കോട്ടയം: അതിശൈത്യമുള്ള സ്ഥലങ്ങളിൽ വിനോദയാത്ര പോകുന്നവർ പല കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. റിസോർട്ടുകളിൽ പ്രവർത്തിക്കുന്ന ഹീറ്ററുകൾ ഗുണനിലവാരമുള്ളതാണെന്ന് റിസോർട്ട് ജീവനക്കാരോടു ചോദിച്ചു ഉറപ്പുവരുത്തണം. കൃത്യമായി അറ്റകുറ്റപ്പണികൾ നടത്താതിരിക്കുന്ന ഉപകരണങ്ങളിൽ നിന്നുമാണ് കൂടുതലായും അപകടങ്ങൾ ഉണ്ടാകുന്നത്. വിഷ വാതകങ്ങൾ ഉണ്ടായാൽ അവ തിരിച്ചറിയുന്നതിനുള്ള ഡിറ്റക്റ്റ് ഉപകരണങ്ങൾ ലഭ്യമാണ്. അത്തരം ഉപകരണങ്ങൾ ഘടിപ്പിച്ചാൽ വിഷവാതകം നേരിയ തോതിൽ പുറത്തുവന്നാൽ പോലും അലാറം ഉണ്ടാവുകയും രക്ഷാപ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്യാം.
പ്രകൃതി വാതകം ഉപയോഗപ്പെടുത്തുന്ന ഹീറ്ററുകളിലെ താപപ്രവർത്തനങ്ങളുടെ ഏറ്റക്കുറച്ചിൽ മൂലവും കാർബണ്‍ മോണോക്സൈഡ് പുറത്ത് വരാം. ഇതിന് മണമോ നിറമോ ഇല്ലാത്തതിനാൽ അപകടമേറെയാണ്. ഇത് ശ്വാസകോശത്തിൽ പ്രവേശിക്കുകയും രക്തത്തിൽ കലരുകയും ചെയ്യും. ഇതാണ് മരണത്തിനു കാരണമാകുന്നത്.
കാർബണ്‍ മോണോക്സൈഡ് രക്തത്തിൽ കലരുന്നതോടെ ശരീരത്തിലെ ഓക്സിജന്റെ അളവ് കുറയുകയും ക്രമേണ ശ്വസിക്കാൻ സാധിക്കാതെ വരികയും ചെയ്യും. മുറികളിലുള്ളവർ ഉറക്കത്തിലാണെങ്കിൽ കാർബണ്‍ മോണോക്സൈഡ് പുറത്തെത്തുന്നതു അറിയാൻ സാധ്യത കുറവാണ്. അതേസമയം ഡിറ്റക്റ്റ് ഉപകരണങ്ങൾ ഘടിപ്പിച്ചാൽ അലാറം മുഴങ്ങുകയും രക്ഷാപ്രവർത്തനം നടത്താൻ സാധിക്കുകയും ചെയ്യാം.
വൻകിട ഹോട്ടലുകളിലെ ഹൗസ് കീപ്പിംഗ് കൂടുതൽ കാര്യക്ഷമമാക്കണം. കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതു വൈദ്യുതിയുടെ കാര്യത്തിലാണ്. കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തണം.
കാർബൺ മോണോക്സൈഡ് നിശബ്ദ കൊലയാളി
കാർബൺ മോണോക്സൈഡ് മണമോ നിറമോ ഇല്ലാത്ത വാതകമാണ്. പെട്രോൾ, ഡീസൽ, പ്രകൃതിവാതകം, മണ്ണെണ്ണ, തടി, കൽക്കരി ഇവ കത്തുന്പോൾ കാർബൺ മോണോക്സൈഡ് പുറത്തുവരുന്നു. അടച്ചുപൂട്ടിയ മുറിയിൽ കാർബൺ മോണോക്സൈഡ് മാരകമായി മാറും.
നിശബ്ദ കൊലയാളി എന്നാണു കാർബൺ മോണോക്സൈഡ് അറിയപ്പെടുന്നത്. ശ്വസിക്കുന്പോഴും പിന്നീടും ശരീരത്തിന് അസ്വസ്ഥത തോന്നില്ല. ആൾ ആദ്യം മയക്കത്തിലാകും. പിന്നീട് ബോധം നഷ്ടപ്പെട്ടു മരിക്കും.
