കോഴിക്കോട്: കേരളത്തിൽ ലൗജിഹാദ് സംബന്ധിച്ച യാതൊരു പരാതിയും ലഭിച്ചിട്ടില്ലെന്ന ഡിജിപി ലോക്നാഥ് ബഹ്റയുടെ പ്രസ്താവന ശരിയല്ലെന്നു രേഖകൾ. പ്രണയം നടിച്ചു വശത്താക്കിയ ശേഷം മയക്കുമരുന്നു നൽകി നഗ്നചിത്രങ്ങളെടുക്കുകയും അതുവച്ചു മതംമാറ്റത്തിനു ഭീഷണി മുഴക്കുകയും ചെയ്ത സംഭവത്തിൽ കോഴിക്കോട്ടെ പെൺകുട്ടിയുടെ പിതാവ് ഡിജിപിക്കയച്ച പരാതിയും ഇതിനു ഡിജിപിയുടെ ഒാഫീസ് നൽകിയ മറുപടിയും പുറത്തു വന്നതോടെയാണ് ഡിജിപിയുടെ വാദം ശരിയല്ലെന്നു തെളിയുന്നത്.
‘കോഴിക്കോട്ടെ കേസ് ലൗ ജിഹാദിന്റെ ഭാഗമാണെന്നു സാഹചര്യങ്ങൾതന്നെ ബോധ്യപ്പെടുത്തുന്നു’ എന്ന വിവരം പിതാവ് പരാതിയിൽ വ്യക്തമായി ഉന്നയിച്ചിരുന്നു. അനന്തര നടപടിക്കായി പാരതി കീഴുദ്യോഗസ്ഥർക്ക് അയച്ചതായി ഡിജിപി പെൺകുട്ടിയുടെ പിതാവിനു മറുപടിയും നൽകി.
പീഡനത്തിനിരയായ പെൺകുട്ടിയും പിതാവും, മൂന്നു മാസത്തോളം മുൻപ് കോഴിക്കോട് സിറ്റി പോലീസ് കമ്മീ ഷണർക്കു നൽകിയ പരാതിയിലും ലൗ ജിഹാദ് ആണെന്നു ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇതിനുപുറമേ കോഴിക്കോട് മെഡിക്കൽ കോളജ്, നടക്കാവ് പോലീസ് സ്റ്റേഷനുകളിൽ പെൺകുട്ടി നൽകിയ പരാതികളിലും ഇതുമായി ബന്ധപ്പെട്ട് രണ്ട് മജിസ്ട്രേട്ടുമാർ മുൻപാകെ നൽകിയ രഹസ്യമൊഴികളിലും വിഷയം ലൗ ജിഹാദ് ആണെന്നു വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഇത്രയും രേഖകൾ പോലീസിന്റെയും നീതിപീഠത്തിന്റെയും മുന്നിലുണ്ടെന്നിരിക്കെയാണ് പരാതി കിട്ടിയിട്ടില്ല എന്ന് ഡി ജിപി പറയുന്നത്.
ലൗ ജിഹാദിനെതിരെ സീറോ മലബാർ സഭ പുറത്തിറക്കിയ പ്രമേയവും ഇതുസംബന്ധിച്ചു കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ ഇടയലേഖനവും ഉയർത്തിക്കാട്ടി ഡിവൈഎഫ്ഐ സംസ്ഥാന നേതാവും ചില സംഘടനകളും കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. ലൗ ജിഹാദ് ആരോപണം കെട്ടിച്ചമച്ചതാണെന്നായിരുന്നു ഇവരുടെ വാദം.
കോഴിക്കോട്ട് നടന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിലെ ചർച്ചയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ്, കേരളത്തിൽ ലൗജിഹാദ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും അത്തരത്തിൽ ഒരു പരാതി പോലും ലഭിച്ചിട്ടില്ലെന്നും ഡിജിപി ലോക്നാഥ് ബെഹ്റ പ്രസ്താവിച്ചത്. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടി ആയായിരുന്നു ഡിജിപിയുടെ പ്രസ്താവന.
