ചേർത്തല: സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് വാസുവിനെ ബിഡിജെഎസിന്റെ പ്രാഥമികാംഗത്വത്തിൽനിന്നു പുറത്താക്കി. ചേർത്തലയിൽ നടന്ന സംസ്ഥാന കൗണ്‍സിൽ യോഗത്തിലാണു തീരുമാനം. പാർട്ടിവിരുദ്ധ പ്രവർത്തനത്തിന്റെ പേരിലാണു നടപടി. സ്പൈസസ് ബോർഡ് ചെയർമാൻസ്ഥാനത്തുനിന്നു നീക്കാൻ ബിജെപി കേന്ദ്രനേതൃത്വത്തിനു കത്ത് നൽകാനും തീരുമാനിച്ചു.
നേരത്തേ നടപടിക്കു മുന്നോടിയായി നൽകിയ കാരണംകാണിക്കൽ നോട്ടീസ് കൈപ്പറ്റിയെങ്കിലും സുഭാഷ് വാസു മറുപടി നൽകിയിരുന്നില്ല. 20 അംഗ കൗണ്‍സിലിൽ സുഭാഷ് വാസു ഒഴികെയുള്ള 19 പേരും പങ്കെടുത്താണ് തീരുമാനമെടുത്തത്. സുഭാഷ് വാസു 122 കോടി രൂപ തട്ടിയെടുത്തതായി സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പിന്നീടു മാധ്യമപ്രവർത്തകർക്കു മുന്നിൽ ആരോപിച്ചു.
കണക്കുകൾ നിരത്തി രേഖകൾ സഹിതമാണ് സുഭാഷ് വാസുവിന്റെ 122 കോടിയുടെ തട്ടിപ്പിന്റെ കാര്യങ്ങൾ പറയുന്നത്. ഇതിനു വ്യക്തമായ മറുപടി പറയാതെ പലതവണ അന്വേഷിച്ചു കോടതിയും ഏജൻസികളും തള്ളിയ ബാലിശമായ ആരോപണങ്ങളാണ് ഉയർത്തുന്നത്. കോള ജിന്റെയും എസ്എൻഡിപി യോഗം യൂണിയന്റെയും പേരിലുണ്ടായ തട്ടിപ്പിൽ നിയമനടപടി തുടങ്ങിക്കഴിഞ്ഞു.
ഏതാനും വർഷങ്ങൾക്കു മുന്‍പുവരെ പോലീസിന്റെ തലപ്പത്തിരുന്ന സെൻകുമാർ ആ ഘട്ടത്തിലൊന്നും കാണാത്ത വിഷയങ്ങളാണ് ഇപ്പോൾ കാണുന്നത്. പത്രസമ്മേളനത്തിൽ പോലും ഗുണ്ടകളുമായെത്തി അക്രമം കാട്ടുകയും പ്രവർത്തിക്കുകയും ചെയ്യുന്ന വിവരക്കേടുകൾ മറുപടി അർഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സുഭാഷ് വാസുവിനെ പാർട്ടി ജനറൽ സെക്രട്ടറിയാക്കിയതു പിഴവും അബദ്ധവുമായിരുന്നു. സുഭാഷ് വാസുവിനു പിന്നിൽ ബിജെപി, ആർഎസ്എസ് നേതാക്കളുണ്ടെന്ന വാദങ്ങൾ വിശ്വസിക്കുന്നില്ലെന്നും ഇതു ബിഡിജെഎസിന്റെ ആഭ്യന്തര കാര്യമാണെന്നും കാര്യങ്ങൾ ബിജെപി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും തുഷാർ പറഞ്ഞു.
നേരത്തേ നടപടിക്കു മുന്നോടിയായി നൽകിയ കാരണംകാണിക്കൽ നോട്ടീസ് കൈപ്പറ്റിയെങ്കിലും സുഭാഷ് വാസു മറുപടി നൽകിയിരുന്നില്ല. 20 അംഗ കൗണ്‍സിലിൽ സുഭാഷ് വാസു ഒഴികെയുള്ള 19 പേരും പങ്കെടുത്താണ് തീരുമാനമെടുത്തത്. സുഭാഷ് വാസു 122 കോടി രൂപ തട്ടിയെടുത്തതായി സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പിന്നീടു മാധ്യമപ്രവർത്തകർക്കു മുന്നിൽ ആരോപിച്ചു.
കണക്കുകൾ നിരത്തി രേഖകൾ സഹിതമാണ് സുഭാഷ് വാസുവിന്റെ 122 കോടിയുടെ തട്ടിപ്പിന്റെ കാര്യങ്ങൾ പറയുന്നത്. ഇതിനു വ്യക്തമായ മറുപടി പറയാതെ പലതവണ അന്വേഷിച്ചു കോടതിയും ഏജൻസികളും തള്ളിയ ബാലിശമായ ആരോപണങ്ങളാണ് ഉയർത്തുന്നത്. കോള ജിന്റെയും എസ്എൻഡിപി യോഗം യൂണിയന്റെയും പേരിലുണ്ടായ തട്ടിപ്പിൽ നിയമനടപടി തുടങ്ങിക്കഴിഞ്ഞു.
ഏതാനും വർഷങ്ങൾക്കു മുന്‍പുവരെ പോലീസിന്റെ തലപ്പത്തിരുന്ന സെൻകുമാർ ആ ഘട്ടത്തിലൊന്നും കാണാത്ത വിഷയങ്ങളാണ് ഇപ്പോൾ കാണുന്നത്. പത്രസമ്മേളനത്തിൽ പോലും ഗുണ്ടകളുമായെത്തി അക്രമം കാട്ടുകയും പ്രവർത്തിക്കുകയും ചെയ്യുന്ന വിവരക്കേടുകൾ മറുപടി അർഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സുഭാഷ് വാസുവിനെ പാർട്ടി ജനറൽ സെക്രട്ടറിയാക്കിയതു പിഴവും അബദ്ധവുമായിരുന്നു. സുഭാഷ് വാസുവിനു പിന്നിൽ ബിജെപി, ആർഎസ്എസ് നേതാക്കളുണ്ടെന്ന വാദങ്ങൾ വിശ്വസിക്കുന്നില്ലെന്നും ഇതു ബിഡിജെഎസിന്റെ ആഭ്യന്തര കാര്യമാണെന്നും കാര്യങ്ങൾ ബിജെപി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും തുഷാർ പറഞ്ഞു.