ഉഴവൂർ: ഭൂമിയുടെ വിസ്തീർണം ക്രമപ്പെടുത്തി നൽകാനായി കൈക്കൂലി വാങ്ങിയ മീനച്ചിൽ താലൂക്ക് ഹെഡ്സർവേയറും സർവേയറും അറസ്റ്റിലായി. അരീക്കര വലിയവീട്ടിൽ വി.ടി. കുരുവിള (കുട്ടി) തന്റെ പേരിലുള്ള സ്ഥലം ആധാരത്തിലുള്ള വിസ്തീർണം കൃത്യമായി രേഖപ്പെടുത്തി നൽകാനായി കഴിഞ്ഞ ഏഴു വർഷമായി കയറിയിറങ്ങി നടക്കുകയായിരുന്നു. അതിനിടയിൽ കൈക്കൂലി വാങ്ങിയ സർവേയർമാരാണ് വിജിലൻസ് പിടിയിലായത്. മീനച്ചിൽ താലൂക്ക് ഹെഡ് സർവേയർ കൊല്ലം തൃക്കരുവ അഞ്ചുവിളാകം എസ്. സജീവ് (52), സർവേയർ തിരുവനന്തപുരം നെയ്യാറ്റിൻകര താഴെനിന്ന് ജോയിഭവൻ സ്വദേശി ജോയിക്കുട്ടി (51) എന്നിവരാണ് ഇന്നലെ പിടിയിലായത്.
കുരുവിളയുടെ ഉടമസ്ഥതയിൽ ആകെയുള്ള 24 സെന്റ് സ്ഥലം റീസർവേയിലൂടെ രേഖകളിൽ 17 സെന്റ് എന്നു വന്നതോടെയാണ് യഥാർഥ അളവ് രേഖപ്പെടുത്തി കിട്ടാൻ കുരുവിള സർക്കാർ ഓഫീസുകൾ കയറിത്തുടങ്ങിയത്. വെളിയന്നൂർ വില്ലേജിൽ കരമടച്ചിരുന്നപ്പോൾ 24 സെന്റ് സ്ഥലമുണ്ടായിരുന്നെങ്കിലും ഉഴവൂരിലേക്കു മാറുകയും റീസർവേ നടക്കുകയും ചെയ്തതോടെയാണ് 17 സെന്റ് ആയി രേഖകളിൽ മാറിയതെന്ന് ഓട്ടോഡ്രൈവറായ കുട്ടി പറയുന്നു. മക്കളിൽ മൂത്തയാൾക്കു വീടുവയ്ക്കാനായി ഭൂമി ആധാരം ചെയ്തു നൽകാനാണ് യഥാർഥ വിസ്തീർണം രേഖപ്പെടുത്തിക്കിട്ടാൻ ശ്രമിച്ചത്.
മീനച്ചിൽ താലൂക്ക് ഓഫീസിൽ നൽകിയ അപേക്ഷയിൽ നടപടികളുണ്ടാകാതെ വന്നതോടെ ജില്ലാ ഓഫീസിലും പരാതികളും അപേക്ഷകളും നൽകി. വർഷങ്ങൾ കാത്തിരുന്നെങ്കിലും നടപടികളുണ്ടായില്ല. ഇതിനിടയിൽ മൂന്നു തവണ സ്ഥലം അളന്നുതിട്ടപ്പെടുത്തിയെങ്കിലും രേഖപ്പെടുത്തൽ നടന്നില്ല. ഈ അളവുകൾക്കെല്ലാം പണവും വാഹനസൗകര്യങ്ങളും വാങ്ങിയതായി കുട്ടി പറയുന്നു.
വീണ്ടും താലൂക്ക് ഓഫീസിനെത്തന്നെ ആശ്രയിച്ചതോടെ അപേക്ഷയടങ്ങിയ ഫയൽ കാണുന്നില്ലെന്ന മറുപടി ലഭിച്ചു. കുരുവിള നേരിട്ട് ഇടപെട്ടു ഫയൽ ഇതേഓഫീസിൽനിന്നുതന്നെ കണ്ടെത്തിയെങ്കിലും വീണ്ടും നടപടി വൈകി. ഒടുവിൽ ഇന്നലെ ഭൂമി അളക്കാൻ ആളെത്തുമെന്നും രണ്ടായിരം രൂപ വീതം രണ്ടു പേർക്കു നൽകണമെന്നും സർവേ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു.
