ചെറുതുരുത്തി (തൃശൂർ): ഒരു സമൂഹം വളരണമെങ്കിൽ നല്ല വിദ്യാഭ്യാസത്തിനു പ്രാധാന്യം കൊടുക്കണമെന്ന് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്. ജ്യോതി എൻജിനിയറിംഗ് കോളജിലെ കോഴ്സുകൾക്കു 2022 വരെ എൻബിഎ അക്രഡിറ്റേഷൻ ലഭിച്ചതിന്റെ പ്രഖ്യാപനം നടത്തുകയായിരുന്നു മാർ താഴത്ത്. കേരളത്തിലെ അഞ്ചോളം എൻജിനിയറിംഗ് കോളജുകൾക്കു മാത്രമാണ് നിലവിലുള്ള എല്ലാ കോഴ്സുകൾക്കും എൻബിഎ അക്രഡിറ്റേഷൻ ലഭിച്ചിട്ടുള്ളത്. ഇതിന്റെ ഏറ്റവും വലിയ നേട്ടം വിദ്യാർഥികൾക്കാണെന്നും അദ്ദേഹം പറഞ്ഞു.
അംഗീകാരങ്ങൾ അർഹതപ്പെട്ടവരെ തേടിവരുമെന്നും അതിലൊന്നാണ് ജ്യോതി എന്നും മുഖ്യപ്രഭാഷണം നടത്തിയ എപിജെ അബ്ദുൽ കലാം ടെക്നളോജിക്കൽ വാഴ്സിറ്റി പ്രോ വൈസ് ചാൻസലർ ഡോ. എസ്. അയൂബ് പറഞ്ഞു. മോണ്‍. ജോസ് വല്ലൂരാൻ, വള്ളത്തോൾനഗർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പദ്മജ, കാമ്പസ് ഹെഡ് ഫാ. റോയ് ജോസഫ് വടക്കൻ, അക്കഡേമിക് ഡയറക്ടർ റവ.ഡോ. ജോസ് കണ്ണമ്പുഴ, പ്രിൻസിപ്പൽ റവ.ഡോ. ജെയ്സണ്‍ പോൾ മുളേരിക്കൽ സിഎംഐ, കോളജ് യൂണിയൻ ചെയർമാൻ ജോയൽ മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.
എൻജിനിയറിംഗ് ഉൾപ്പെടെയുള്ള പ്രഫഷണൽ കോഴ്സുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനു കേന്ദ്ര സർക്കാർ നിയോഗിച്ച പരമോന്നത സംവിധാനമായ നാഷണൽ ബോർഡ് ഓഫ് അക്രഡിറ്റേഷൻ അംഗീകാരമാണ് കോളജിനു ലഭിച്ചത്. കോളജിൽ നിലവിലുള്ള അഞ്ചു കോഴ്സുകൾക്കും അംഗീകാരം ലഭിച്ചു. നാക് അക്രഡിറ്റേഷൻ ലഭിച്ചിട്ടുള്ള ചുരുക്കം ചില കോളജുകളിൽ ഒന്നാണ് ജ്യോതി. സ്വന്തമായി ഫാബ് ലാബും ജ്യോതിയിലുണ്ട്. കേരളത്തിലെ പത്തോളം എൻജിനിയറിംഗ് കോളജുകളിൽ മാത്രമാണ് ഈ സൗകര്യം ഉള്ളത്.
അംഗീകാരങ്ങൾ അർഹതപ്പെട്ടവരെ തേടിവരുമെന്നും അതിലൊന്നാണ് ജ്യോതി എന്നും മുഖ്യപ്രഭാഷണം നടത്തിയ എപിജെ അബ്ദുൽ കലാം ടെക്നളോജിക്കൽ വാഴ്സിറ്റി പ്രോ വൈസ് ചാൻസലർ ഡോ. എസ്. അയൂബ് പറഞ്ഞു. മോണ്‍. ജോസ് വല്ലൂരാൻ, വള്ളത്തോൾനഗർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പദ്മജ, കാമ്പസ് ഹെഡ് ഫാ. റോയ് ജോസഫ് വടക്കൻ, അക്കഡേമിക് ഡയറക്ടർ റവ.ഡോ. ജോസ് കണ്ണമ്പുഴ, പ്രിൻസിപ്പൽ റവ.ഡോ. ജെയ്സണ്‍ പോൾ മുളേരിക്കൽ സിഎംഐ, കോളജ് യൂണിയൻ ചെയർമാൻ ജോയൽ മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.
എൻജിനിയറിംഗ് ഉൾപ്പെടെയുള്ള പ്രഫഷണൽ കോഴ്സുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനു കേന്ദ്ര സർക്കാർ നിയോഗിച്ച പരമോന്നത സംവിധാനമായ നാഷണൽ ബോർഡ് ഓഫ് അക്രഡിറ്റേഷൻ അംഗീകാരമാണ് കോളജിനു ലഭിച്ചത്. കോളജിൽ നിലവിലുള്ള അഞ്ചു കോഴ്സുകൾക്കും അംഗീകാരം ലഭിച്ചു. നാക് അക്രഡിറ്റേഷൻ ലഭിച്ചിട്ടുള്ള ചുരുക്കം ചില കോളജുകളിൽ ഒന്നാണ് ജ്യോതി. സ്വന്തമായി ഫാബ് ലാബും ജ്യോതിയിലുണ്ട്. കേരളത്തിലെ പത്തോളം എൻജിനിയറിംഗ് കോളജുകളിൽ മാത്രമാണ് ഈ സൗകര്യം ഉള്ളത്.