തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരായ കേന്ദ്രവിരുദ്ധ പരാമർശങ്ങൾ ഉൾപ്പെട്ട ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിനു മന്ത്രിസഭായോഗം അംഗീകാരം നൽകി.
നയപ്രഖ്യാപന പ്രസംഗത്തിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടു സർക്കാരുമായി ഇടഞ്ഞു നിൽക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ആവശ്യപ്പെട്ടാലും നയപ്രഖ്യാപനം വായിച്ച ശേഷം വിയോജിപ്പു രേഖപ്പെടുത്തിയാലും സ്വീകരിക്കാവുന്ന പ്രതിരോധ മാർഗങ്ങൾ ഇന്നലെ ചേർന്ന മന്ത്രിസഭ വിശദമായി ചർച്ച ചെയ്തു.
വിയോജിപ്പുള്ള ഭാഗം വായിച്ച ശേഷം വിയോജിപ്പുണ്ടെന്നു ഗവർണർ പറഞ്ഞാൽ ഭരണഘടനാ പ്രതിസന്ധി രൂപപ്പെടുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭയിൽ പറഞ്ഞു.
എന്നാൽ, നിയമസഭയായ സാഹചര്യത്തിൽ ഗവർണർ അങ്ങനെ ചെയ്യില്ലാന്നാണു കരുതുന്നത്. നേരത്തെ ഗവർണർക്കെതിരേ നിയമസഭ പ്രമേയം പാസാക്കിയത് അടക്കമുള്ള കാര്യങ്ങളും ചർച്ചയായി.
എന്നാൽ, മന്ത്രിസഭ അംഗീകരിച്ചു നൽകിയ നയപ്രഖ്യാപനത്തിലെ ചില ഭാഗങ്ങൾ ഒഴിവാക്കണമെന്ന് ഗവർണർ ആവശ്യപ്പെട്ടാൽ നിയമപരമായതാണെങ്കിൽ അപ്പോൾ നോക്കാമെന്നാണു സർക്കാർ നിലപാട്.
കേന്ദ്ര വിരുദ്ധ പരാമർശങ്ങൾ മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനത്തിൽ ഉൾപ്പെടുത്തിയെങ്കിലും പൗരത്വ ഭേദഗതി നിയമത്തിനെതിരേ കേരള നിയമസഭ പ്രമേയം പാസാക്കിയതിനെപ്പറ്റി നയപ്രഖ്യാപനത്തിൽ ഉൾപ്പെടുത്തണമെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയോട് കത്തിലൂടെ അഭ്യർഥിച്ചിരുന്നെങ്കിലും ഇക്കാര്യം അതേനിലയിൽ കരട് പ്രസംഗത്തിലുൾപ്പെടുത്തിയതായി സൂചനയില്ല.
പ്രളയാനന്തര ധനസഹായം നൽകുന്നതിലടക്കം കേന്ദ്രസർക്കാർ സംസ്ഥാനത്തോടു കാട്ടുന്ന അവഗണനയുൾപ്പെടെ രാഷ്ട്രീയവിമർശനമായി പ്രസംഗത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.നയപ്രഖ്യാപനം ഗവർണർ മടക്കിയാലും രണ്ടാമതു സർക്കാർ അയച്ചാൽ അത് അദ്ദേഹത്തിന് അംഗീകരിക്കാതിരിക്കാനാകില്ല. നയപ്രഖ്യാപനം വായിക്കുകയെന്ന ഭരണഘടനാ ബാധ്യത അദ്ദേഹത്തിനു നിറവേറ്റാതിരിക്കാനാവില്ല. വിയോജിപ്പുള്ള ഭാഗങ്ങൾ അദ്ദേഹം വായിക്കാതെ വിടാനിടയുണ്ട്. എങ്കിലും മുഴുവൻ വായിച്ചില്ലെങ്കിലും തുടക്കവും ഒടുക്കവും വായിച്ചാൽ നയപ്രഖ്യാപനം സഭയിൽ അവതരിപ്പിച്ചതായി കണക്കാക്കാനാവുമെന്നതിന് മുൻകാല റൂളിംഗുകളും കീഴ് വഴക്കങ്ങളുമുണ്ടെന്നും യോഗത്തിൽ ചൂണ്ടിക്കാണിക്കപ്പെട്ടു.ഭാഷാപരമായും മറ്റുമുള്ള സാങ്കേതികപ്പിഴവുകൾ പരമാവധി പരിഹരിച്ചുള്ള കരടു പ്രസംഗമാണ് തയാറാക്കിയതെന്നതിനാൽ രാഷ്ട്രീയമായ വിയോജിപ്പ് ഗവർണർ പ്രകടിപ്പിക്കാനുള്ള സാധ്യതയാണ് സർക്കാർ മുന്നിൽ കാണുന്നത്.