“താങ്കളുടെ പരാതി G191204-ഡോക്കറ്റ് നന്പർപ്രകാരം തുടർ നടപടിക്കായി താഴെ പറയുന്ന ഓഫീസർക്കു കൈമാറിയിട്ടുണ്ട്. സംസ്ഥാന പോലീസ് മേധാവിയുടെ നടപടികൾ പരാതിയുടെ തത്സ്ഥിതി ഡോക്കറ്റ് നന്പർ ഉപയോഗിച്ച് cmo. kerala.gov.in എന്ന വെബ് പോർട്ടലിൽനിന്ന് അറിയാവുന്നതാണ്” എന്നാണ് ഡിജിപിയുടെ ഓഫീസിൽനിന്നു പരാതിക്കാരനു ലഭിച്ച സന്ദേശം. പരാതി ഉത്തരമേഖലാ ഐജിക്കു കൈമാറിയതായും അദ്ദേഹമത് കോഴിക്കോട് ജില്ലാ പോലീസ് മേധാവിക്ക് (സിറ്റി) കൈമാറിയതായും അദ്ദേഹം വീണ്ടും കോഴിക്കോട് നോർത്ത് അസി. കമ്മീഷണർക്കു കൈമാറിയതായും ഡിജിപിയുടെ ഓഫീസിൽനിന്നു ലഭിച്ച തുടർസന്ദേശങ്ങളിലുണ്ട്. ഡിജിപി നേരിൽ വായിച്ച പരാതികളാണ് ഇത്തരത്തിൽ കീഴുദ്യോഗസ്ഥർക്ക് അയച്ചുകൊടുക്കുന്നത്. കോഴിക്കോട്ടെ ലൗ ജിഹാദ് കേസിൽ പെൺകുട്ടിയുടെ പിതാവിന്റെ ശക്തമായ ഇടപെടലിനെത്തുടർന്ന് അറസ്റ്റിലായ പ്രതി കോഴിക്കോട് നടുവണ്ണൂരിനടുത്ത കരുവണ്ണൂർ കുറ്റിക്കണ്ടി വീട്ടിൽ മുഹമ്മദ് ജാസിം (19) കഴിഞ്ഞ തൊണ്ണൂറു ദിവസമായി റിമാൻഡിലാണ്. പ്രതിക്കു ജാമ്യം ലഭിക്കാൻ പോലീസും പബ്ലിക് പ്രോസിക്യൂട്ടറും ഒത്തുകളിച്ചെന്നും താൻ സ്വന്തമായി പോസിക്യൂട്ടറെ വച്ചതുകൊണ്ടാണു പ്രതിയുടെ ജാമ്യാപേക്ഷ തള്ളിയതെന്നും കൂട്ടുപ്രതികളെ അറസ്റ്റ് ചെയ്യാത്തതടക്കം നിരവധി ഗുരുതര വീഴ്ചകൾ സംഭവിച്ചതിനാൽ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്നും ആവശ്യപ്പെട്ടാണ് പെൺകുട്ടിയുടെ പിതാവ് ഡിജിപിക്കു പരാതി നൽകിയത്.
കൗൺസലിംഗിനു ശേഷം പെൺകുട്ടി ഇപ്പോൾ പിതാവിന്റെ സംരക്ഷണത്തിലാണ്. മതം മാറിയില്ലെങ്കിൽ നഗ്നചിത്രങ്ങൾ പരസ്യപ്പെടുത്തുമെന്നു ഭീഷണി മുഴക്കി മകളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കൂട്ടു പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും മയക്കുമരുന്നു നൽകി ബോധം കെടുത്തിയ ശേഷം വീഡിയോ ചിത്രീകരിച്ച മൊബൈൽ ഫോൺ ഇതുവരെ കസ്റ്റഡിയിലെടുത്തില്ലെന്നും പിതാവിന്റെ പരാതിയിലുണ്ട്. ഭീതിയോടെ കഴിയുന്ന ഇവരുടെ കുടുംബത്തിന് അടിയന്തര നീതി ഉറപ്പാക്കാൻ തയാറാകാത്ത പോലീസാണ് ലൗ ജിഹാദ് ഇല്ലെന്ന വാദവുമായി രംഗത്തിറങ്ങിയിരിക്കുന്നത്.
‘കോഴിക്കോട്ടെ കേസ് ലൗ ജിഹാദിന്റെ ഭാഗമാണെന്നു സാഹചര്യങ്ങൾതന്നെ ബോധ്യപ്പെടുത്തുന്നു’ എന്ന വിവരം പിതാവ് പരാതിയിൽ വ്യക്തമായി ഉന്നയിച്ചിരുന്നു. അനന്തര നടപടിക്കായി പാരതി കീഴുദ്യോഗസ്ഥർക്ക് അയച്ചതായി ഡിജിപി പെൺകുട്ടിയുടെ പിതാവിനു മറുപടിയും നൽകി.
പീഡനത്തിനിരയായ പെൺകുട്ടിയും പിതാവും, മൂന്നു മാസത്തോളം മുൻപ് കോഴിക്കോട് സിറ്റി പോലീസ് കമ്മീ ഷണർക്കു നൽകിയ പരാതിയിലും ലൗ ജിഹാദ് ആണെന്നു ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇതിനുപുറമേ കോഴിക്കോട് മെഡിക്കൽ കോളജ്, നടക്കാവ് പോലീസ് സ്റ്റേഷനുകളിൽ പെൺകുട്ടി നൽകിയ പരാതികളിലും ഇതുമായി ബന്ധപ്പെട്ട് രണ്ട് മജിസ്ട്രേട്ടുമാർ മുൻപാകെ നൽകിയ രഹസ്യമൊഴികളിലും വിഷയം ലൗ ജിഹാദ് ആണെന്നു വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഇത്രയും രേഖകൾ പോലീസിന്റെയും നീതിപീഠത്തിന്റെയും മുന്നിലുണ്ടെന്നിരിക്കെയാണ് പരാതി കിട്ടിയിട്ടില്ല എന്ന് ഡി ജിപി പറയുന്നത്.
