തിരുവനന്തപുരം: പദ്ധതി ഫണ്ടിന് പുറമേ സംസ്ഥാനത്തെ നഗരസഭകൾക്ക് 1950 കോടി രൂപയുടെ ലോകബാങ്ക് വായ്പാസഹായം അനുവദിക്കുന്ന പദ്ധതിക്ക് മന്ത്രിസഭായോഗത്തിന്റെ അംഗീകാരം. കേരള അർബൻ സർവീസ് ഡെലിവറി പ്രോജക്ട് എന്ന നിലയിലാണ് വായ്പാ പദ്ധതി. ഇതിന് പുറമേ സംസ്ഥാന വിഹിതമായ 835 കോടി രൂപ കൂടി ചേർത്ത് മൊത്തം 2785 കോടി രൂപയുടേതാണ് മൊത്തം പദ്ധതി.
രണ്ട് ശതമാനം പലിശനിരക്കിൽ 25 വർഷത്തെ കാലാവധിയിലാണ് 300 ദശലക്ഷം ഡോളർ വായ്പയായി ലോകബാങ്ക് അനുവദിക്കുക. ഇതിൽ 1950 കോടി രൂപയാണു ലഭിക്കുക.
കേരളത്തിലെ നഗരങ്ങൾ നേരിടുന്ന മാലിന്യസംസ്കരണ പ്രശ്നം പരിഹരിക്കുന്നതിനും സീവറേജ്, സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റുകൾ സ്ഥാപിക്കുന്നതിനും ശുചിത്വത്തിനാവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ സൃഷ്ടിക്കുന്നതിനുമാണ് അർബൻ സർവീസ് ഡലിവറി പ്രോജക്ട് വിഭാവനം ചെയ്യുന്നത്.
നേരത്തേ ഗ്രാമപഞ്ചായത്തുകൾക്ക് ലോകബാങ്ക് സഹായം അനുവദിക്കുന്ന കേരള ലോക്കൽ സെൽഫ് ഗവണ്മെന്റ് സർവീസ് ഡലിവറി പ്രോജക്ട് ഉണ്ടായിരുന്നു. 1100കോടി രൂപയുടേതായിരുന്നു പദ്ധതി. തദ്ദേശമിത്രം എന്ന പേരിലാണ് ഇത് സംസ്ഥാനത്ത് നടപ്പാക്കിവന്നത്.
രണ്ട് ശതമാനം പലിശനിരക്കിൽ 25 വർഷത്തെ കാലാവധിയിലാണ് 300 ദശലക്ഷം ഡോളർ വായ്പയായി ലോകബാങ്ക് അനുവദിക്കുക. ഇതിൽ 1950 കോടി രൂപയാണു ലഭിക്കുക.
കേരളത്തിലെ നഗരങ്ങൾ നേരിടുന്ന മാലിന്യസംസ്കരണ പ്രശ്നം പരിഹരിക്കുന്നതിനും സീവറേജ്, സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റുകൾ സ്ഥാപിക്കുന്നതിനും ശുചിത്വത്തിനാവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ സൃഷ്ടിക്കുന്നതിനുമാണ് അർബൻ സർവീസ് ഡലിവറി പ്രോജക്ട് വിഭാവനം ചെയ്യുന്നത്.
നേരത്തേ ഗ്രാമപഞ്ചായത്തുകൾക്ക് ലോകബാങ്ക് സഹായം അനുവദിക്കുന്ന കേരള ലോക്കൽ സെൽഫ് ഗവണ്മെന്റ് സർവീസ് ഡലിവറി പ്രോജക്ട് ഉണ്ടായിരുന്നു. 1100കോടി രൂപയുടേതായിരുന്നു പദ്ധതി. തദ്ദേശമിത്രം എന്ന പേരിലാണ് ഇത് സംസ്ഥാനത്ത് നടപ്പാക്കിവന്നത്.