പെരുന്പാവൂർ: ഓസ്ട്രേലിയയിൽ കാറപകടത്തിൽ മരിച്ച മലയാളികളായ നവദന്പതികളുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. വെങ്ങോല തോന്പ്ര ടി.എ. മത്തായിയുടെ മകൻ ആൽബിൻ ടി. മാത്യു (30), ഭാര്യ മൂവാറ്റുപുഴ മുളവൂർ പുതുമനകുഴി എൽദോയുടെ മകൾ നീനു (28) എന്നിവരാണ് കഴിഞ്ഞ ഡിസംബർ 21ന് സിഡ്നിയിൽ നിന്ന് 600 കിലോമീറ്റർ അകലെ ഡുൻഡുവിലെ കൊബോറ റോഡിലുണ്ടായ അപകടത്തിൽ മരിച്ചത്.
റോഡിൽ തെന്നി മറിഞ്ഞ കാറിന് തീപിടിക്കുകയായിരുന്നു. പോലീസെത്തി തീയണച്ചാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടായിരുന്നു. പുതിയതായി വാടകയ്ക്കെടുത്ത വീട്ടിലേക്ക് സാധനങ്ങൾ വാങ്ങുന്നതിനായി കാറിൽ പോവുകയായിരുന്നു ദന്പതികൾ.
ചൊവ്വാഴ്ച രാത്രി 11.30ഓടെ നെടുന്പാശേരി വിമാനത്താവളത്തിലെത്തിച്ച മൃതദേഹങ്ങൾ പിന്നീട് പെരുന്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കുകയായിരുന്നു. ഇന്നലെ രാവിലെ എട്ടോടെ ഇരുവരുടേയും മൃതദേഹങ്ങൾ മൂവാറ്റുപുഴ മുളവൂരിലെ നീനുവിന്റെ വീട്ടിലെത്തിച്ച് ഒരു മണിക്കൂറോളം പൊതുദർശനത്തിനുവച്ചു. തുടർന്ന് വെങ്ങോലയിലെ ആൽബിന്റെ വീട്ടിലും പൊതുദർശനത്തിനുവച്ചശേഷം ഉച്ചയ്ക്ക് ഒരു മണിയോടെ പെരുന്പാവൂർ തുരുത്തിപ്പിള്ളി സെന്റ് മേരീസ് യാക്കോബായ പള്ളിയിൽ സംസ്കാരം നടത്തി.
കഴിഞ്ഞ ഒക്ടോബർ 28നായിരുന്നു ഇരുവരുടേയും വിവാഹം. വിവാഹശേഷം നവംബർ 20 നാണ് ഇവർ ഓസ്ട്രേലിയയിലേക്ക് പോയത്. ബംഗളൂരുവിൽ സോഫ്റ്റ്വേർ എൻജിനിയറായിരുന്നു ആൽബിൻ. അമ്മ: വൽസ. കൂനാബറാബ്രൻ എഡ്വേഡ് സ്ട്രീറ്റിലെ കൂനാബറാബ്രൻ ഹെൽത്ത് സർവീസിലെ നഴ്സായിരുന്നു നീനു. സാറാമ്മയാണ് അമ്മ. നീനു രണ്ടു വർഷമായി ഓസ്ട്രേലിയയിൽ ജോലി ചെയ്തുവരുന്നു.
റോഡിൽ തെന്നി മറിഞ്ഞ കാറിന് തീപിടിക്കുകയായിരുന്നു. പോലീസെത്തി തീയണച്ചാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടായിരുന്നു. പുതിയതായി വാടകയ്ക്കെടുത്ത വീട്ടിലേക്ക് സാധനങ്ങൾ വാങ്ങുന്നതിനായി കാറിൽ പോവുകയായിരുന്നു ദന്പതികൾ.
ചൊവ്വാഴ്ച രാത്രി 11.30ഓടെ നെടുന്പാശേരി വിമാനത്താവളത്തിലെത്തിച്ച മൃതദേഹങ്ങൾ പിന്നീട് പെരുന്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കുകയായിരുന്നു. ഇന്നലെ രാവിലെ എട്ടോടെ ഇരുവരുടേയും മൃതദേഹങ്ങൾ മൂവാറ്റുപുഴ മുളവൂരിലെ നീനുവിന്റെ വീട്ടിലെത്തിച്ച് ഒരു മണിക്കൂറോളം പൊതുദർശനത്തിനുവച്ചു. തുടർന്ന് വെങ്ങോലയിലെ ആൽബിന്റെ വീട്ടിലും പൊതുദർശനത്തിനുവച്ചശേഷം ഉച്ചയ്ക്ക് ഒരു മണിയോടെ പെരുന്പാവൂർ തുരുത്തിപ്പിള്ളി സെന്റ് മേരീസ് യാക്കോബായ പള്ളിയിൽ സംസ്കാരം നടത്തി.
കഴിഞ്ഞ ഒക്ടോബർ 28നായിരുന്നു ഇരുവരുടേയും വിവാഹം. വിവാഹശേഷം നവംബർ 20 നാണ് ഇവർ ഓസ്ട്രേലിയയിലേക്ക് പോയത്. ബംഗളൂരുവിൽ സോഫ്റ്റ്വേർ എൻജിനിയറായിരുന്നു ആൽബിൻ. അമ്മ: വൽസ. കൂനാബറാബ്രൻ എഡ്വേഡ് സ്ട്രീറ്റിലെ കൂനാബറാബ്രൻ ഹെൽത്ത് സർവീസിലെ നഴ്സായിരുന്നു നീനു. സാറാമ്മയാണ് അമ്മ. നീനു രണ്ടു വർഷമായി ഓസ്ട്രേലിയയിൽ ജോലി ചെയ്തുവരുന്നു.