തിരുവനന്തപുരം: പാർലമെന്റ് പാസാക്കിയ പൗരത്വ നിയമ ഭേദഗതിക്കെതിരേ സുപ്രീംകോടതിയിൽ സ്യൂട്ട് ഫയൽ ചെയ്ത സംസ്ഥാന സർക്കാർ നടപടി നിയമപരമായി സാധൂകരിക്കാൻ മന്ത്രിസഭയുടെ അനുമതി തേടി. ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിൽ അജൻഡയ്ക്കു പുറത്തുള്ള ഇനമായാണ് സുപ്രീംകോടതിയിൽ കേസ് ഫയൽ ചെയ്ത നടപടിയിൽ അനുമതി തേടിയ ഫയൽ മന്ത്രിസഭയിൽ അവതരിപ്പിച്ചു പാസാക്കിയത്.
തന്നെ അറിയിക്കാതെ കേന്ദ്ര സർക്കാരിനെതിരേ സുപ്രീംകോടതിയിൽ കേസ് ഫയൽ ചെയ്ത സംസഥാന സർക്കാരിനോടു ഗവർണർ വിശദീകരണം തേടിയിരുന്നു. ഇതു സംബന്ധിച്ചു ഗവർണർക്ക് രേഖാമൂലമുള്ള മറുപടി നൽകുന്നതിനാണു ഫയൽ മന്ത്രിസഭയുടെ പരിഗണയ്ക്ക് എത്തിച്ചതെന്നും പറയുന്നു. എന്നാൽ, കേസ് സുപ്രീംകോടതിയിൽ ഫയൽ ചെയ്യുന്നതിനു മുൻപ് മന്ത്രിസഭയിൽ ഇക്കാര്യം ചർച്ച ചെയ്തിരുന്നില്ല.
ചട്ടം മറികടന്നു ഗവർണറെ അറിയിക്കാതെ സുപ്രീംകോടതിയിൽ കേസ് ഫയൽ ചെയ്ത ആഭ്യന്തര സെക്രട്ടറിക്കെതിരേ ഗവർണർ കേന്ദ്ര സർക്കാരിനു റിപ്പോർട്ട് നൽകാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല. അയോധ്യയിൽ നിന്നു മടങ്ങിയെത്തിയ ശേഷം തുടർനടപടി ആലോചിക്കാമെന്നാണു ഗവർണർ പറഞ്ഞത്. അങ്ങനെയെങ്കിൽ ആഭ്യന്തര സെക്രട്ടറിക്കെതിരേ കേന്ദ്ര സർക്കാർ അച്ചടക്ക നടപടി സ്വീകരിക്കാനും സാധ്യതയുണ്ടെ ന്ന് പറയപ്പെടുന്നു.
സംസ്ഥാന സർക്കാരിനു വേണ്ടി കേസ് ഫയൽ ചെയ്ത ആഭ്യന്തര സെക്രട്ടറിയെ രക്ഷിക്കാൻ കൂടിയാണ് തീരുമാനം മന്ത്രിസഭയുടെ അനുമതിക്ക് എത്തിച്ചതത്രേ. മന്ത്രിസഭയുടെ തീരുമാനത്തിന് അനുസരിച്ചു പ്രവർത്തിച്ച ആഭ്യന്തര സെക്രട്ടറിക്കെതിരേ നടപടി സ്വീകരിക്കുക പ്രയാസമാകും. എന്നാൽ, ഹർജി ഫയൽ ചെയ്തശേഷം ചേർന്ന മന്ത്രിസഭായോഗമാണ് ഇതിനു അനുമതി നൽകിയതെന്നതിനാൽ ചട്ടം ലംഘിച്ചു പ്രവർത്തിച്ച ഉദ്യോഗസ്ഥനെതിരേ നടപടി സ്വീകരിക്കാൻ കേന്ദ്രത്തിനു കഴിയുമെന്ന വാദവും ഉയരുന്നുണ്ട്.