കാർബൺ മോണോക്സൈഡ് ശരീരത്തിൽ കടന്നാൽ രക്തത്തിലെ ഓക്സിജന്റെ അളവ് കുറയും. ഇതേ തുടർന്നാണു മയക്കവും മരണവും.
വാഹനങ്ങളിൽനിന്ന് പുറന്തള്ളുന്ന പുകയും കാർബൺ മോണോക്സൈഡിന്റെ വകഭേദമാണ്. വായു സഞ്ചാരം കുറവായ സ്ഥലങ്ങളിൽ വാഹന എൻജിനുകൾ പ്രവർത്തിപ്പിക്കുന്നതും അത് ശ്വസിക്കാനിടയാകുന്നതും അപകടകരമാണ്.
പ്രകൃതി വാതകം ഉപയോഗപ്പെടുത്തുന്ന ഹീറ്ററുകളിലെ താപപ്രവർത്തനങ്ങളുടെ ഏറ്റക്കുറച്ചിൽ മൂലവും കാർബണ്‍ മോണോക്സൈഡ് പുറത്ത് വരാം. ഇതിന് മണമോ നിറമോ ഇല്ലാത്തതിനാൽ അപകടമേറെയാണ്. ഇത് ശ്വാസകോശത്തിൽ പ്രവേശിക്കുകയും രക്തത്തിൽ കലരുകയും ചെയ്യും. ഇതാണ് മരണത്തിനു കാരണമാകുന്നത്.
കാർബണ്‍ മോണോക്സൈഡ് രക്തത്തിൽ കലരുന്നതോടെ ശരീരത്തിലെ ഓക്സിജന്റെ അളവ് കുറയുകയും ക്രമേണ ശ്വസിക്കാൻ സാധിക്കാതെ വരികയും ചെയ്യും. മുറികളിലുള്ളവർ ഉറക്കത്തിലാണെങ്കിൽ കാർബണ്‍ മോണോക്സൈഡ് പുറത്തെത്തുന്നതു അറിയാൻ സാധ്യത കുറവാണ്. അതേസമയം ഡിറ്റക്റ്റ് ഉപകരണങ്ങൾ ഘടിപ്പിച്ചാൽ അലാറം മുഴങ്ങുകയും രക്ഷാപ്രവർത്തനം നടത്താൻ സാധിക്കുകയും ചെയ്യാം.
വൻകിട ഹോട്ടലുകളിലെ ഹൗസ് കീപ്പിംഗ് കൂടുതൽ കാര്യക്ഷമമാക്കണം. കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതു വൈദ്യുതിയുടെ കാര്യത്തിലാണ്. കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തണം.
കാർബൺ മോണോക്സൈഡ് നിശബ്ദ കൊലയാളി
കാർബൺ മോണോക്സൈഡ് മണമോ നിറമോ ഇല്ലാത്ത വാതകമാണ്. പെട്രോൾ, ഡീസൽ, പ്രകൃതിവാതകം, മണ്ണെണ്ണ, തടി, കൽക്കരി ഇവ കത്തുന്പോൾ കാർബൺ മോണോക്സൈഡ് പുറത്തുവരുന്നു. അടച്ചുപൂട്ടിയ മുറിയിൽ കാർബൺ മോണോക്സൈഡ് മാരകമായി മാറും.
നിശബ്ദ കൊലയാളി എന്നാണു കാർബൺ മോണോക്സൈഡ് അറിയപ്പെടുന്നത്. ശ്വസിക്കുന്പോഴും പിന്നീടും ശരീരത്തിന് അസ്വസ്ഥത തോന്നില്ല. ആൾ ആദ്യം മയക്കത്തിലാകും. പിന്നീട് ബോധം നഷ്ടപ്പെട്ടു മരിക്കും.
കാർബൺ മോണോക്സൈഡ് ശരീരത്തിൽ കടന്നാൽ രക്തത്തിലെ ഓക്സിജന്റെ അളവ് കുറയും. ഇതേ തുടർന്നാണു മയക്കവും മരണവും.
വാഹനങ്ങളിൽനിന്ന് പുറന്തള്ളുന്ന പുകയും കാർബൺ മോണോക്സൈഡിന്റെ വകഭേദമാണ്. വായു സഞ്ചാരം കുറവായ സ്ഥലങ്ങളിൽ വാഹന എൻജിനുകൾ പ്രവർത്തിപ്പിക്കുന്നതും അത് ശ്വസിക്കാനിടയാകുന്നതും അപകടകരമാണ്.