മലപ്പുറം: രണ്ടുവർഷം മുമ്പു കാളികാവ് മരുത സ്വദേശി മുഹമ്മദലി മരിച്ച സംഭവം കൊലപാതകമാണെന്നു പോലീസ് കണ്ടെത്തി. മുഹമ്മദലിയുടെ ഭാര്യയും കാമുകനും ചേർന്നു മദ്യത്തിൽ വിഷം ചേർത്തുനൽകി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. മുഖ്യപ്രതി പത്തനംതിട്ട റാന്നി ഉന്നക്കാവ് സ്വദേശി ജയ്മോൻ (37), മുഹമ്മദലിയുടെ ഭാര്യ കാളികാവ് മൂച്ചിക്കൽ മരുത്താത്ത് വീട്ടിൽ ഉമ്മുൽ സാഹിറ(42) എന്നിവരെ അറസ്റ്റ് ചെയ്തു. കോടതി റിമാൻഡു ചെയ്ത ഉമ്മുൽ സാഹിറയെ രണ്ടു മക്കളോടൊപ്പം റസ്ക്യു ഹോമിൽ താമസിപ്പിച്ചിരിക്കുകയാണ്.
ജയ്മോനെ ഇന്നു കോടതിയിൽ ഹാജരാക്കുമെന്നു ജില്ലാ പോലീസ് മേധാവി യു. അബ്ദുൾ കരിം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 2018 സെപ്റ്റംബർ 26 നാണ് മുഹമ്മദലിയെ മരുതയിലെ ഭാര്യവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മുഹമ്മദലിയും ഭാര്യയും രണ്ടു ആണ്മക്കളുമാണ് വീട്ടിൽ താമസിച്ചിരുന്നത്. നെഞ്ചുവേദനയെ തുടർന്നു മുഹമ്മദലി കുഴഞ്ഞു വീണു മരിച്ചതായാണ് ഉമ്മുൽ സാഹിറ പറഞ്ഞിരുന്നത്. മുഹമ്മദലിയുടെ മൃതദേഹം ഖബറടക്കിയ ശേഷം ഉമ്മുൽ സാഹിറയെയും രണ്ടു മക്കളെയും തൊട്ടടുത്ത ക്വാർട്ടേഴ്സിൽ സ്ത്രീയോടൊപ്പം താമസിച്ചിരുന്ന ജയ്മോനെയും കാണാതായി. ഇതോടെ സംശയം തോന്നിയ മുഹമ്മദലിയുടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകി. പോലീസ് മൃതദേഹം പുറത്തെടുത്തു പോസ്റ്റ്മോർട്ടം നടത്തി. പ്രാഥമിക പരിശോധനയിൽ അസ്വാഭാവികതകളൊന്നും ശ്രദ്ധയിൽപ്പെട്ടില്ല. എന്നാൽ, ആന്തരികാവയവങ്ങളുടെ പരിശോധനയിൽ വിഷം ഉള്ളിൽ ചെന്നതായി കണ്ടെത്തി. എട്ടുമാസം മുമ്പാണ് പരിശോധനാ ഫലം പോലീസിനു ലഭിച്ചത്. പിന്നീട് കേസ് പോലീസിന്റെ സി-ബ്രാഞ്ചിനു കൈമാറി.
മുഹമ്മദലിയുടെ മരണത്തിനു ശേഷം നാട്ടിൽനിന്നു മുങ്ങിയ ജയ്മോനെയും ഉമ്മുൽ സാഹിറയെയും കണ്ടെത്താൻ മാസങ്ങളായി അന്വേഷണ സംഘം ശ്രമം നടത്തിവരികയായിരുന്നു. ഇതിനിടെ ജയ്മോൻ നാട്ടിൽ വന്നു പോകുന്നതായുള്ള രഹസ്യവിവരം പോലീസിനു ലഭിച്ചു. ഇവർ തമിഴ്നാട്ടിലെ ശിവകാശിയിൽ താമസിക്കുകയാണെന്നും ജയ്മോന് അവിടെ ബനിയൻ കമ്പനിയിൽ ജോലിയാണെന്നും കണ്ടെത്തി. പോലീസ് ശിവകാശിയിലെത്തി ഉമ്മുൽ സാഹിറയെയും മക്കളെയും കസ്റ്റഡിയിലെടുത്തെങ്കിലും ജയ്മോനെ കണ്ടെത്താനായില്ല. തുടർന്നുള്ള അന്വേഷണത്തിൽ, ദിണ്ടിഗലിൽ മറ്റൊരു സ്ത്രീക്കൊപ്പം ഇയാൾ താമസിച്ചു വരികയാണെന്നു മനസിലാക്കിയ പോലീസ് അറസ്റ്റ്ചെയ്യുകയായിരുന്നു. ഒന്നിച്ചു ജീവിക്കാനായി മുഹമ്മദലിയെ കൊലപ്പെടുത്തുകയായിരുന്നെന്നു പ്രതികൾ പോലീസിൽ സമ്മതിച്ചു. സംഭവദിവസം വീടിന്റെ മുകൾനിലയിൽ മുഹമ്മദലിക്കൊപ്പം മദ്യപിക്കുന്നതിനിടെ ജയ്മോൻ മദ്യത്തിൽ വിഷം കലർത്തി നൽകുകയായിരുന്നു. എന്തു തരം വിഷമാണ് നൽകിയതെന്നു വ്യക്തമായിട്ടില്ല. കുഴഞ്ഞുവീണ മുഹമ്മദലിയെ ജയ്മോനും ഉമ്മുൽ സാഹിറയും ചേർന്ന് താഴത്തെനിലയിൽ എത്തിച്ചു. തുടർന്നു ജയ്മോൻ അവിടെനിന്നു പോയി. രണ്ടു ആണ്മക്കളും വീട്ടിലുണ്ടായിരുന്നെങ്കിലും അവർ വിവരങ്ങളൊന്നും അറിഞ്ഞില്ല. ഉമ്മുൽ സാഹിറ ബന്ധുക്കളെ വിളിച്ചുവരുത്തി. ഡോക്ടറെത്തി പരിശോധിച്ചപ്പോഴേക്കും മുഹമ്മദലി മരിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് കരുതിയിരുന്നത്.
