തിരുവനന്തപുരം: കൊച്ചി - പാലക്കാട് ഹൈടെക് വ്യവസായ ഇടനാഴി വികസിപ്പിക്കുന്നതിനുള്ള കരട് ഷെയർ ഹോൾഡേഴ്സ് എഗ്രിമെന്റ് മന്ത്രിസഭ അംഗീകരിച്ചു.
സ്റ്റേറ്റ് സപ്പോർട്ട് എഗ്രിമെന്റിനും മന്ത്രിസഭ അംഗീകാരം നൽകി. ചെന്നൈ - ബംഗളൂരു വ്യവസായ ഇടനാഴി കോയന്പത്തൂരിൽ നിന്നു കൊച്ചിയിലേക്കു ദീർഘിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഹൈടെക് ഇടനാഴി വികസിപ്പിക്കുന്നത്.
കൊച്ചി - കോയന്പത്തൂർ ഇടനാഴിയുടെ കേരളത്തിലെ നീളം 160 കിലോമീറ്ററാണ്. ഈ മേഖലയിൽ ആറ് ഏകീകൃത ഉത്പാദന ക്ലസ്റ്ററുകൾ ഉണ്ടാകും. പാലക്കാട് മേഖലയിലെ ഉത്പാദന ക്ലസ്റ്ററിൽ ഭക്ഷ്യസംസ്കരണം, റബർ, ഇലക്ട്രോണിക്സ്, ജനറൽ മെഷിനറി, ഇലക്ട്രിക്കൽ മെഷിനറി എന്നിവയ്ക്കാണ് ഉയർന്ന പരിഗണന നൽകുന്നത്.
ഈ നിർമാണ മേഖലകളിൽ വലിയ നിക്ഷേപവും തൊഴിലവസരവും സൃഷ്ടിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
സ്റ്റേറ്റ് സപ്പോർട്ട് എഗ്രിമെന്റിനും മന്ത്രിസഭ അംഗീകാരം നൽകി. ചെന്നൈ - ബംഗളൂരു വ്യവസായ ഇടനാഴി കോയന്പത്തൂരിൽ നിന്നു കൊച്ചിയിലേക്കു ദീർഘിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഹൈടെക് ഇടനാഴി വികസിപ്പിക്കുന്നത്.
കൊച്ചി - കോയന്പത്തൂർ ഇടനാഴിയുടെ കേരളത്തിലെ നീളം 160 കിലോമീറ്ററാണ്. ഈ മേഖലയിൽ ആറ് ഏകീകൃത ഉത്പാദന ക്ലസ്റ്ററുകൾ ഉണ്ടാകും. പാലക്കാട് മേഖലയിലെ ഉത്പാദന ക്ലസ്റ്ററിൽ ഭക്ഷ്യസംസ്കരണം, റബർ, ഇലക്ട്രോണിക്സ്, ജനറൽ മെഷിനറി, ഇലക്ട്രിക്കൽ മെഷിനറി എന്നിവയ്ക്കാണ് ഉയർന്ന പരിഗണന നൽകുന്നത്.
ഈ നിർമാണ മേഖലകളിൽ വലിയ നിക്ഷേപവും തൊഴിലവസരവും സൃഷ്ടിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.