തിരുവനന്തപുരം: ഗവർണർ ഒപ്പിടാതെ തടഞ്ഞുവച്ച ഓർഡിനൻസിനു പകരമായി സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ വാർഡുകളുടെ എണ്ണം വർധിപ്പിക്കുന്നതിനുള്ള ബില്ലുകളുടെ കരടിന് ഇന്നലെ ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗം അംഗീകാരം നൽകി. സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ അംഗങ്ങളുടെ എണ്ണം ചുരുങ്ങിയത് ഒന്നു വീതം വർധിപ്പിക്കുന്നതിനുള്ള കേരള മുനിസിപ്പാലിറ്റി ഭേദഗതി ബില്ലിന്റെയും കേരള പഞ്ചായത്ത് രാജ് ഭേദഗതി ബില്ലിന്റെയും കരടിനാണു മന്ത്രിസഭ അംഗീകാരം നൽകിയത്.
നിയമസഭാ സമ്മേളനം ഇപ്പോൾ നിശ്ചയിച്ചിട്ടുള്ളതു പോലെ 30നു തുടങ്ങിയാൽ ഫെബ്രുവരി ആറിന് ബില്ലുകൾ നിയമസഭയുടെ പരിഗണനയ്ക്കു കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. നിയമസഭാ സബ്ജക്ട് കമ്മിറ്റിക്കു പോകുന്ന ബിൽ അടുത്ത ദിവസങ്ങളിൽ മടങ്ങിയെത്തി ഫെബ്രുവരിയിൽ തന്നെ പാസാക്കാനാണു മന്ത്രിസഭാ തീരുമാനം. നിയമസഭയുടെ കാര്യോപദേശക സമിതിയാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുന്നത്.
വീണ്ടും ഗവർണറുടെ പരിഗണനയ്ക്കു പോകുന്പോൾ ബില്ലിൽ ഒപ്പിടാൻ സാങ്കേതിക തടസമുന്നയിക്കുമോ എന്ന സംശയവും മന്ത്രിസഭയിൽ ഉയർന്നിരുന്നു. എന്നാൽ, നിയമസഭ പാസാക്കുന്ന ബിൽ ഗവർണർ തടയില്ലെന്നു കരുതാമെന്നു മുഖ്യമന്ത്രി പറഞ്ഞു. അധിക സാന്പത്തിക ബാധ്യതയില്ലാത്ത ബില്ലിന് ഗവർണറുടെ അനുമതി ആവശ്യമില്ലെന്നാണു സർക്കാർ അധികൃതർ പറയുന്നത്.
ബിൽ പാസാക്കി സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണർ അധ്യക്ഷനായ ഡീ ലിമിറ്റേഷൻ കമ്മീഷനു കൈമാറണം. ഡീ ലിമിറ്റേഷൻ കമ്മീഷനാണ് വാർഡ് വിഭജനം നടത്തുന്നത്. ഇതിനു നാലുമാസമെങ്കിലും വേണ്ടി വരുമെന്നാണു കരുതുന്നത്. 2011 ലെ ജനസംഖ്യാ കണക്കെടുപ്പ് അനുസരിച്ചാണു വാർഡ് പുനർവിഭജനം.
നേരത്തേ ഇതുമായി ബന്ധപ്പെട്ട ഓർഡിനൻസിനു മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. എന്നാൽ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിടാതെ ഇതു തടഞ്ഞുവയ്ക്കുകയായിരുന്നു. തദ്ദേശ മന്ത്രി എ.സി. മൊയ്തീൻ ഗവർണറെ കണ്ടപ്പോൾ, ഒരു സെൻസസിന്റെ അടിസ്ഥാനത്തിൽ രണ്ടു തവണ തദ്ദേശ സ്ഥാപന വാർഡ് വിഭജനം പാടില്ലെന്നു നിർദേശിച്ചിരുന്നു. 2011ലെ സെൻസസിന്റെ അടിസ്ഥാനത്തിൽ 2015ൽ തദ്ദേശ സ്ഥാപന വിഭജനം നടത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണു ഗവർണർ ഫയൽ തടഞ്ഞത്. എന്നാൽ, 2001ലെ സെൻസസിന്റെ അടിസ്ഥാനത്തിൽ 2005ലും 2010ലും വാർഡ് പുനർവിഭജനം നടത്തിയിരുന്ന കാര്യം മന്ത്രി ഗവർണറെ ധരിപ്പിച്ചു. ഒരു സെൻസസിന്റെ അടിസ്ഥാനത്തിൽ ഒന്നിലേറെ തവണ വാർഡ് വിഭജനം പാടില്ലെന്നു ചട്ടത്തിൽ ഒരിടത്തും ചൂണ്ടിക്കാട്ടിയിട്ടില്ലെന്നും മന്ത്രി പറയുന്നു.