കുരുവിള ഈ വിവരം വിജിലൻസ് എസ്പി പി.ജി. വിനോദ്കുമാറിനെ അറിയിച്ചു. ഇന്നലെ സ്ഥലം അളക്കാനെത്തിയ ഹെഡ് സർവേയർക്കും സർവേയർക്കും ആവശ്യപ്പെട്ടതനുസരിച്ചു കുരുവിള നൽകിയതു വിജിലൻസ് നൽകിയ നോട്ടുകളായിരുന്നു. ഈ നോട്ടുകൾ വാങ്ങിയവർ വിജിലൻസ് പിടിയിലാവുകയായിരുന്നു. വിജിലൻസ് ഡിവൈഎസ്പി എൻ. രാജൻ, സിഐമാരായ റിജോ പി. ജോസഫ്, രാജൻ കെ. അരമന, എസ്. ബിനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഉദ്യോഗസ്ഥരെ പിടികൂടിയത്.
കുരുവിളയുടെ ഉടമസ്ഥതയിൽ ആകെയുള്ള 24 സെന്റ് സ്ഥലം റീസർവേയിലൂടെ രേഖകളിൽ 17 സെന്റ് എന്നു വന്നതോടെയാണ് യഥാർഥ അളവ് രേഖപ്പെടുത്തി കിട്ടാൻ കുരുവിള സർക്കാർ ഓഫീസുകൾ കയറിത്തുടങ്ങിയത്. വെളിയന്നൂർ വില്ലേജിൽ കരമടച്ചിരുന്നപ്പോൾ 24 സെന്റ് സ്ഥലമുണ്ടായിരുന്നെങ്കിലും ഉഴവൂരിലേക്കു മാറുകയും റീസർവേ നടക്കുകയും ചെയ്തതോടെയാണ് 17 സെന്റ് ആയി രേഖകളിൽ മാറിയതെന്ന് ഓട്ടോഡ്രൈവറായ കുട്ടി പറയുന്നു. മക്കളിൽ മൂത്തയാൾക്കു വീടുവയ്ക്കാനായി ഭൂമി ആധാരം ചെയ്തു നൽകാനാണ് യഥാർഥ വിസ്തീർണം രേഖപ്പെടുത്തിക്കിട്ടാൻ ശ്രമിച്ചത്.
മീനച്ചിൽ താലൂക്ക് ഓഫീസിൽ നൽകിയ അപേക്ഷയിൽ നടപടികളുണ്ടാകാതെ വന്നതോടെ ജില്ലാ ഓഫീസിലും പരാതികളും അപേക്ഷകളും നൽകി. വർഷങ്ങൾ കാത്തിരുന്നെങ്കിലും നടപടികളുണ്ടായില്ല. ഇതിനിടയിൽ മൂന്നു തവണ സ്ഥലം അളന്നുതിട്ടപ്പെടുത്തിയെങ്കിലും രേഖപ്പെടുത്തൽ നടന്നില്ല. ഈ അളവുകൾക്കെല്ലാം പണവും വാഹനസൗകര്യങ്ങളും വാങ്ങിയതായി കുട്ടി പറയുന്നു.
വീണ്ടും താലൂക്ക് ഓഫീസിനെത്തന്നെ ആശ്രയിച്ചതോടെ അപേക്ഷയടങ്ങിയ ഫയൽ കാണുന്നില്ലെന്ന മറുപടി ലഭിച്ചു. കുരുവിള നേരിട്ട് ഇടപെട്ടു ഫയൽ ഇതേഓഫീസിൽനിന്നുതന്നെ കണ്ടെത്തിയെങ്കിലും വീണ്ടും നടപടി വൈകി. ഒടുവിൽ ഇന്നലെ ഭൂമി അളക്കാൻ ആളെത്തുമെന്നും രണ്ടായിരം രൂപ വീതം രണ്ടു പേർക്കു നൽകണമെന്നും സർവേ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു.
കുരുവിള ഈ വിവരം വിജിലൻസ് എസ്പി പി.ജി. വിനോദ്കുമാറിനെ അറിയിച്ചു. ഇന്നലെ സ്ഥലം അളക്കാനെത്തിയ ഹെഡ് സർവേയർക്കും സർവേയർക്കും ആവശ്യപ്പെട്ടതനുസരിച്ചു കുരുവിള നൽകിയതു വിജിലൻസ് നൽകിയ നോട്ടുകളായിരുന്നു. ഈ നോട്ടുകൾ വാങ്ങിയവർ വിജിലൻസ് പിടിയിലാവുകയായിരുന്നു. വിജിലൻസ് ഡിവൈഎസ്പി എൻ. രാജൻ, സിഐമാരായ റിജോ പി. ജോസഫ്, രാജൻ കെ. അരമന, എസ്. ബിനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഉദ്യോഗസ്ഥരെ പിടികൂടിയത്.