ഏറ്റുമാനൂർ: സൗദിയിൽ ജോലി ചെയ്യുന്ന കോട്ടയം സ്വദേശിനിയായ നഴ്സിനു കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. സൗദിയിലെ സ്വകാര്യ ആശുപത്രിയായ അൽ ഹയത് നാഷണലിലെ നഴ്സാണ് ഇവർ. ഇതേ ആശുപത്രിയിലെതന്നെ ഫിലിപ്പീൻ സ്വദേശിനിയായ നഴ്സിനും കൊറോണ പിടിപെട്ടിട്ടുണ്ട്.
ആദ്യം രോഗം പിടിപെട്ടതു ഫിലിപ്പീൻ സ്വദേശിനിക്കായിരുന്നു. ഇവരെ ചികിത്സിക്കുന്നതിനിടയിലാണ് മലയാളി നഴ്സിനും രോഗം പകർന്നത്. ഗുരുതരമായ രോഗം ബാധിച്ചിട്ടും ആശുപത്രി അധികൃതർ വേണ്ട മുൻ കരുതലുകൾ സ്വീകരിക്കുന്നില്ലെന്ന് ജീവനക്കാർ ആരോപിക്കുന്നു.
വൈറസ് പടരുന്നതു ഭയന്നു പല ജീവനക്കാരും ആശുപത്രിയിലേക്കു ജോലിക്കായി എത്തുന്നില്ല. അൽ ഹയത് നാഷണൽ ആശുപത്രിയിൽ ഇതിനുള്ള ചികിത്സ ഇല്ലാതിരുന്നിട്ടും സർക്കാർ ആശുപത്രിയിലേക്കു രോഗിയെ മാറ്റാനും ആശുപത്രി അധികൃതർ തയാറാകുന്നില്ല. രോഗവിവരം റിപ്പോർട്ട് ചെയ്യാതെ മറച്ചുവയ്ക്കുകയാണ് അധികൃതരെന്നു നഴ്സുമാർ പറയുന്നു. സംഭവം ഇന്ത്യൻ എംബസിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും ഇവർ പറഞ്ഞു.
ചൈനയിലാണ് കോറോണ വൈറസ് ബാധ ഗുരുതര ഭീഷണി ഉയർത്തുന്നത്. 17 പേർ ഇതിനകം മരിച്ചു. നാനൂറ്റന്പതോളം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. അന്പതിലേറെ പേർ ഗുരുതരാവസ്ഥയിലാണ്. ചൈനയിലെ വുഹാൻ നഗരത്തിലാണ് രോഗം ആദ്യം റിപ്പോർട്ട് ചെയ്തത്. മനുഷ്യരിൽനിന്നു മനുഷ്യരിലേക്കു പടരുമെന്നതാണ് രോഗത്തെ കൂടുതൽ അപകടകാരിയാക്കുന്നത്.
ഇന്ത്യയിലും വിമാനത്താവളങ്ങളിൽ അടക്കം പരിശോധന കർശനമാക്കി. കൊച്ചി, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് എന്നിവടങ്ങളിൽ പ്രത്യേക പരിശോധന ആരംഭിച്ചിട്ടുണ്ട്. സൗദിയിൽ രോഗം സ്ഥിരീകരിച്ചതോടെ കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും ആരോഗ്യപ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു.
ആദ്യം രോഗം പിടിപെട്ടതു ഫിലിപ്പീൻ സ്വദേശിനിക്കായിരുന്നു. ഇവരെ ചികിത്സിക്കുന്നതിനിടയിലാണ് മലയാളി നഴ്സിനും രോഗം പകർന്നത്. ഗുരുതരമായ രോഗം ബാധിച്ചിട്ടും ആശുപത്രി അധികൃതർ വേണ്ട മുൻ കരുതലുകൾ സ്വീകരിക്കുന്നില്ലെന്ന് ജീവനക്കാർ ആരോപിക്കുന്നു.
വൈറസ് പടരുന്നതു ഭയന്നു പല ജീവനക്കാരും ആശുപത്രിയിലേക്കു ജോലിക്കായി എത്തുന്നില്ല. അൽ ഹയത് നാഷണൽ ആശുപത്രിയിൽ ഇതിനുള്ള ചികിത്സ ഇല്ലാതിരുന്നിട്ടും സർക്കാർ ആശുപത്രിയിലേക്കു രോഗിയെ മാറ്റാനും ആശുപത്രി അധികൃതർ തയാറാകുന്നില്ല. രോഗവിവരം റിപ്പോർട്ട് ചെയ്യാതെ മറച്ചുവയ്ക്കുകയാണ് അധികൃതരെന്നു നഴ്സുമാർ പറയുന്നു. സംഭവം ഇന്ത്യൻ എംബസിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും ഇവർ പറഞ്ഞു.
ചൈനയിലാണ് കോറോണ വൈറസ് ബാധ ഗുരുതര ഭീഷണി ഉയർത്തുന്നത്. 17 പേർ ഇതിനകം മരിച്ചു. നാനൂറ്റന്പതോളം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. അന്പതിലേറെ പേർ ഗുരുതരാവസ്ഥയിലാണ്. ചൈനയിലെ വുഹാൻ നഗരത്തിലാണ് രോഗം ആദ്യം റിപ്പോർട്ട് ചെയ്തത്. മനുഷ്യരിൽനിന്നു മനുഷ്യരിലേക്കു പടരുമെന്നതാണ് രോഗത്തെ കൂടുതൽ അപകടകാരിയാക്കുന്നത്.
ഇന്ത്യയിലും വിമാനത്താവളങ്ങളിൽ അടക്കം പരിശോധന കർശനമാക്കി. കൊച്ചി, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് എന്നിവടങ്ങളിൽ പ്രത്യേക പരിശോധന ആരംഭിച്ചിട്ടുണ്ട്. സൗദിയിൽ രോഗം സ്ഥിരീകരിച്ചതോടെ കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും ആരോഗ്യപ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു.