തിരുവനന്തപുരം: സെൻസസുമായി സഹകരിക്കേണ്ടെന്ന സംസ്ഥാന സർക്കാരിന്റെ ആഹ്വാനം ഭരണഘടനാവിരുദ്ധവും നിയമലംഘനത്തിനുള്ള പ്രേരണയും ആണെന്ന് ബിജെപി. അർഹിക്കുന്ന അവജ്ഞയോടെ ഇടത് മുന്നണി മന്ത്രിസഭയുടെ ആഹ്വാനം തള്ളിക്കളയാനും സെൻസസ് പ്രവർത്തനങ്ങളുമായി സർവാത്മനാ സഹകരിക്കാനും ജനങ്ങൾ തയാറാകണമെന്നു ബിജെപി വക്താവ് എം.എസ്. കുമാർ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
സെൻസസ് രാഷ്ട്രീയ പരിപാടിയല്ല. അതിൽ സഹകരിക്കാതിരിക്കുക ക്രിമിനൽ കുറ്റമാണ്. ഗുരുതരമായ പ്രത്യാഘാതങ്ങൾ വിളിച്ചു വരുത്തുന്നതാണു സംസ്ഥാന സർക്കാരിന്റെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട ഭവിഷ്യത്തുകളുടെ പൂർണ ഉത്തരവാദിത്വവും സംസ്ഥാന മന്ത്രിസഭയ്ക്കായിരിക്കും. ഭരണവും സമരവും ഇഎംഎസിന്റെ കാലഹരണപ്പെട്ട മുദ്രാവാക്യമാണ്. സെൻസസുമായി സഹകരിക്കേണ്ടെന്ന നിലപാട് കേന്ദ്ര സർക്കാരിനോടുള്ള യുദ്ധ പ്രഖ്യാപനമായി കാണേണ്ടിയിരിക്കുന്നു. ജനങ്ങളെ ബന്ദിയാക്കുകയാണ് പിണറായി സർക്കാർ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സെൻസസ് രാഷ്ട്രീയ പരിപാടിയല്ല. അതിൽ സഹകരിക്കാതിരിക്കുക ക്രിമിനൽ കുറ്റമാണ്. ഗുരുതരമായ പ്രത്യാഘാതങ്ങൾ വിളിച്ചു വരുത്തുന്നതാണു സംസ്ഥാന സർക്കാരിന്റെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട ഭവിഷ്യത്തുകളുടെ പൂർണ ഉത്തരവാദിത്വവും സംസ്ഥാന മന്ത്രിസഭയ്ക്കായിരിക്കും. ഭരണവും സമരവും ഇഎംഎസിന്റെ കാലഹരണപ്പെട്ട മുദ്രാവാക്യമാണ്. സെൻസസുമായി സഹകരിക്കേണ്ടെന്ന നിലപാട് കേന്ദ്ര സർക്കാരിനോടുള്ള യുദ്ധ പ്രഖ്യാപനമായി കാണേണ്ടിയിരിക്കുന്നു. ജനങ്ങളെ ബന്ദിയാക്കുകയാണ് പിണറായി സർക്കാർ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.