തിരുവനന്തപുരം: ഓണത്തിനും മറ്റു വിശേഷ ദിവസങ്ങളിലുമൊന്നും ഇനി മിഠായിയുമായി അവർ വരില്ല. നാട്ടിലെത്തുന്പോൾ ശ്രീഭദ്രയുടെയും അഭിനവിന്റെയുമെല്ലാം കളിക്കൂട്ടുകാരനായിരുന്ന കാർത്തികിന്റെ മുഖം വാടി.
ദുബായിൽനിന്നും നാട്ടിലെത്തിയാൽ കൈ നിറയെ മിഠായികളുമായാണ് പ്രവീണിന്റെ കുട്ടികൾ പത്തു വയസുകാരൻ കാർത്തിക്കിന്റെ വീട്ടിലെത്തുന്നത്. പിന്നെ കളിയും ചിരിയും സൈക്കിൾ ഓടിക്കലുമൊക്കെയായി ആഘോഷമാണ്.
കഴിഞ്ഞ ഓണത്തിന് അവരെത്തിയപ്പോഴത്തെ ആഘോഷങ്ങളും കാർത്തിക് ഓർമിച്ചു. ഓണത്തിന് സ്റ്റേജിൽ കയറിയുള്ള പാട്ടും ഡാൻസുമൊക്കെയായിരുന്നു അത്. ചെങ്കോട്ടുകോണം എസ്.എൻ.പബ്ലിക് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയായ കാർത്തിക് പ്രവീണിന്റെ സുഹൃത്തായ ദിനേശിന്റെ മകനാണ്. കാർത്തികിന്റെ സഹോദരി പ്ലസ് വണ്‍ വിദ്യാർഥിനിയായ ദേവികയ്ക്കും സ്വന്തം സഹോദരങ്ങളെപ്പോലെയായിരുന്നു പ്രവീണിന്റെ മൂന്നു മക്കളും. പ്രവീണിന്റെ ഭാര്യ ശരണ്യയും അടുത്തുള്ള വീട്ടുകാരുമായെല്ലാം നല്ല സൗഹൃദത്തിലായിരുന്നു.
ദുബായിൽനിന്നും നാട്ടിലെത്തിയാൽ കൈ നിറയെ മിഠായികളുമായാണ് പ്രവീണിന്റെ കുട്ടികൾ പത്തു വയസുകാരൻ കാർത്തിക്കിന്റെ വീട്ടിലെത്തുന്നത്. പിന്നെ കളിയും ചിരിയും സൈക്കിൾ ഓടിക്കലുമൊക്കെയായി ആഘോഷമാണ്.
കഴിഞ്ഞ ഓണത്തിന് അവരെത്തിയപ്പോഴത്തെ ആഘോഷങ്ങളും കാർത്തിക് ഓർമിച്ചു. ഓണത്തിന് സ്റ്റേജിൽ കയറിയുള്ള പാട്ടും ഡാൻസുമൊക്കെയായിരുന്നു അത്. ചെങ്കോട്ടുകോണം എസ്.എൻ.പബ്ലിക് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയായ കാർത്തിക് പ്രവീണിന്റെ സുഹൃത്തായ ദിനേശിന്റെ മകനാണ്. കാർത്തികിന്റെ സഹോദരി പ്ലസ് വണ്‍ വിദ്യാർഥിനിയായ ദേവികയ്ക്കും സ്വന്തം സഹോദരങ്ങളെപ്പോലെയായിരുന്നു പ്രവീണിന്റെ മൂന്നു മക്കളും. പ്രവീണിന്റെ ഭാര്യ ശരണ്യയും അടുത്തുള്ള വീട്ടുകാരുമായെല്ലാം നല്ല സൗഹൃദത്തിലായിരുന്നു.