തിരുവനന്തപുരം: സംസ്ഥാനം ഗുരുതര സാന്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്പോഴും നിരവധി തസ്തികകൾ സൃഷ്ടിച്ചു മന്ത്രിസഭ. അടുത്തിടെ കാര്യവട്ടം കേന്ദ്രമാക്കി ആരംഭിച്ച അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്വേർ കേന്ദ്രത്തിന് (ഐസിഫോസ്) അടക്കം കോടികൾ ബാധ്യതയാകുന്ന നിരവധി തസ്തികളാണ് ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിലും സൃഷ്ടിച്ചത്.
കഴിഞ്ഞ മന്ത്രിസഭാ യോഗങ്ങളിലെല്ലാം കൂടി ആയിരക്കണക്കിനു തസ്തികകളാണു സൃഷ്ടിച്ചത്. ലക്ഷങ്ങൾ ശന്പളം നൽകേണ്ട അസോസിയറ്റ് പ്രഫസർ/ അസിസ്റ്റന്റ് പ്രഫസർ, ടെക്നിക്കൽ കോ- ഓർഡിനേറ്റർ ഉൾപ്പെടെ 15 തസ്തികകൾ സൃഷ്ടിക്കാൻ ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. അത്യാവശ്യമില്ലാത്ത സ്ഥാപനങ്ങൾക്കായി കോടികൾ ബാധ്യത വരുന്ന തസ്തികകൾ ഇപ്പോൾ നേരിടുന്ന സാന്പത്തിക പ്രതിസന്ധിക്കിടയിലും സൃഷ്ടിക്കുന്ന നടപടിയിൽ ചില മന്ത്രിമാർക്ക് അതൃപ്തിയുണ്ടെന്നു സൂചനയുണ്ട്.
ഇതോടൊപ്പം സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൽ ക്ലാർക്കുമാരുടെ 44 താത്കാലിക തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. പിഎസ്സി എൽഡി ക്ലാർക്ക് റാങ്ക് ലിസ്റ്റ് നിലവിൽ ഇരിക്കേയാണു സർക്കാരിനു നേരിട്ടു നിയമനം നടത്താനായി താൽക്കാലിക തസ്തികകൾ സൃഷ്ടിച്ചതെന്നാണ് ആരോപണം.
ഇടുക്കിയിൽ ആരംഭിച്ച ശാന്തൻപാറ ഗവണ്മെന്റ് ആർട്സ് ആൻഡ് സയൻസ് കോളജിൽ മൂന്ന് അനധ്യാപക തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു. കേരഫെഡിന്റെ സ്റ്റാഫ് പാറ്റേണ് അംഗീകരിക്കാനും തീരുമാനിച്ചു. അംഗീകൃത തസ്തികകൾ മാത്രമേ സ്റ്റാഫ് പാറ്റേണിൽ ഉൾപ്പെടുത്താൻ പാടുള്ളൂ എന്ന നിബന്ധനയോടെയാണ് അംഗീകാരം നൽകിയത്. കെഎസ്ഐഡിസി ജീവനക്കാർക്ക് പത്താം ശന്പള പരിഷ്ക്കരണ ശിപാർശകൾ 2014 ജൂലൈ ഒന്നു മുതൽ പ്രാബല്യത്തോടെ നടപ്പാക്കും.
കഴിഞ്ഞ മന്ത്രിസഭാ യോഗങ്ങളിലെല്ലാം കൂടി ആയിരക്കണക്കിനു തസ്തികകളാണു സൃഷ്ടിച്ചത്. ലക്ഷങ്ങൾ ശന്പളം നൽകേണ്ട അസോസിയറ്റ് പ്രഫസർ/ അസിസ്റ്റന്റ് പ്രഫസർ, ടെക്നിക്കൽ കോ- ഓർഡിനേറ്റർ ഉൾപ്പെടെ 15 തസ്തികകൾ സൃഷ്ടിക്കാൻ ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. അത്യാവശ്യമില്ലാത്ത സ്ഥാപനങ്ങൾക്കായി കോടികൾ ബാധ്യത വരുന്ന തസ്തികകൾ ഇപ്പോൾ നേരിടുന്ന സാന്പത്തിക പ്രതിസന്ധിക്കിടയിലും സൃഷ്ടിക്കുന്ന നടപടിയിൽ ചില മന്ത്രിമാർക്ക് അതൃപ്തിയുണ്ടെന്നു സൂചനയുണ്ട്.
ഇതോടൊപ്പം സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൽ ക്ലാർക്കുമാരുടെ 44 താത്കാലിക തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. പിഎസ്സി എൽഡി ക്ലാർക്ക് റാങ്ക് ലിസ്റ്റ് നിലവിൽ ഇരിക്കേയാണു സർക്കാരിനു നേരിട്ടു നിയമനം നടത്താനായി താൽക്കാലിക തസ്തികകൾ സൃഷ്ടിച്ചതെന്നാണ് ആരോപണം.
ഇടുക്കിയിൽ ആരംഭിച്ച ശാന്തൻപാറ ഗവണ്മെന്റ് ആർട്സ് ആൻഡ് സയൻസ് കോളജിൽ മൂന്ന് അനധ്യാപക തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു. കേരഫെഡിന്റെ സ്റ്റാഫ് പാറ്റേണ് അംഗീകരിക്കാനും തീരുമാനിച്ചു. അംഗീകൃത തസ്തികകൾ മാത്രമേ സ്റ്റാഫ് പാറ്റേണിൽ ഉൾപ്പെടുത്താൻ പാടുള്ളൂ എന്ന നിബന്ധനയോടെയാണ് അംഗീകാരം നൽകിയത്. കെഎസ്ഐഡിസി ജീവനക്കാർക്ക് പത്താം ശന്പള പരിഷ്ക്കരണ ശിപാർശകൾ 2014 ജൂലൈ ഒന്നു മുതൽ പ്രാബല്യത്തോടെ നടപ്പാക്കും.