പിറ്റേന്ന് മുഹമ്മദലിയുടെ മരണാനന്തര ചടങ്ങുകളിൽ ജയ്മോനും പങ്കെടുത്തിരുന്നു. അടുത്ത ദിവസമാണ് ഇവർ കുട്ടികളെയും കൂട്ടി നാട്ടിൽനിന്നു മുങ്ങിയത്. ജയ്മോനെതിരേ സംസ്ഥാനത്ത് പല ഭാഗങ്ങളിലും കേസുകൾ നിലനിൽക്കുന്നുണ്ടെന്നു പോലീസ് പറഞ്ഞു. വർഷങ്ങൾക്കു മുമ്പ് ബലാത്സംഗക്കേസിൽ അങ്കമാലി കോടതി ഇയാളെ ശിക്ഷിച്ചിരുന്നു. പൊതുപ്രവർത്തകൻ കൂടിയായ ഇയാൾ ഇടുക്കിയിലെ ഒരു കാൻസർ രോഗിയുടെ ചികിൽസയുമായി ബന്ധപ്പെട്ടാണ് മലബാറിലെത്തി സ്ഥിരതാമസമാക്കിയതെന്നും കേസിൽ കൂടുതൽ പ്രതികളുണ്ടോയെന്ന് അന്വേഷിച്ചു വരികയാണെന്നും എസ്പി പറഞ്ഞു. അന്വേഷണച്ചുമതല സി-ബ്രാഞ്ച് ഡിവൈഎസ്പി എൻ.വി. അബ്ദുൾ ഖാദറിനാണ്.
ജയ്മോനെ ഇന്നു കോടതിയിൽ ഹാജരാക്കുമെന്നു ജില്ലാ പോലീസ് മേധാവി യു. അബ്ദുൾ കരിം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 2018 സെപ്റ്റംബർ 26 നാണ് മുഹമ്മദലിയെ മരുതയിലെ ഭാര്യവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മുഹമ്മദലിയും ഭാര്യയും രണ്ടു ആണ്മക്കളുമാണ് വീട്ടിൽ താമസിച്ചിരുന്നത്. നെഞ്ചുവേദനയെ തുടർന്നു മുഹമ്മദലി കുഴഞ്ഞു വീണു മരിച്ചതായാണ് ഉമ്മുൽ സാഹിറ പറഞ്ഞിരുന്നത്. മുഹമ്മദലിയുടെ മൃതദേഹം ഖബറടക്കിയ ശേഷം ഉമ്മുൽ സാഹിറയെയും രണ്ടു മക്കളെയും തൊട്ടടുത്ത ക്വാർട്ടേഴ്സിൽ സ്ത്രീയോടൊപ്പം താമസിച്ചിരുന്ന ജയ്മോനെയും കാണാതായി. ഇതോടെ സംശയം തോന്നിയ മുഹമ്മദലിയുടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകി. പോലീസ് മൃതദേഹം പുറത്തെടുത്തു പോസ്റ്റ്മോർട്ടം നടത്തി. പ്രാഥമിക പരിശോധനയിൽ അസ്വാഭാവികതകളൊന്നും ശ്രദ്ധയിൽപ്പെട്ടില്ല. എന്നാൽ, ആന്തരികാവയവങ്ങളുടെ പരിശോധനയിൽ വിഷം ഉള്ളിൽ ചെന്നതായി കണ്ടെത്തി. എട്ടുമാസം മുമ്പാണ് പരിശോധനാ ഫലം പോലീസിനു ലഭിച്ചത്. പിന്നീട് കേസ് പോലീസിന്റെ സി-ബ്രാഞ്ചിനു കൈമാറി.