നയപ്രഖ്യാപന പ്രസംഗത്തിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടു സർക്കാരുമായി ഇടഞ്ഞു നിൽക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ആവശ്യപ്പെട്ടാലും നയപ്രഖ്യാപനം വായിച്ച ശേഷം വിയോജിപ്പു രേഖപ്പെടുത്തിയാലും സ്വീകരിക്കാവുന്ന പ്രതിരോധ മാർഗങ്ങൾ ഇന്നലെ ചേർന്ന മന്ത്രിസഭ വിശദമായി ചർച്ച ചെയ്തു.
വിയോജിപ്പുള്ള ഭാഗം വായിച്ച ശേഷം വിയോജിപ്പുണ്ടെന്നു ഗവർണർ പറഞ്ഞാൽ ഭരണഘടനാ പ്രതിസന്ധി രൂപപ്പെടുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭയിൽ പറഞ്ഞു.
എന്നാൽ, നിയമസഭയായ സാഹചര്യത്തിൽ ഗവർണർ അങ്ങനെ ചെയ്യില്ലാന്നാണു കരുതുന്നത്. നേരത്തെ ഗവർണർക്കെതിരേ നിയമസഭ പ്രമേയം പാസാക്കിയത് അടക്കമുള്ള കാര്യങ്ങളും ചർച്ചയായി.
എന്നാൽ, മന്ത്രിസഭ അംഗീകരിച്ചു നൽകിയ നയപ്രഖ്യാപനത്തിലെ ചില ഭാഗങ്ങൾ ഒഴിവാക്കണമെന്ന് ഗവർണർ ആവശ്യപ്പെട്ടാൽ നിയമപരമായതാണെങ്കിൽ അപ്പോൾ നോക്കാമെന്നാണു സർക്കാർ നിലപാട്.
കേന്ദ്ര വിരുദ്ധ പരാമർശങ്ങൾ മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനത്തിൽ ഉൾപ്പെടുത്തിയെങ്കിലും പൗരത്വ ഭേദഗതി നിയമത്തിനെതിരേ കേരള നിയമസഭ പ്രമേയം പാസാക്കിയതിനെപ്പറ്റി നയപ്രഖ്യാപനത്തിൽ ഉൾപ്പെടുത്തണമെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയോട് കത്തിലൂടെ അഭ്യർഥിച്ചിരുന്നെങ്കിലും ഇക്കാര്യം അതേനിലയിൽ കരട് പ്രസംഗത്തിലുൾപ്പെടുത്തിയതായി സൂചനയില്ല.
പ്രളയാനന്തര ധനസഹായം നൽകുന്നതിലടക്കം കേന്ദ്രസർക്കാർ സംസ്ഥാനത്തോടു കാട്ടുന്ന അവഗണനയുൾപ്പെടെ രാഷ്ട്രീയവിമർശനമായി പ്രസംഗത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.നയപ്രഖ്യാപനം ഗവർണർ മടക്കിയാലും രണ്ടാമതു സർക്കാർ അയച്ചാൽ അത് അദ്ദേഹത്തിന് അംഗീകരിക്കാതിരിക്കാനാകില്ല. നയപ്രഖ്യാപനം വായിക്കുകയെന്ന ഭരണഘടനാ ബാധ്യത അദ്ദേഹത്തിനു നിറവേറ്റാതിരിക്കാനാവില്ല. വിയോജിപ്പുള്ള ഭാഗങ്ങൾ അദ്ദേഹം വായിക്കാതെ വിടാനിടയുണ്ട്. എങ്കിലും മുഴുവൻ വായിച്ചില്ലെങ്കിലും തുടക്കവും ഒടുക്കവും വായിച്ചാൽ നയപ്രഖ്യാപനം സഭയിൽ അവതരിപ്പിച്ചതായി കണക്കാക്കാനാവുമെന്നതിന് മുൻകാല റൂളിംഗുകളും കീഴ് വഴക്കങ്ങളുമുണ്ടെന്നും യോഗത്തിൽ ചൂണ്ടിക്കാണിക്കപ്പെട്ടു.ഭാഷാപരമായും മറ്റുമുള്ള സാങ്കേതികപ്പിഴവുകൾ പരമാവധി പരിഹരിച്ചുള്ള കരടു പ്രസംഗമാണ് തയാറാക്കിയതെന്നതിനാൽ രാഷ്ട്രീയമായ വിയോജിപ്പ് ഗവർണർ പ്രകടിപ്പിക്കാനുള്ള സാധ്യതയാണ് സർക്കാർ മുന്നിൽ കാണുന്നത്.