തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിനെ തരംതാഴ്ത്തണമെന്നാവശ്യപ്പെട്ടു സംസ്ഥാന സർക്കാർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു ശിപാർശ സമർപ്പിച്ചു. ഡിജിപി സ്ഥാനത്തുനിന്ന് എഡിജിപിയായി തരംതാഴ്ത്തണമെന്നാണു ശിപാർശ.
സർക്കാർവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിനും അനുമതിയില്ലാതെ പുസ്തകം എഴുതിയതിനും അച്ചടക്ക നടപടി നേരിട്ട ഉദ്യോഗസ്ഥനാണു ജേക്കബ് തോമസെന്നാണ് അദ്ദേഹത്തെ തരംതാഴ്ത്തുന്നതിനുള്ള കാരണങ്ങളായി സംസ്ഥാന സർക്കാർ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാൽ മാത്രമേ സംസ്ഥാനത്തിനു തരം താഴ്ത്തൽ നടപടികളുമായി മുന്നോട്ടുപോകാനാവൂ.
സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസ് വരുന്ന മേയ് 31 നാണു സർവീസിൽ നിന്നു വിരമിക്കുന്നത്.
മന്ത്രി ഇ.പി. ജയരാജനെതിരേ ബന്ധു നിയമന വിവാദത്തിൽ ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടറായിരിക്കെ കേസെടുത്തതാണ് സർക്കാരും ജേക്കബ് തോമസും തമ്മിൽ അകൽച്ച ഉണ്ടാകാനുള്ള കാരണങ്ങളിൽ പ്രധാനം.
സർക്കാർവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിനും അനുമതിയില്ലാതെ പുസ്തകം എഴുതിയതിനും അച്ചടക്ക നടപടി നേരിട്ട ഉദ്യോഗസ്ഥനാണു ജേക്കബ് തോമസെന്നാണ് അദ്ദേഹത്തെ തരംതാഴ്ത്തുന്നതിനുള്ള കാരണങ്ങളായി സംസ്ഥാന സർക്കാർ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാൽ മാത്രമേ സംസ്ഥാനത്തിനു തരം താഴ്ത്തൽ നടപടികളുമായി മുന്നോട്ടുപോകാനാവൂ.
സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസ് വരുന്ന മേയ് 31 നാണു സർവീസിൽ നിന്നു വിരമിക്കുന്നത്.
മന്ത്രി ഇ.പി. ജയരാജനെതിരേ ബന്ധു നിയമന വിവാദത്തിൽ ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടറായിരിക്കെ കേസെടുത്തതാണ് സർക്കാരും ജേക്കബ് തോമസും തമ്മിൽ അകൽച്ച ഉണ്ടാകാനുള്ള കാരണങ്ങളിൽ പ്രധാനം.