തദ്ദേശ സ്ഥാപന വാർഡ് വിഭജന നടപടിക്കെതിരേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോടതിയെ സമീപിച്ചിട്ടുണ്ട്. സെൻസസിന് ഒരു വർഷം മുൻപു വാർഡ് വിഭജനം പാടില്ലെന്നാണ് ആവശ്യം. എന്നാൽ, സെൻസസിന് ഒരു വർഷം മുൻപു തദ്ദേശ സ്ഥാപനങ്ങളുടെ അതിർത്തി പുനർ നിർണയിക്കാൻ പാടില്ലെന്നു മാത്രമാണു പഞ്ചായത്തിരാജ് നിയമത്തിലുള്ളതെന്നാണു തദ്ദേശമന്ത്രി എ.സി. മൊയ്തീൻ പറയുന്നത്.
നിയമസഭാ സമ്മേളനം ഇപ്പോൾ നിശ്ചയിച്ചിട്ടുള്ളതു പോലെ 30നു തുടങ്ങിയാൽ ഫെബ്രുവരി ആറിന് ബില്ലുകൾ നിയമസഭയുടെ പരിഗണനയ്ക്കു കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. നിയമസഭാ സബ്ജക്ട് കമ്മിറ്റിക്കു പോകുന്ന ബിൽ അടുത്ത ദിവസങ്ങളിൽ മടങ്ങിയെത്തി ഫെബ്രുവരിയിൽ തന്നെ പാസാക്കാനാണു മന്ത്രിസഭാ തീരുമാനം. നിയമസഭയുടെ കാര്യോപദേശക സമിതിയാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുന്നത്.
വീണ്ടും ഗവർണറുടെ പരിഗണനയ്ക്കു പോകുന്പോൾ ബില്ലിൽ ഒപ്പിടാൻ സാങ്കേതിക തടസമുന്നയിക്കുമോ എന്ന സംശയവും മന്ത്രിസഭയിൽ ഉയർന്നിരുന്നു. എന്നാൽ, നിയമസഭ പാസാക്കുന്ന ബിൽ ഗവർണർ തടയില്ലെന്നു കരുതാമെന്നു മുഖ്യമന്ത്രി പറഞ്ഞു. അധിക സാന്പത്തിക ബാധ്യതയില്ലാത്ത ബില്ലിന് ഗവർണറുടെ അനുമതി ആവശ്യമില്ലെന്നാണു സർക്കാർ അധികൃതർ പറയുന്നത്.
ബിൽ പാസാക്കി സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണർ അധ്യക്ഷനായ ഡീ ലിമിറ്റേഷൻ കമ്മീഷനു കൈമാറണം. ഡീ ലിമിറ്റേഷൻ കമ്മീഷനാണ് വാർഡ് വിഭജനം നടത്തുന്നത്. ഇതിനു നാലുമാസമെങ്കിലും വേണ്ടി വരുമെന്നാണു കരുതുന്നത്. 2011 ലെ ജനസംഖ്യാ കണക്കെടുപ്പ് അനുസരിച്ചാണു വാർഡ് പുനർവിഭജനം.
നേരത്തേ ഇതുമായി ബന്ധപ്പെട്ട ഓർഡിനൻസിനു മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. എന്നാൽ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിടാതെ ഇതു തടഞ്ഞുവയ്ക്കുകയായിരുന്നു. തദ്ദേശ മന്ത്രി എ.സി. മൊയ്തീൻ ഗവർണറെ കണ്ടപ്പോൾ, ഒരു സെൻസസിന്റെ അടിസ്ഥാനത്തിൽ രണ്ടു തവണ തദ്ദേശ സ്ഥാപന വാർഡ് വിഭജനം പാടില്ലെന്നു നിർദേശിച്ചിരുന്നു. 2011ലെ സെൻസസിന്റെ അടിസ്ഥാനത്തിൽ 2015ൽ തദ്ദേശ സ്ഥാപന വിഭജനം നടത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണു ഗവർണർ ഫയൽ തടഞ്ഞത്. എന്നാൽ, 2001ലെ സെൻസസിന്റെ അടിസ്ഥാനത്തിൽ 2005ലും 2010ലും വാർഡ് പുനർവിഭജനം നടത്തിയിരുന്ന കാര്യം മന്ത്രി ഗവർണറെ ധരിപ്പിച്ചു. ഒരു സെൻസസിന്റെ അടിസ്ഥാനത്തിൽ ഒന്നിലേറെ തവണ വാർഡ് വിഭജനം പാടില്ലെന്നു ചട്ടത്തിൽ ഒരിടത്തും ചൂണ്ടിക്കാട്ടിയിട്ടില്ലെന്നും മന്ത്രി പറയുന്നു.
തദ്ദേശ സ്ഥാപന വാർഡ് വിഭജന നടപടിക്കെതിരേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോടതിയെ സമീപിച്ചിട്ടുണ്ട്. സെൻസസിന് ഒരു വർഷം മുൻപു വാർഡ് വിഭജനം പാടില്ലെന്നാണ് ആവശ്യം. എന്നാൽ, സെൻസസിന് ഒരു വർഷം മുൻപു തദ്ദേശ സ്ഥാപനങ്ങളുടെ അതിർത്തി പുനർ നിർണയിക്കാൻ പാടില്ലെന്നു മാത്രമാണു പഞ്ചായത്തിരാജ് നിയമത്തിലുള്ളതെന്നാണു തദ്ദേശമന്ത്രി എ.സി. മൊയ്തീൻ പറയുന്നത്.