ചങ്ങനാശേരി: പട്ടാപ്പകൽ നടുറോഡിൽ ഭാര്യയെ കഴുത്തറത്തു കൊലപ്പെടുത്താൻ ശ്രമം. സംഭവത്തിനു ശേഷം രക്ഷപ്പെട്ട ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. തൃക്കൊടിത്താനം പൊട്ടശേരി പനംപാതിക്കൽ സിനി(35)യെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ടു ഭർത്താവ് പ്രശോഭ് (35) ആണ് പിടിയിലായത്. ഇന്നലെ രാവിലെ ഒന്പതിനു ചങ്ങനാശേരിക്കടുത്തു ചൂളപ്പടി- കടമാഞ്ചിറ റോഡിലാണു സംഭവം.
കഴുത്തിൽ ആഴത്തിൽ മുറിവേറ്റ നിലത്തുവീണ സിനിയെ നാട്ടുകാർ ചേർന്നു ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിലെത്തിച്ചു. അടിയന്തര ശസ്ത്രക്രിയയെത്തുടർന്ന് ഇവർ അപകട നില തരണം ചെയ്തതായി പോലീസ് പറഞ്ഞു. ഭാര്യയെ അക്രമിച്ച ശേഷം രക്ഷപ്പെട്ട പ്രശോഭിനെ ഏതാനും മണിക്കൂറിനകം തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തു.
പോലീസ് പറയുന്നതിങ്ങനെ: പ്രശോഭ് വീഡിയോഗ്രാഫറും സിനി കൊടിനാട്ടുംകുന്ന് അങ്കണവാടിയിലെ ഹെൽപ്പറുമാണ്. പ്രശോഭ് മദ്യപിച്ച് എത്തി വീട്ടിൽ സ്ഥിരമായി വഴക്കുണ്ടാക്കുന്നതിനെത്തുടർന്ന് ഇരുവരും തമ്മിൽ പിണങ്ങി സിനി സ്വന്തം വീട്ടിൽ കഴിയുകയാണ്. ഇതിൽ പ്രകോപിതനായ പ്രശോഭ് സിനി ജോലി ചെയ്തിരുന്ന അങ്കണവാടിയിലെത്തി വഴക്കുണ്ടാക്കിയിരുന്നു. ഇന്നലെ രാവിലെ അങ്കണവാടിയിലേക്കു ജോലിക്കായി പോകുന്പോൾ കടമാഞ്ചിറ ഭാഗത്തു റോഡിൽ കാത്തുനിന്ന പ്രശോഭ് സിനിയുമായി വീണ്ടും കയർത്തു. ഇതിനിടെ, പ്രശോഭ് കൈയിൽ കരുതിയിരുന്ന ബ്ലേഡ് ഉപയോഗിച്ചു സിനിയുടെ കഴുത്തു മുറിച്ചശേഷം ഓടി രക്ഷപ്പെട്ടു. ഓടിക്കൂടിയ നാട്ടുകാർ രക്തത്തിൽ കുളിച്ചുകിടന്ന സിനിയെ ചെത്തിപ്പുഴ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ചങ്ങനാശേരി, തൃക്കൊടിത്താനം സ്റ്റേഷനുകളിൽനിന്നുള്ള പോലീസ് എത്തി നടത്തിയ അന്വേഷണത്തിലാണു പ്രശോഭിനെ പിടികൂടിയത്. സംഭവത്തിനു ശേഷം പ്രശോഭ് വീട്ടിൽ പോയി ഭക്ഷണം കഴിച്ചു. തുടർന്ന് ഉച്ചയോടെ തൃക്കൊടിത്താനത്തുള്ള കള്ളുഷാപ്പിൽ മദ്യപിക്കുന്നതിനിടെ പോലീസ് എത്തി. ഷാപ്പിൽനിന്ന് ഇറങ്ങിയ ഓടിയ പ്രശോഭിനെ പോലീസ് ഓടിച്ചിട്ടു പിടികൂടുകയായിരുന്നു. തൃക്കൊടിത്താനം സിഐ സാജു വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളുടെ പേരിൽ വധശ്രമത്തിനു കേസെടുത്തു. ഇന്നു കോടതിയിൽ ഹാജരാക്കും.
കഴുത്തിൽ ആഴത്തിൽ മുറിവേറ്റ നിലത്തുവീണ സിനിയെ നാട്ടുകാർ ചേർന്നു ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിലെത്തിച്ചു. അടിയന്തര ശസ്ത്രക്രിയയെത്തുടർന്ന് ഇവർ അപകട നില തരണം ചെയ്തതായി പോലീസ് പറഞ്ഞു. ഭാര്യയെ അക്രമിച്ച ശേഷം രക്ഷപ്പെട്ട പ്രശോഭിനെ ഏതാനും മണിക്കൂറിനകം തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തു.
പോലീസ് പറയുന്നതിങ്ങനെ: പ്രശോഭ് വീഡിയോഗ്രാഫറും സിനി കൊടിനാട്ടുംകുന്ന് അങ്കണവാടിയിലെ ഹെൽപ്പറുമാണ്. പ്രശോഭ് മദ്യപിച്ച് എത്തി വീട്ടിൽ സ്ഥിരമായി വഴക്കുണ്ടാക്കുന്നതിനെത്തുടർന്ന് ഇരുവരും തമ്മിൽ പിണങ്ങി സിനി സ്വന്തം വീട്ടിൽ കഴിയുകയാണ്. ഇതിൽ പ്രകോപിതനായ പ്രശോഭ് സിനി ജോലി ചെയ്തിരുന്ന അങ്കണവാടിയിലെത്തി വഴക്കുണ്ടാക്കിയിരുന്നു. ഇന്നലെ രാവിലെ അങ്കണവാടിയിലേക്കു ജോലിക്കായി പോകുന്പോൾ കടമാഞ്ചിറ ഭാഗത്തു റോഡിൽ കാത്തുനിന്ന പ്രശോഭ് സിനിയുമായി വീണ്ടും കയർത്തു. ഇതിനിടെ, പ്രശോഭ് കൈയിൽ കരുതിയിരുന്ന ബ്ലേഡ് ഉപയോഗിച്ചു സിനിയുടെ കഴുത്തു മുറിച്ചശേഷം ഓടി രക്ഷപ്പെട്ടു. ഓടിക്കൂടിയ നാട്ടുകാർ രക്തത്തിൽ കുളിച്ചുകിടന്ന സിനിയെ ചെത്തിപ്പുഴ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ചങ്ങനാശേരി, തൃക്കൊടിത്താനം സ്റ്റേഷനുകളിൽനിന്നുള്ള പോലീസ് എത്തി നടത്തിയ അന്വേഷണത്തിലാണു പ്രശോഭിനെ പിടികൂടിയത്. സംഭവത്തിനു ശേഷം പ്രശോഭ് വീട്ടിൽ പോയി ഭക്ഷണം കഴിച്ചു. തുടർന്ന് ഉച്ചയോടെ തൃക്കൊടിത്താനത്തുള്ള കള്ളുഷാപ്പിൽ മദ്യപിക്കുന്നതിനിടെ പോലീസ് എത്തി. ഷാപ്പിൽനിന്ന് ഇറങ്ങിയ ഓടിയ പ്രശോഭിനെ പോലീസ് ഓടിച്ചിട്ടു പിടികൂടുകയായിരുന്നു. തൃക്കൊടിത്താനം സിഐ സാജു വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളുടെ പേരിൽ വധശ്രമത്തിനു കേസെടുത്തു. ഇന്നു കോടതിയിൽ ഹാജരാക്കും.