ഇതുമായി ബന്ധപ്പെട്ടു ചീഫ് സെക്രട്ടറി ടോംജോസ് കഴിഞ്ഞ ദിവസം ഗവർണറെ കണ്ടു വാക്കാൽ വിശദീകരണം നൽകിയെങ്കിലും ഗവർണർ അതു തള്ളിയിരുന്നു.
തന്നെ അറിയിക്കാതെ കേന്ദ്ര സർക്കാരിനെതിരേ സുപ്രീംകോടതിയിൽ കേസ് ഫയൽ ചെയ്ത സംസഥാന സർക്കാരിനോടു ഗവർണർ വിശദീകരണം തേടിയിരുന്നു. ഇതു സംബന്ധിച്ചു ഗവർണർക്ക് രേഖാമൂലമുള്ള മറുപടി നൽകുന്നതിനാണു ഫയൽ മന്ത്രിസഭയുടെ പരിഗണയ്ക്ക് എത്തിച്ചതെന്നും പറയുന്നു. എന്നാൽ, കേസ് സുപ്രീംകോടതിയിൽ ഫയൽ ചെയ്യുന്നതിനു മുൻപ് മന്ത്രിസഭയിൽ ഇക്കാര്യം ചർച്ച ചെയ്തിരുന്നില്ല.
ചട്ടം മറികടന്നു ഗവർണറെ അറിയിക്കാതെ സുപ്രീംകോടതിയിൽ കേസ് ഫയൽ ചെയ്ത ആഭ്യന്തര സെക്രട്ടറിക്കെതിരേ ഗവർണർ കേന്ദ്ര സർക്കാരിനു റിപ്പോർട്ട് നൽകാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല. അയോധ്യയിൽ നിന്നു മടങ്ങിയെത്തിയ ശേഷം തുടർനടപടി ആലോചിക്കാമെന്നാണു ഗവർണർ പറഞ്ഞത്. അങ്ങനെയെങ്കിൽ ആഭ്യന്തര സെക്രട്ടറിക്കെതിരേ കേന്ദ്ര സർക്കാർ അച്ചടക്ക നടപടി സ്വീകരിക്കാനും സാധ്യതയുണ്ടെ ന്ന് പറയപ്പെടുന്നു.
സംസ്ഥാന സർക്കാരിനു വേണ്ടി കേസ് ഫയൽ ചെയ്ത ആഭ്യന്തര സെക്രട്ടറിയെ രക്ഷിക്കാൻ കൂടിയാണ് തീരുമാനം മന്ത്രിസഭയുടെ അനുമതിക്ക് എത്തിച്ചതത്രേ. മന്ത്രിസഭയുടെ തീരുമാനത്തിന് അനുസരിച്ചു പ്രവർത്തിച്ച ആഭ്യന്തര സെക്രട്ടറിക്കെതിരേ നടപടി സ്വീകരിക്കുക പ്രയാസമാകും. എന്നാൽ, ഹർജി ഫയൽ ചെയ്തശേഷം ചേർന്ന മന്ത്രിസഭായോഗമാണ് ഇതിനു അനുമതി നൽകിയതെന്നതിനാൽ ചട്ടം ലംഘിച്ചു പ്രവർത്തിച്ച ഉദ്യോഗസ്ഥനെതിരേ നടപടി സ്വീകരിക്കാൻ കേന്ദ്രത്തിനു കഴിയുമെന്ന വാദവും ഉയരുന്നുണ്ട്.
ഇതുമായി ബന്ധപ്പെട്ടു ചീഫ് സെക്രട്ടറി ടോംജോസ് കഴിഞ്ഞ ദിവസം ഗവർണറെ കണ്ടു വാക്കാൽ വിശദീകരണം നൽകിയെങ്കിലും ഗവർണർ അതു തള്ളിയിരുന്നു.