തിരുവനന്തപുരം: മുന്നാക്ക വിഭാഗങ്ങളിൽ സാന്പത്തികമായി പിന്നാക്കം നില്ക്കുന്നവർക്ക് എൻജിനിയറിംഗ് പ്രവേശനത്തിന് 10 ശതമാനം സംവരണം. നിലവിലുള്ള സീറ്റിൽ പൊതു സംവരണ വിഭാഗങ്ങളിൽ ഉൾപ്പെടെ ഉള്ളവരുടെ സീറ്റുകളിൽ കുറവുണ്ടാകാതിരിക്കാൻ പത്തു ശതമാനം സീറ്റ് അധികമായി അനുവദിച്ചായിരിക്കും ഈ ക്രമീകരണം നടപ്പാക്കുക. സർക്കാർ, എയ്ഡഡ് കോളജുകളിലും സർക്കാർ നിയന്ത്രിത സ്വാശ്രയ കോളജിലും ഇത്തവണ ഈ സംവരണം നടപ്പാക്കാനാണ് തീരുമാനം.
പ്രവേശന പരീക്ഷാ പ്രോസ്പെക്ടസിൽ ഇത്തരത്തിലുള്ള മാറ്റം വരുത്തിയാവും പുറത്തിറക്കുക. പ്ലസ് ടു പരീക്ഷയിൽ കണക്ക്, കെമിസ്ട്രി, ഫിസിക്സ് ഇവയ്ക്ക് മൊത്തമായി 45 ശതമാനം മാർക്ക് മതിയെന്ന തീരുമാനം സർക്കാർ കൈക്കൊണ്ടിരുന്നു. എഐസിടിഇ മാനദണ്ഡപ്രകാരം 45 ശതമാനം മാർക്ക് മതി . അത് സംസ്ഥാനത്തും നടപ്പാക്കണമെന്നു സംസ്ഥാനത്തെ സ്വാശ്രയ എൻജിനിയറിംഗ് കോളജുകൾ നേരത്തേ തന്നെ ആവശ്യം ഉന്നയിച്ചിട്ടുള്ളതുമാണ്. പ്രോസ്പെക്സസ് ഉടൻ തന്നെ പുറത്തിറങ്ങും.
പ്രവേശന പരീക്ഷാ പ്രോസ്പെക്ടസിൽ ഇത്തരത്തിലുള്ള മാറ്റം വരുത്തിയാവും പുറത്തിറക്കുക. പ്ലസ് ടു പരീക്ഷയിൽ കണക്ക്, കെമിസ്ട്രി, ഫിസിക്സ് ഇവയ്ക്ക് മൊത്തമായി 45 ശതമാനം മാർക്ക് മതിയെന്ന തീരുമാനം സർക്കാർ കൈക്കൊണ്ടിരുന്നു. എഐസിടിഇ മാനദണ്ഡപ്രകാരം 45 ശതമാനം മാർക്ക് മതി . അത് സംസ്ഥാനത്തും നടപ്പാക്കണമെന്നു സംസ്ഥാനത്തെ സ്വാശ്രയ എൻജിനിയറിംഗ് കോളജുകൾ നേരത്തേ തന്നെ ആവശ്യം ഉന്നയിച്ചിട്ടുള്ളതുമാണ്. പ്രോസ്പെക്സസ് ഉടൻ തന്നെ പുറത്തിറങ്ങും.