടകൾ, സെക്യൂരിറ്റി സർവീസ്, കംപ്യൂട്ടർ സോഫ്റ്റ്വെയർ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകേതര തൊഴിലുകൾ തുടങ്ങിയ മേഖലകളെയാണു ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇത്തരം സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വേതന വിവരങ്ങൾ തൊഴിൽ വകുപ്പിന്റെ വേജ് പേമെന്റ് സംവിധാനത്തിൽ ഡിജിറ്റലായി അപ്ലോഡ് ചെയ്യാനും വേതനം ബാങ്ക് അക്കൗണ്ട് വഴി നൽകാനുമായിരുന്നു ചട്ടഭേദഗതി.
വിവരങ്ങൾ അപ്ലോഡ് ചെയ്യണമെന്ന വ്യവസ്ഥ പ്രായോഗികമല്ലെന്നും ശന്പളത്തിന്റെ രഹസ്യസ്വഭാവം നഷ്ടമാകുമെന്നുമായിരുന്നു അപ്പീലിലെ വാദം. ജീവനക്കാർക്കു മിനിമം വേതനം ഉറപ്പാക്കുന്നുണ്ടോയെന്നു നിരീക്ഷിക്കാൻ സർക്കാരിനു കഴിയുമെന്നു ഹൈക്കോടതി വ്യക്തമാക്കി. ശന്പള വിതരണ രേഖകൾ പരന്പരാഗത രീതിയിൽ രജിസ്റ്ററിൽ രേഖപ്പെടുത്തുന്പോൾ രണ്ടു രജിസ്റ്ററുകൾ സൂക്ഷിച്ചു തട്ടിപ്പു നടത്താനിടയുണ്ട്. പുതിയ സംവിധാനത്തിൽ വേതന വിവരങ്ങൾ വിരൽത്തുന്പിൽ ലഭ്യമാകും. സ്ഥാപനങ്ങളിൽ നേരിട്ടെത്തി പരിശോധന നടത്തുന്ന രീതിയേക്കാൾ ഫലപ്രദമാണിതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.