കൊച്ചി: അണ്ടർവാട്ടർ ടണൽ എക്സിബിഷൻ നടത്തുന്നതിനായി കൈക്കൂലി ആവശ്യപ്പെട്ടെന്നു സംരംഭക. ആലപ്പുഴ നഗരസഭാ ചെയർമാനെതിരേ യാണ് ആരോപണം. എക്സിബിഷനാവശ്യമായ പ്രവർത്തനാനുമതിയും മറ്റു ലൈസൻസുകളും വേഗത്തിൽ ലഭിക്കുന്നതിന് പത്ത് ലക്ഷം രൂപ നൽകണമെന്ന് ചെയർമാൻ ആവശ്യപ്പെട്ടതായി നീൽ എന്റർടെയ്ൻമെന്റ് സംരംഭക ആർച്ച ഉണ്ണി പത്രസമ്മേളനത്തിൽ ആരോപിച്ചു.
എക്സിബിഷൻ നടത്തുന്നതിനായി ഗ്രൗണ്ട് എടുത്തപ്പോൾ മുതൽ പ്രശ്നങ്ങളായിരുന്നു. കോടതിയെ സമീപിച്ചാണ് എക്സിബിഷൻ നടത്തുന്നതിന് അനുകൂലമായ വിധി നേടിയത്. കൈക്കൂലി ആവശ്യപ്പെട്ടതിനു പുറമേ എക്സിബിഷന്റെ നിരവധി സൗജന്യ പാസുകൾ നൽകണമെന്നും കൗണ്‍സിലർമാർക്ക് സൗജന്യപ്രവേശനം നൽകണമെന്നും ചെയർമാൻ ആവശ്യപ്പെട്ടിരുന്നു. ഇവ നൽകാമെന്ന് ഉറപ്പ് നൽകിയതിനെത്തുടർന്നാണ് ഇന്നുവരെ പ്രവർത്തിക്കാനുള്ള അനുമതി നൽകിയത്.
ഡിസംബർ 28ന് ആലപ്പുഴ ബീച്ചിൽ ആരംഭിച്ച എക്സിബിഷന് പോർട്ട് ഫെബ്രുവരി 23 വരെയാണ് സ്ഥലം അനുവദിച്ചിരിക്കുന്നത്. ഇത് പുതുക്കാനായി നഗരസഭയെ സമീപിച്ചെങ്കിലും അനുകൂലമായ നിലപാടുണ്ടായില്ലെന്നും ആർച്ച ആരോപിച്ചു. കഴിഞ്ഞദിവസം ചേർന്ന കൗണ്‍സിൽ എക്സിബിഷനായി ആലപ്പുഴ ബീച്ചിൽ തയാറാക്കിയിട്ടുള്ള പ്രത്യേക സൗകര്യങ്ങൾ പൊളിച്ചുമാറ്റാൻ തീരുമാനമെടുത്തതായി മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഒരു നോട്ടീസ് പോലും തങ്ങൾക്ക് ഇതുവരെ നൽകിയിട്ടില്ല. ലൈസൻസ് പുതുക്കി നൽകാമെന്ന് പറഞ്ഞെങ്കിലും അതിനും നഗരസഭ തയാറായിട്ടില്ലെന്നും അവർ പറഞ്ഞു.
എക്സിബിഷൻ നടത്തുന്നതിനായി ഗ്രൗണ്ട് എടുത്തപ്പോൾ മുതൽ പ്രശ്നങ്ങളായിരുന്നു. കോടതിയെ സമീപിച്ചാണ് എക്സിബിഷൻ നടത്തുന്നതിന് അനുകൂലമായ വിധി നേടിയത്. കൈക്കൂലി ആവശ്യപ്പെട്ടതിനു പുറമേ എക്സിബിഷന്റെ നിരവധി സൗജന്യ പാസുകൾ നൽകണമെന്നും കൗണ്‍സിലർമാർക്ക് സൗജന്യപ്രവേശനം നൽകണമെന്നും ചെയർമാൻ ആവശ്യപ്പെട്ടിരുന്നു. ഇവ നൽകാമെന്ന് ഉറപ്പ് നൽകിയതിനെത്തുടർന്നാണ് ഇന്നുവരെ പ്രവർത്തിക്കാനുള്ള അനുമതി നൽകിയത്.
ഡിസംബർ 28ന് ആലപ്പുഴ ബീച്ചിൽ ആരംഭിച്ച എക്സിബിഷന് പോർട്ട് ഫെബ്രുവരി 23 വരെയാണ് സ്ഥലം അനുവദിച്ചിരിക്കുന്നത്. ഇത് പുതുക്കാനായി നഗരസഭയെ സമീപിച്ചെങ്കിലും അനുകൂലമായ നിലപാടുണ്ടായില്ലെന്നും ആർച്ച ആരോപിച്ചു. കഴിഞ്ഞദിവസം ചേർന്ന കൗണ്‍സിൽ എക്സിബിഷനായി ആലപ്പുഴ ബീച്ചിൽ തയാറാക്കിയിട്ടുള്ള പ്രത്യേക സൗകര്യങ്ങൾ പൊളിച്ചുമാറ്റാൻ തീരുമാനമെടുത്തതായി മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഒരു നോട്ടീസ് പോലും തങ്ങൾക്ക് ഇതുവരെ നൽകിയിട്ടില്ല. ലൈസൻസ് പുതുക്കി നൽകാമെന്ന് പറഞ്ഞെങ്കിലും അതിനും നഗരസഭ തയാറായിട്ടില്ലെന്നും അവർ പറഞ്ഞു.