മുഹമ്മദലിയുടെ മരണത്തിനു ശേഷം നാട്ടിൽനിന്നു മുങ്ങിയ ജയ്മോനെയും ഉമ്മുൽ സാഹിറയെയും കണ്ടെത്താൻ മാസങ്ങളായി അന്വേഷണ സംഘം ശ്രമം നടത്തിവരികയായിരുന്നു. ഇതിനിടെ ജയ്മോൻ നാട്ടിൽ വന്നു പോകുന്നതായുള്ള രഹസ്യവിവരം പോലീസിനു ലഭിച്ചു. ഇവർ തമിഴ്നാട്ടിലെ ശിവകാശിയിൽ താമസിക്കുകയാണെന്നും ജയ്മോന് അവിടെ ബനിയൻ കമ്പനിയിൽ ജോലിയാണെന്നും കണ്ടെത്തി. പോലീസ് ശിവകാശിയിലെത്തി ഉമ്മുൽ സാഹിറയെയും മക്കളെയും കസ്റ്റഡിയിലെടുത്തെങ്കിലും ജയ്മോനെ കണ്ടെത്താനായില്ല. തുടർന്നുള്ള അന്വേഷണത്തിൽ, ദിണ്ടിഗലിൽ മറ്റൊരു സ്ത്രീക്കൊപ്പം ഇയാൾ താമസിച്ചു വരികയാണെന്നു മനസിലാക്കിയ പോലീസ് അറസ്റ്റ്ചെയ്യുകയായിരുന്നു. ഒന്നിച്ചു ജീവിക്കാനായി മുഹമ്മദലിയെ കൊലപ്പെടുത്തുകയായിരുന്നെന്നു പ്രതികൾ പോലീസിൽ സമ്മതിച്ചു. സംഭവദിവസം വീടിന്റെ മുകൾനിലയിൽ മുഹമ്മദലിക്കൊപ്പം മദ്യപിക്കുന്നതിനിടെ ജയ്മോൻ മദ്യത്തിൽ വിഷം കലർത്തി നൽകുകയായിരുന്നു. എന്തു തരം വിഷമാണ് നൽകിയതെന്നു വ്യക്തമായിട്ടില്ല. കുഴഞ്ഞുവീണ മുഹമ്മദലിയെ ജയ്മോനും ഉമ്മുൽ സാഹിറയും ചേർന്ന് താഴത്തെനിലയിൽ എത്തിച്ചു. തുടർന്നു ജയ്മോൻ അവിടെനിന്നു പോയി. രണ്ടു ആണ്മക്കളും വീട്ടിലുണ്ടായിരുന്നെങ്കിലും അവർ വിവരങ്ങളൊന്നും അറിഞ്ഞില്ല. ഉമ്മുൽ സാഹിറ ബന്ധുക്കളെ വിളിച്ചുവരുത്തി. ഡോക്ടറെത്തി പരിശോധിച്ചപ്പോഴേക്കും മുഹമ്മദലി മരിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് കരുതിയിരുന്നത്.
പിറ്റേന്ന് മുഹമ്മദലിയുടെ മരണാനന്തര ചടങ്ങുകളിൽ ജയ്മോനും പങ്കെടുത്തിരുന്നു. അടുത്ത ദിവസമാണ് ഇവർ കുട്ടികളെയും കൂട്ടി നാട്ടിൽനിന്നു മുങ്ങിയത്. ജയ്മോനെതിരേ സംസ്ഥാനത്ത് പല ഭാഗങ്ങളിലും കേസുകൾ നിലനിൽക്കുന്നുണ്ടെന്നു പോലീസ് പറഞ്ഞു. വർഷങ്ങൾക്കു മുമ്പ് ബലാത്സംഗക്കേസിൽ അങ്കമാലി കോടതി ഇയാളെ ശിക്ഷിച്ചിരുന്നു. പൊതുപ്രവർത്തകൻ കൂടിയായ ഇയാൾ ഇടുക്കിയിലെ ഒരു കാൻസർ രോഗിയുടെ ചികിൽസയുമായി ബന്ധപ്പെട്ടാണ് മലബാറിലെത്തി സ്ഥിരതാമസമാക്കിയതെന്നും കേസിൽ കൂടുതൽ പ്രതികളുണ്ടോയെന്ന് അന്വേഷിച്ചു വരികയാണെന്നും എസ്പി പറഞ്ഞു. അന്വേഷണച്ചുമതല സി-ബ്രാഞ്ച് ഡിവൈഎസ്പി എൻ.വി. അബ്ദുൾ ഖാദറിനാണ്.