തിരുവനന്തപുരം: കേരള സർവകലാശാലയിലെ മാർക്ക്ദാന വിവാദത്തിൽ ഉൾപ്പെട്ട 24 വിദ്യാർഥികളുടെ ബിരുദം പിൻവലിക്കുന്നതിനും 112 വിദ്യാർഥികൾക്ക് വീണ്ടും പരീക്ഷ നടത്തുന്നതിനും ഇന്നലെ ചേർന്ന സിൻഡിക്കറ്റ് യോഗം തീരുമാനിച്ചു. ഇക്കാര്യത്തിൽ ഗവർണറുടെയും സെനറ്റിന്റെയും അനുമതി തേടുന്നതിനു വൈസ് ചാൻസലറെ ചുമതലപ്പെടുത്തി. മോഡറേഷൻ ലഭിച്ച 112 വിദ്യാർഥികളുടെ പേപ്പർ റദ്ദാക്കി ഫീസ് വാങ്ങാതെ പുനഃപരീക്ഷ നടത്തി എത്രയും പെട്ടെന്നു ഫലം പ്രഖ്യാപിക്കുന്നതിനാണു തീരുമാനം.
കേരള സർവകലാശാലയിൽ മോഡറേഷൻ മാർക്കിൽ തട്ടിപ്പു നടത്തി മാർക്ക് കൂട്ടി നൽകി തോറ്റ വിദ്യാർഥികളെ ജയിപ്പിച്ച സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിവരികയാണ്.
വ്യാജ പാസ്വേഡ് ഉപയോഗിച്ച് സർവറിൽ കയറി മാർക്ക് തിരുത്തിയതായി കണ്ടെത്തി. 2016 ജൂണ്‍ മുതൽ 2019 ജനുവരി വരെയുള്ള കാലയളവിൽ നടത്തിയ ഡിഗ്രി പരീക്ഷകളിലെ മാർക്ക് തിരുത്തിയതാണ് വിവാദമായത്. സോഫ്റ്റ്വേർ തകരാർ മൂലമാണ് പിഴവ് സംഭവിച്ചതെന്നാണ് സർവകലാശാല ഇപ്പോഴും ആവർത്തിക്കുന്നത്.
കേരള സർവകലാശാലയിൽ മോഡറേഷൻ മാർക്കിൽ തട്ടിപ്പു നടത്തി മാർക്ക് കൂട്ടി നൽകി തോറ്റ വിദ്യാർഥികളെ ജയിപ്പിച്ച സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിവരികയാണ്.
വ്യാജ പാസ്വേഡ് ഉപയോഗിച്ച് സർവറിൽ കയറി മാർക്ക് തിരുത്തിയതായി കണ്ടെത്തി. 2016 ജൂണ്‍ മുതൽ 2019 ജനുവരി വരെയുള്ള കാലയളവിൽ നടത്തിയ ഡിഗ്രി പരീക്ഷകളിലെ മാർക്ക് തിരുത്തിയതാണ് വിവാദമായത്. സോഫ്റ്റ്വേർ തകരാർ മൂലമാണ് പിഴവ് സംഭവിച്ചതെന്നാണ് സർവകലാശാല ഇപ്പോഴും ആവർത്തിക്കുന്നത്.