ലൗ ജിഹാദിനെതിരെ സീറോ മലബാർ സഭ പുറത്തിറക്കിയ പ്രമേയവും ഇതുസംബന്ധിച്ചു കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ ഇടയലേഖനവും ഉയർത്തിക്കാട്ടി ഡിവൈഎഫ്ഐ സംസ്ഥാന നേതാവും ചില സംഘടനകളും കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. ലൗ ജിഹാദ് ആരോപണം കെട്ടിച്ചമച്ചതാണെന്നായിരുന്നു ഇവരുടെ വാദം.
കോഴിക്കോട്ട് നടന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിലെ ചർച്ചയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ്, കേരളത്തിൽ ലൗജിഹാദ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും അത്തരത്തിൽ ഒരു പരാതി പോലും ലഭിച്ചിട്ടില്ലെന്നും ഡിജിപി ലോക്നാഥ് ബെഹ്റ പ്രസ്താവിച്ചത്. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടി ആയായിരുന്നു ഡിജിപിയുടെ പ്രസ്താവന.
“താങ്കളുടെ പരാതി G191204-ഡോക്കറ്റ് നന്പർപ്രകാരം തുടർ നടപടിക്കായി താഴെ പറയുന്ന ഓഫീസർക്കു കൈമാറിയിട്ടുണ്ട്. സംസ്ഥാന പോലീസ് മേധാവിയുടെ നടപടികൾ പരാതിയുടെ തത്സ്ഥിതി ഡോക്കറ്റ് നന്പർ ഉപയോഗിച്ച് cmo. kerala.gov.in എന്ന വെബ് പോർട്ടലിൽനിന്ന് അറിയാവുന്നതാണ്” എന്നാണ് ഡിജിപിയുടെ ഓഫീസിൽനിന്നു പരാതിക്കാരനു ലഭിച്ച സന്ദേശം. പരാതി ഉത്തരമേഖലാ ഐജിക്കു കൈമാറിയതായും അദ്ദേഹമത് കോഴിക്കോട് ജില്ലാ പോലീസ് മേധാവിക്ക് (സിറ്റി) കൈമാറിയതായും അദ്ദേഹം വീണ്ടും കോഴിക്കോട് നോർത്ത് അസി. കമ്മീഷണർക്കു കൈമാറിയതായും ഡിജിപിയുടെ ഓഫീസിൽനിന്നു ലഭിച്ച തുടർസന്ദേശങ്ങളിലുണ്ട്. ഡിജിപി നേരിൽ വായിച്ച പരാതികളാണ് ഇത്തരത്തിൽ കീഴുദ്യോഗസ്ഥർക്ക് അയച്ചുകൊടുക്കുന്നത്. കോഴിക്കോട്ടെ ലൗ ജിഹാദ് കേസിൽ പെൺകുട്ടിയുടെ പിതാവിന്റെ ശക്തമായ ഇടപെടലിനെത്തുടർന്ന് അറസ്റ്റിലായ പ്രതി കോഴിക്കോട് നടുവണ്ണൂരിനടുത്ത കരുവണ്ണൂർ കുറ്റിക്കണ്ടി വീട്ടിൽ മുഹമ്മദ് ജാസിം (19) കഴിഞ്ഞ തൊണ്ണൂറു ദിവസമായി റിമാൻഡിലാണ്. പ്രതിക്കു ജാമ്യം ലഭിക്കാൻ പോലീസും പബ്ലിക് പ്രോസിക്യൂട്ടറും ഒത്തുകളിച്ചെന്നും താൻ സ്വന്തമായി പോസിക്യൂട്ടറെ വച്ചതുകൊണ്ടാണു പ്രതിയുടെ ജാമ്യാപേക്ഷ തള്ളിയതെന്നും കൂട്ടുപ്രതികളെ അറസ്റ്റ് ചെയ്യാത്തതടക്കം നിരവധി ഗുരുതര വീഴ്ചകൾ സംഭവിച്ചതിനാൽ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്നും ആവശ്യപ്പെട്ടാണ് പെൺകുട്ടിയുടെ പിതാവ് ഡിജിപിക്കു പരാതി നൽകിയത്.
കൗൺസലിംഗിനു ശേഷം പെൺകുട്ടി ഇപ്പോൾ പിതാവിന്റെ സംരക്ഷണത്തിലാണ്. മതം മാറിയില്ലെങ്കിൽ നഗ്നചിത്രങ്ങൾ പരസ്യപ്പെടുത്തുമെന്നു ഭീഷണി മുഴക്കി മകളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കൂട്ടു പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും മയക്കുമരുന്നു നൽകി ബോധം കെടുത്തിയ ശേഷം വീഡിയോ ചിത്രീകരിച്ച മൊബൈൽ ഫോൺ ഇതുവരെ കസ്റ്റഡിയിലെടുത്തില്ലെന്നും പിതാവിന്റെ പരാതിയിലുണ്ട്. ഭീതിയോടെ കഴിയുന്ന ഇവരുടെ കുടുംബത്തിന് അടിയന്തര നീതി ഉറപ്പാക്കാൻ തയാറാകാത്ത പോലീസാണ് ലൗ ജിഹാദ് ഇല്ലെന്ന വാദവുമായി രംഗത്തിറങ്ങിയിരിക്കുന്നത്.