കോട്ടയം: സ്വർണാഭരണങ്ങൾക്കു ബിഐഎസ് ഹാൾമാർക്കിംഗ് നിർബന്ധമാക്കിയെങ്കിലും പഴയ സ്വർണാഭരണങ്ങൾ വിൽക്കുന്നതിനോ മാറ്റി വാങ്ങുന്നതിനോ തടസങ്ങളില്ലെന്നു ഓൾ കേരള ഗോൾഡ് മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
ഹാൾമാർക്കിംഗ് നിർബന്ധമാക്കിയതോടെ പഴയ സ്വർണാഭരണങ്ങൾ വിൽക്കുന്പോൾ മൂല്യം ലഭിക്കില്ലെന്നും വിലയ്ക്കെടുക്കില്ലെന്നുമുള്ള പ്രചാരണം അടിസ്ഥാന രഹിതമാണ്. 14, 18, 21, 22 കാരറ്റിലുള്ള ആഭരണങ്ങൾക്ക് പ്യൂരിറ്റി അനുസരിച്ചു വില ലഭിക്കുമെന്നു ഭാരവാഹികൾ പറഞ്ഞു. പത്രസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് ജസ്റ്റിൻ പാലത്ര, വർക്കിംഗ് ജനറൽ സെക്രട്ടറി രാജൻ ജെ. തോപ്പിൽ, ട്രഷറർ പി.വി. തോമസ് എന്നിവർ പങ്കെടുത്തു.
ഹാൾമാർക്കിംഗ് നിർബന്ധമാക്കിയതോടെ പഴയ സ്വർണാഭരണങ്ങൾ വിൽക്കുന്പോൾ മൂല്യം ലഭിക്കില്ലെന്നും വിലയ്ക്കെടുക്കില്ലെന്നുമുള്ള പ്രചാരണം അടിസ്ഥാന രഹിതമാണ്. 14, 18, 21, 22 കാരറ്റിലുള്ള ആഭരണങ്ങൾക്ക് പ്യൂരിറ്റി അനുസരിച്ചു വില ലഭിക്കുമെന്നു ഭാരവാഹികൾ പറഞ്ഞു. പത്രസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് ജസ്റ്റിൻ പാലത്ര, വർക്കിംഗ് ജനറൽ സെക്രട്ടറി രാജൻ ജെ. തോപ്പിൽ, ട്രഷറർ പി.വി. തോമസ് എന്നിവർ പങ്കെടുത്തു.